<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-7619294636989634967</id><updated>2012-02-15T22:44:03.086-08:00</updated><title type='text'>സ്വന്തം</title><subtitle type='html'>ഇത് എന്റെ കാഴ്ചകളുടെ വിവരണമാണ്.  അതിനാല്‍ത്തന്നെ ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരോടെങ്കിലും സാമ്യം തോന്നിയാല്‍ അത് സാങ്കല്‍പ്പികമല്ല. ഇനി ആര്‍ക്കെങ്കിലും സാങ്കല്‍പ്പികമാണെന്നു തോന്നിയാല്‍ അത് അവരുടെ മാത്രം കുറ്റമായിരിക്കും.</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://pudayoors.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default?max-results=100'/><link rel='alternate' type='text/html' href='http://pudayoors.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>പുടയൂര്‍</name><uri>http://www.blogger.com/profile/02211997591130556725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://bp3.blogger.com/_w28Ou7befNc/R_nri5pRRSI/AAAAAAAAADk/e2MZuVMOn6I/S220/DSC_0148.JPG'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>17</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-7619294636989634967.post-7152969289474948959</id><published>2008-10-25T21:43:00.000-07:00</published><updated>2008-10-27T22:19:14.528-07:00</updated><title type='text'>പത്താമുദയം</title><content type='html'>ഉത്തരമലബാറിലെ ഹൃദയത്തുടിപ്പുണര്‍ത്തുന്ന തെയ്യക്കാലം തുടങ്ങുന്നത് പത്താമുദയം തൊട്ടാണ്. തുലാമാസം പത്താം തീയതിയാണ് പത്താമുദയമെന്നറിയപ്പെടുന്നത്. തുലാപത്ത് തൊട്ട് ഇടവപ്പാതി വരെയുള്ള ആറേഴ്മാസക്കാലമാണ് കളിയാട്ടക്കാലം. ഓര്‍മ്മ വച്ച കാലം തൊട്ട് ഇത്തിരി ആവേശത്തോടേം തെല്ല് ഭയത്തോടേം തള്ളി നീക്കണ ഒരു ദിവസാണ് പത്താമുദയം എനിക്ക്. സ്കൂളില്‍ പോകാതെ കറങ്ങി നടക്കാമെന്നുള്ളതാണ് ആവേശം പകരുന്ന ഘടകം. അന്ന് ഇല്ലത്ത് കുറേ പൂജകളും മറ്റും ഒക്കെണ്ടാകും. ഭദ്രകാളിപൂജ, ഇല്ലത്തെ തേവാരകത്ത് കൂവച്ചാല്‍ ഭഗവതിക്ക് പ്രത്യേക പൂജ, കുരുതി. വര്‍ഷത്തില്‍ ഒരു ദിവസം മാത്രാ ഭഗവതിയുടെ വിഗ്രഹം മൂടിയിരിക്കുന്ന ചുവന്ന പട്ട് മാറ്റുക. അത് പത്താമുദയത്തിനാണ്. അങ്ങിനെ പട്ട് മാറ്റിയാല്‍ അന്ന് ഭഗവതിക്ക് കുരുതി വേണംന്നാ വിശ്വാസം. മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കണ കുരുതിയാണ് ആദ്യം. അത് ഇല്ലത്തുള്ളോര് തന്നെയാ ചെയ്യുക. അത് മാത്രം പോരാ ഭഗവതിക്ക്. ചോരതന്നെ വേണംത്രേ. കോഴിയെ വെട്ടി കുരുതി കൊടുക്കണം. അതു പക്ഷേ പെരുവണ്ണാനാണ് ചെയ്യുക. ഇല്ലത്തെ തെയ്യം കേട്ടാനവകാശമുള്ള പെരുവണ്ണാന്‍ തന്നെ വേണം അതിന്. പടിഞ്ഞാപ്പുറത്ത് മുറ്റത്ത് പട്ടുടുത്ത്, ഭഗവതിയുടേ കോലം കെട്ടി, തോറ്റം പാടി, പെരുവണ്ണാന്‍ കോഴിയെ വെട്ടി ഭഗവതിക്ക് കുരുതി കൊടുക്കും.&lt;br /&gt;&lt;br /&gt;കാലത്ത് തുടങ്ങും പത്താമുദയത്തിന്റെ ഒരുക്കങ്ങള്‍. ആദ്യം തേവാരകത്ത് ഭദ്രകാളി പൂജ. കൂവച്ചാല്‍ ഭഗവതിക്ക് കുരുതി, പിന്നെ വലിയ പടിഞ്ഞാറ്റിയില്‍ ധര്‍മ്മ ദൈവങ്ങള്‍ക്ക് കുരുതി. ഇതൊക്കെ അച്ഛനാ സാധാരണ ചെയ്യാറ് പതിവ്. ഞാനും, അനൂം സഹായത്തിന്. കോടി മുണ്ടും ചുറ്റി വല്യ ഗമയിലാകും ഞങ്ങള്‍. മഞ്ഞളും ചുണ്ണാമ്പും കലക്കി കുരുതി ഉണ്ടാക്കുക, നേദിക്കാനുള്ള മലരും, അവിലും ഇളനീരും ഒരുക്കി വയ്ക്കുക, പൂവും അക്ഷതവും ഒരുക്കി വയ്ക്കുക ഇതൊക്കെയാണ് ഞങ്ങളുടെ പണി. നേദ്യം കഴിഞ്ഞാ ഇളനീരിന് അനൂം, ഞാനും തമ്മില്‍ അടികൂടും. ഒന്നില്‍ കൂടുതല്‍ ഇളനീരുണ്ടെങ്കില്‍ വലുതിനു വേണ്ടിയാകും തമ്മില്‍ തല്ല്. ഒടുവില്‍ അച്ഛന്‍ ശുണ്ഠി എടുക്കുന്നതു വരെ തുടരും ഈ അടിപിടി. അകത്തെ പൂജേം കുരുതീം എല്ലാം കഴിയാന്‍ ഉച്ചയാകും. പിന്നെയാ പുറത്ത് പെരുവണ്ണാന്റെ വക കുരുതി.&lt;br /&gt;&lt;br /&gt;നാട്ടിലെ ഏറ്റവും നല്ല കോഴിക്കാണ് അതാതു വര്‍ഷം കഴുത്തില്‍ കത്തി വീഴാന്‍ യോഗം. കാലത്തു തന്നെ ഇല്ലത്തെ പണിക്കാരാരെങ്കിലും കോഴിയെ വാങ്ങിച്ച് കൊണ്ടരും. പത്തായപ്പുരയുടെ ഉമ്മറത്ത് ഒരു കൊട്ടകൊണ്ട് കോഴിയെ അടച്ചു വച്ചിട്ടുണ്ടാകും. അതു കണ്ടാല്‍ തുടങ്ങും മനസില്‍ ഒരു വെപ്രാളം. ഞാനും അനൂം അതിന്റടുത്ത് ചെന്ന് ഉള്ളീന്ന് ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് നോക്കും. കോട്ട പൊക്കി നോക്കാന്‍ ആരും സമ്മതിക്കില്ല. അതിനെ അഴിച്ചു വിടണംന്ന് തോന്നും ചിലപ്പോ. പക്ഷേ പേടികാരണം ചെയ്യില്ലാന്ന് മാത്രം. അപ്പോളേക്കും പടിഞ്ഞാപ്പുറത്ത് മുറ്റത്ത് പെരുവണ്ണാന്‍ കലശം വച്ചിരിക്കും. വാഴപ്പോളകെണ്ട് സമചതുരാക്രിതിയുള്ള കള്ളികളുണ്ടാക്കി അതില്‍ പന്തം കുത്തി നിര്‍ത്തിയാണ് കലശം വയ്ക്കുക. മനസ് പിടയ്ക്കാന്‍ തുടങ്ങീട്ടുണ്ടാകും അപ്പോളേക്കും.&lt;br /&gt;&lt;br /&gt;പെരുവണ്ണാന്‍ പട്ടുടുത്ത്, കോലം കെട്ടി, തലയിലൊരു ചെറിയ മുടി (കിരീടം) വച്ച് ഒരുങ്ങി നില്‍ക്കും. പടിഞ്ഞാപ്പുറത്ത് ഇറയത്തില്‍ എല്ലാരും കുരുതി കാണാന്‍ നില്‍ക്കുന്നുണ്ടാകും. അച്ഛന്‍ ഒരു കസേരയിട്ട് അവിടെ ഇരിക്കും. പേടികാരണം കസേരയുടെ പിന്നില്‍ ഒളിഞ്ഞ് നില്‍ക്കുകയാവും ഞാന്‍. അനൂന് പക്ഷേ നല്ല ധൈര്യമാണ്. അച്ഛന്റെ മടീല്‍ മൂപ്പര് ഇരിപ്പുണ്ടാകും. പെരുവണ്ണാന്‍ അച്ഛനോട് സമ്മതം ചോദിക്കും. “ ന്റെ മേലാളി പെരുംചെല്ലൂര്‍ ഗ്രാമേ........” അതു കേട്ടാല്‍ അച്ഛന്‍ സമ്മതം മൂളും. അപ്പോ കണ്ണടച്ചാല്‍ പിന്നെ എല്ലാം കഴിഞ്ഞൂന്ന് മനസിലായാലെ ഞാന്‍ കണ്ണു തുറക്കൂ. അച്ഛനെന്നെ മുന്നിലോട്ട് നീക്കി നിര്‍ത്തിയാലും കണ്ണു തുറക്കാന്‍ കൂട്ടാക്കില്ല. ഇടയ്ക്കിടയ്ക്ക് ഭഗവതീടെ അലര്‍ച്ച കേള്‍ക്കാം ചിലപ്പോള്‍ മുരള്‍ച്ച, അട്ടഹാസം. കയ്യിലിരിക്കുന്ന വാളിന്റെ മണികിലുക്കം, ഇടയ്ക്ക് കോഴിയുടെ ശബ്ദം കേള്‍ക്കാം. കഴുത്തില്‍ കത്തി വീഴുന്നതിനു മുന്നെയുള്ള അതിന്റെ ദയനീയമായ ശബ്ദം. അത് കേള്‍ക്കുമ്പോള്‍ ഞാന്‍ ചെവിയും പൊത്തി നിലത്ത് കുത്തിയിരിക്കും. എന്നാലും കേള്‍ക്കും തലപോയ കോഴിയുടെ ഉടല്‍ കിടന്ന് പിടയ്ക്കുന്ന ശബ്ദം. ഞാന്‍ ചെവി വീണ്ടും മുറുക്കെ പൊത്തിപ്പിടിക്കും. അച്ഛനെന്നെ എടുത്ത് പൊക്കാന്‍ ശ്രമിച്ചാല്‍ കുതറി ഓടും. അകത്ത് അമ്മമ്മേടെ പിന്നില്‍ ഒളിച്ച് നില്‍ക്കും ഞാന്‍. എല്ലാം കഴിയുമ്പോള്‍ ആശ്വാസത്തോടേ വിഢിച്ചിരി ചിരിക്കും. എല്ലാരും എന്നെ കളിയാക്കുന്നുണ്ടാകും അപ്പോള്‍. അനൂനെ കണ്ട് പഠിക്ക് എന്ന് ചിലപ്പോള്‍ പറയും. അതു കേട്ടാല്‍ എനിക്ക് ശുണ്ഠി വരും. വല്യ ഗമയില്‍ എന്നെ ഓട്ടക്കണ്ണിട്ട് നോക്കുകയാകും അനുവപ്പോള്‍. വേറെ എന്തെങ്കിലും കാരണം കണ്ടു പിടിച്ച് അനൂന് രണ്ട് കിഴുക്ക് വച്ച് കൊടുത്ത് അന്നു തന്നെ ആ കണക്ക് തീര്‍ക്കും ഞാന്‍.&lt;br /&gt;&lt;br /&gt;കുരുതി കഴിഞ്ഞാ എല്ലാരും പോകും. ഞങ്ങള്‍ മാത്രാകും പിന്നെ ഇല്ലത്ത്. ആ കോഴിയുടെ പിടച്ചിലാകും അന്നേരവും മനസില്‍. മുറ്റത്തിറങ്ങി കുരുതി നടത്തിയ സ്ഥലത്ത് ചെന്ന് നില്‍ക്കും ഞാന്‍. പുല്ലിലും,മണ്ണിലുമൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന ചോരപ്പാടുകള്‍ കാണുമ്പോ പേടി തോന്നും. രാത്രി ഊണു കഴിക്കുമ്പോ അമ്മയോടു ചോദിക്കും “ആ കോഴിയെ പിന്നെ പെരുവണ്ണാന്‍ എന്തു ചെയ്തിട്ടുണ്ടാകും അമ്മേ...?” പെരുവണ്ണാന്‍ അതിനെ കൂട്ടാന്‍ വച്ച് കഴിച്ചിട്ടുണ്ടാകും എന്ന് അമ്മ പറയും. അപ്പോ ഞാന്‍ അടുത്ത സംശയം ചോദിക്കും. “അല്ല അമ്മേ.. അമ്മ പറയാറില്ലേ കൊന്നാല്‍ പാപം കിട്ടുന്ന്...?” ഉത്തരം മുട്ടിക്കുന്ന ഈ ചോദ്യത്തിന്‍ മറുപടി അമ്മമ്മയാ പറയുക. “കൊന്നാല്‍ പാപം തിന്നാല്‍ തീരുംന്നാ പ്രമാണം...” അപ്പോളെക്ക്കും അടുത്ത സംശയമെത്തും “അപ്പോ അമ്മമ്മേ... കൊല്ലിച്ചാലത്തെ പാപോ...?” പക്ഷേ മറുപടിയില്ലാത്ത സംശയമായി എന്റെ കുഞ്ഞു വായിലെ വലിയ ചോദ്യം അവശേഷിക്കും. രാത്രി അമ്മേ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുമ്പോളും മനസില്‍ ബാക്കി ആ സംശയം തന്നെയാകും. “കൊല്ലിച്ചാലത്തെ പാപം എങ്ങിനെയാ തീരുക...?”&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7619294636989634967-7152969289474948959?l=pudayoors.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pudayoors.blogspot.com/feeds/7152969289474948959/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7619294636989634967&amp;postID=7152969289474948959' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/7152969289474948959'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/7152969289474948959'/><link rel='alternate' type='text/html' href='http://pudayoors.blogspot.com/2008/10/blog-post.html' title='പത്താമുദയം'/><author><name>പുടയൂര്‍</name><uri>http://www.blogger.com/profile/02211997591130556725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://bp3.blogger.com/_w28Ou7befNc/R_nri5pRRSI/AAAAAAAAADk/e2MZuVMOn6I/S220/DSC_0148.JPG'/></author><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-7619294636989634967.post-811905043788700168</id><published>2008-07-13T21:18:00.000-07:00</published><updated>2008-07-14T03:36:06.665-07:00</updated><title type='text'>വിട</title><content type='html'>“ഇനി തമ്മില്‍ കാണുക എന്നൊന്നുണ്ടാകില്ല; ഞാന്‍ മരിച്ചതായി നീയും നീ മരിച്ചതായി ഞാനും കരുതിക്കൊള്‍ക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക”: (ലോല: പത്മരാജന്‍)&lt;br /&gt;&lt;br /&gt;&lt;br /&gt;തേക്കിന്‍കാട്ടില്‍ പതിവിലും തിരക്ക് കുറവാണ്. നീണ്ട നടപ്പാതയില്‍ നിരയായി വളര്‍ന്ന മരങ്ങള്‍ തണല്തീര്ത്തു. തണലിനു താഴെ അലസമായി മയങ്ങി ചിലര്‍. പിന്നെ കുറച്ചു കാല്‍നടക്കാര്‍ മാത്രം. സ്വരാജ് റൌണ്ട് പതിവുപോലെ തിരക്കിട്ടോടുന്നു. പെട്ടെന്ന് എവിടുന്നോ എത്തിപ്പെട്ട ചാറ്റല്‍ മഴ എല്ലാവരെയും അലോസരപ്പേടുത്തി. പുതുമഴയുടെ സുഗന്ധം. നേര്‍ത്ത മഴയുടെ ആവരണം ചുറ്റി പൊതിയുന്നു. മഴത്തുള്ളികള്‍ കുമിളകള്‍ കണക്കെ, വൃത്തത്തില്‍, ആകാശത്തില്‍ നിന്നും അടര്‍വീണുകൊണ്ടിരുന്നു... നമ്മള്‍ ഒരേ മഴക്കുടയില്‍. ഒരേ മൌനത്തിന്റെ വന്‍‌കരയില്‍. നിന്റെ കണ്ണുകള്‍ക്കിന്ന് പതിവില്‍ക്കവിഞ്ഞ ആര്‍ദ്രത. നിന്റെ നിശ്വാസങ്ങള്‍ പതിവിലും വേഗത്തിലായത് ഞാനറിഞ്ഞു. കൂട്ടുകാരെല്ലാം പിരിയുന്ന യാത്രയയപ്പ് സായാഹ്നം. വടക്കുന്നഥന്റെ നട വഴിയില്‍ കൂട്ടുകാരില്‍ നിന്നെല്ലാം അകന്നുമാറി നമ്മള്‍. എന്താണ് നിനക്കെന്നോട് പറയാനുള്ളത്? എനിക്കറിയാം അതെന്താണെന്ന്. നിന്റെ കണ്ണുകളിലെനിക്കത് വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്. കഴിഞ്ഞ കുറേ കാലങ്ങളായി ഞാനതു കാണുന്നുണ്ട്. എന്കിലുമത് അറിയാത്തതായി ഞാന്‍ ഭാവിക്കുകയാണ്. പക്ഷേ ഇത്രയായിട്ടുമെന്തേ നീയെന്നോടത് പറയാഞ്ഞത്. ഇന്ന് ഈ വിടപറയല്‍ ദിവസം വരെ കൊണ്ടെത്തിക്കണമായിരുന്നോ അത്? ഇനി എന്താണ് നിനക്ക് പറയാനുള്ളത്?&lt;br /&gt;&lt;br /&gt;മഴമാറി. ശ്രീമൂലസ്ഥാനത്തെ ആല്‍മരത്തിന് കാറ്റു പിടിച്ചു. വിറച്ച് നില്‍ക്കുന്ന ആലിലകള്‍ അതില്‍ പറ്റിപ്പിടിച്ച വെള്ളത്തുള്ളികള്‍ കുടഞ്ഞ് കളഞ്ഞു. മാനം തെളിഞ്ഞു. സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള പോക്കുവെയില്‍ വടക്കുന്നഥന്റെ പടിഞ്ഞാറേ നടയ്ക്ക് മാറ്റുകൂട്ടി. മണിക്കൂറൊന്നായി നമ്മളിവിടെ ഈ നില്‍പ്പു തുടങ്ങിയിട്ട് എന്നിട്ടും നീയെന്തേ ഒന്നും മിണ്ടാത്തത്? അനന്തമായ ഈ മൌനം പങ്കു വയ്ക്കാനാണോ നമ്മളിവിടെ നില്‍ക്കുന്നത്? ഇല്ല; ഞാന്‍ ഒന്നും പറയില്ല. നീയാണ് എന്നെ വിളിച്ചത്. അപ്പോള്‍ നീ തന്നെ വേണം തുടക്കമിടാന്‍. നിനക്കിന്നെന്തു പറ്റി... പറയൂ നിനക്ക് പറയാനുള്ളത് തുറന്നു പറയൂ.. ഇല്ല: എനിക്കറിയാം നീ ഇന്നുമത് പറയില്ല. അന്നൊരിക്കല്‍ എന്റെ ക്ണ്ണുകളിലേക്ക് നോക്കി നീ ഇതു പൊലെത്തന്നെ ഇരുന്നു ഒരുപാടു നേരം. എന്നിട്ട് നീ പറഞ്ഞത് ഇന്നുമെനിക്ക് ഓര്‍മ്മയുണ്ട്. “ You are just not a friend to me.....” എങ്കില്‍ ഞാനാരാണ് നിനക്ക്? എന്നിട്ട് എന്തേ അന്നാ വാക്കുകള്‍ നീ മുഴുമിപ്പിക്കാതിരുന്നത്? പകരം അതിനു തുടര്‍ച്ചയായി ഒരു മൌനം മാത്രം നീ ബാക്കി വച്ചു. ഇപ്പോഴും തുടരുന്ന മൌനം. നിന്റെ ചങ്കിടിപ്പിന്റെ താളം പോലും എനിക്കിപ്പോള്‍ ഗണിച്ചെടുക്കാന്‍ പറ്റുന്നു. എന്നിട്ടും നിനക്ക് പറയാനുള്ളത് എന്തേ നീ ഒളിച്ചു വയ്ക്കുന്നു. ഞാന്‍ സ്വയം മനസിലാക്കി മറുപടി പറയട്ടേ എന്നാണോ നീ ആഗ്രഹിക്കുന്നത്? നിനക്ക് എന്നില്‍ നിന്നു തന്നെ അതു കേള്‍ക്കാനാണോ..? പക്ഷേ നീ എന്നോട് ഒന്നും പറയാത്തിടത്തോളം ഞാന്‍ എങ്ങിനെ ഒരു മറുപടി പറയും?&lt;br /&gt;&lt;br /&gt;&lt;br /&gt;പകല്‍ മാഞ്ഞുതുടങ്ങി. ആകാശം ചുവപ്പണിഞ്ഞു. വടക്കുന്നാഥനു തിരക്കേറി. തേക്കിന്‍കാടും, പ്രദക്ഷിണ വഴിയും സജീവമായി. ആര്‍പ് വിളിച്ച് ഒരാള്‍കൂട്ടം. ഏതോ വിനോദ യാത്രാ സംഘമാണെന്നു തോന്നുന്നു. ചിരിച്ചും ഒന്നായി പാടിയും അവര്‍ തേക്കിന്‍ കാട്ടില്‍ ഒത്തുകൂടി. വീര്‍പ്പിച്ച് വച്ച വര്‍ണ ബലൂണുകള്‍. അവ പലരൂപത്തില്‍ തൂങ്ങിയാടി. കൌതുകത്തോടെ കുട്ടികള്‍. നേര്‍ത്തകാറ്റു വീശുന്നു. ശ്രീമൂലം സ്ഥാനത്തെ വലിയ ആല് ഇക്കിളികൊണ്ടു. ഒന്നും പറയാതെ പരസ്പരം നോ‍ക്കി ഒരു പ്രണയജോടി അതുവഴി കടന്നു പോയി. ഞങ്ങളിപ്പോഴും അതേ ഇരിപ്പ് തുടരുന്നു. ഇപ്പോഴും തുടരുന്ന മൌനം. ഒടുവില്‍ ഞാന്‍ തന്നെ ആ മൌനം അവസാനിപ്പിച്ചു.&lt;br /&gt;“നിനക്ക് പോകണ്ടേ...? ” മറുപടി ഒരു മൂളല്‍ മാത്രം.&lt;br /&gt;&lt;br /&gt;“ നേരം വൈകി; സന്ധ്യയായി. കൂട്ടുകാരൊക്കെ നമ്മളെ കാണാതെ പോയിക്കണും.” അവള്‍ വീണ്ടും അലസമായി ഒന്ന് മൂളി.&lt;br /&gt;&lt;br /&gt;“എന്താഡോ.. എന്താ തനിക്ക് പറ്റിയേ...? വീട്ടിലെത്താന്‍ വൈകിയാല്‍....?”&lt;br /&gt;&lt;br /&gt;“ഞാന്‍ പോകണമെങ്കില്‍ പൊക്കോളാം...” മറുപടിയില്‍ ചെറിയ അമര്‍ഷം പ്രകടമായിരുന്നു.&lt;br /&gt;&lt;br /&gt;“അതല്ല; ഇത്രയും വൈകിയിട്ട്... എന്തിനാ വീട്ടുകാരെ വിഷമിപ്പിക്കണേ.. ? അതോണ്ടാ ഞാന്‍ പറഞ്ഞേ...” അവളുടെ മുഖത്ത് ആദ്യം ദേഷ്യവും പിന്നാലെ സങ്കടവും നിറഞ്ഞു. കണ്ണുകള്‍ ഈറനണിഞ്ഞു. എന്റെ കയ്യില്‍ ശക്തിയായി ഒന്ന് നുള്ളി ധൃതിപ്പെട്ട് അവളെഴുന്നേറ്റു.&lt;br /&gt;&lt;br /&gt;“ഞാന്‍ പോകുന്നു...”&lt;br /&gt;&lt;br /&gt;“ഹേയ്... താനെന്താഡോ.. ഇങ്ങനെ...?”&lt;br /&gt;&lt;br /&gt;“ഇല്ല; എനിക്ക് പോകണം.”&lt;br /&gt;&lt;br /&gt;“പറ്റില്ല. താനെന്നോട് പറയാന്‍ വന്ന കാര്യം പറയാതെ തന്നെ ഞാന്‍ പോകാന്‍ സമ്മതിക്കില്ല.” ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് കൊണ്ട് ഞാന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;“ഇല്ല. എനിക്ക് ഒന്നും പറയാനില്ല...”&lt;br /&gt;&lt;br /&gt;“അതല്ല. എനിക്കറിയാം; എന്തായാലും നിനക്ക് പറഞ്ഞുകൂടെ എന്നോട്...?”&lt;br /&gt;&lt;br /&gt;“ഇല്ല; ഞാന്‍.......” വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ അവള്‍ ഇടറി.&lt;br /&gt;&lt;br /&gt;“ഹേയ്... താ‍നിതെന്താഡോ.. എന്തു പറ്റി..? എന്തിനാ ഇങ്ങിനെ...? എന്താ തന്റെ വിഷമം..?”&lt;br /&gt;&lt;br /&gt;“ഇല്ല. എനിക്ക് ഒരു കുഴപ്പവുമില്ല. എനിക്കൊരു വിഷമവുമില്ല. സന്തോഷമേ ഉള്ളൂ.. സന്തോഷം.. ഞാന്‍ എറ്റവും കൂടുതല്‍ സന്തോഷിച്ച ദിവസമാ ഇന്ന്... എനിക്ക്...; എനിക്ക്.....” വാക്കുകള്‍ മുഴുമിപ്പിക്കാതെ അവള്‍ മുഖം പൊത്തി നിന്നു. എന്തു ചെയ്യുമെന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു ഞാന്‍.&lt;br /&gt;&lt;br /&gt;“എഡോ... എന്താഡോ.. ഇങ്ങിനെയായാലോ.. പ്ലീസ്. ചെറിയ കുട്ടികളെ പോലെ.. ഛെ.. എനിക്കറിയാം.. എന്താ നിനക്ക് പറയാനുള്ളതെന്ന്. എനിക്കെല്ലാമറിയാം.. സോറി... കണ്ണു തുടയ്ക്കൂ.. ഞാന്‍ പറയട്ടെ.”&lt;br /&gt;&lt;br /&gt;“വേണ്ട. ഇല്ല. എനിക്ക് ഒന്നുമില്ല.. ഞാന്‍ പോണൂ...” കയ്യിലിരുന്ന ടവലെടുത്ത് അവള്‍ കണ്ണീരൊപ്പി.&lt;br /&gt;&lt;br /&gt;“ജയന്‍. ഇനിയെന്നു കാണുമെന്നെനിക്കയില്ല. പോകണേന്റെ മുന്‍പ് എനിക്ക് ഇതുപോലെഒരു സായാഹ്നം സമ്മാനിച്ചതിന് ഒരുപാട് നന്ദി. എന്റെ ജീവിതത്തില്‍ ഈ ദിവസം ഒരിക്കലും ഞാന്‍ മറക്കില്ല. നന്ദി; ഇത്രകാലവും ഒരു നല്ല സുഹൃത്തായിരുന്നതിന്; എന്നെ സ്നേഹിച്ചതിന്; എല്ലാത്തിനും നന്ദി. മറക്കില്ല ഞാന്‍... കാണാം; ഇനിയെന്നെങ്കിലും;”&lt;br /&gt;&lt;br /&gt;ഇത്രയും പറഞ്ഞ് അവള്‍ തിരിഞ്ഞു നടന്നു. രണ്ടടി നടന്ന് എന്തോ മറന്നിട്ടെന്ന പോലെ നിന്നു. എന്നിട്ട് തിരിച്ചു വന്നു. ബാഗില്‍ നിന്ന് ഒരു പൊതി പുറത്തെടുത്ത് എന്റെ നേരെ നീട്ടി. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന എന്റെ കയ്യിലത് വച്ചു തന്നു. എന്നിട്ട് മുഖത്ത് നോക്കി ഒന്നു ചിരിക്കാന്‍ ശ്രമിച്ച് തിരിഞ്ഞു നടന്നു. വടക്കുംനാഥന്റെ പടിഞ്ഞാറേ നടവഴിയിറങ്ങി സ്വരാജ് റൌണ്ടിലെ തിരക്കുകള്‍ക്കിടയില്‍ അവള്‍ അലിഞ്ഞില്ലാതാകും വരെ ഞാന്‍ അതേ നില്‍പ്പ് തുടര്‍ന്നു. അവള്‍ തന്ന പൊതിയഴിച്ചു നോക്കി. അതില്‍ ഒരു പുസ്തകം. പത്മരാജന്റെ “ലോല”. എനിക്കേറ്റവുമിഷ്ട കഥ. ഒരുപാടുതവണ ഞാന്‍ ആ കഥയെക്കുറിച്ച് അവളോട് പറഞ്ഞിട്ടുണ്ട്. ആദ്യത്തെ പേജില്‍ എഴുതിയിരിക്കുന്നു. “ജയന് ഹൃദയപൂര്‍വ്വം; നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു. ഒരുപാട്.....”&lt;br /&gt;&lt;br /&gt;തേക്കിന്‍കാട്ടിലെ മരങ്ങളില്‍ കാറ്റു വീശി. ശ്രീമൂലസ്ഥനത്തെ ആല്‍മരം നിന്ന് വിറച്ചു. പറയാന്‍ മറന്ന വാക്കുകള്‍. വിരഹം. ആര്‍ദ്രമായ ഒരു ഏകാന്തത. വീണ്ടും വീണ്ടും.. നീണ്ട നടവഴികള്‍ ശൂന്യം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7619294636989634967-811905043788700168?l=pudayoors.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pudayoors.blogspot.com/feeds/811905043788700168/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7619294636989634967&amp;postID=811905043788700168' title='29 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/811905043788700168'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/811905043788700168'/><link rel='alternate' type='text/html' href='http://pudayoors.blogspot.com/2008/07/blog-post.html' title='വിട'/><author><name>പുടയൂര്‍</name><uri>http://www.blogger.com/profile/02211997591130556725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://bp3.blogger.com/_w28Ou7befNc/R_nri5pRRSI/AAAAAAAAADk/e2MZuVMOn6I/S220/DSC_0148.JPG'/></author><thr:total>29</thr:total></entry><entry><id>tag:blogger.com,1999:blog-7619294636989634967.post-5163657709822369492</id><published>2008-06-18T22:02:00.000-07:00</published><updated>2009-10-31T20:43:26.479-07:00</updated><title type='text'>ഓര്‍മ്മകള്‍ക്ക് ഒരു ശ്രാദ്ധം</title><content type='html'>&lt;img id="BLOGGER_PHOTO_ID_5213453906405094642" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://1.bp.blogspot.com/_w28Ou7befNc/SFnotLAl9PI/AAAAAAAAAEM/ORvibX2lj6E/s320/09balikakka_large.jpg" border="0" /&gt;2007 ജൂണ്‍ 19.&lt;br /&gt;&lt;br /&gt;പൊള്ളുന്ന 45 ഡിഗ്രീ ചൂടില്‍ ഉരുകുന്ന ഡല്‍ഹി നഗരം. വീട്ടില്‍ ബാല്‍ക്കണിയില്‍ നിന്ന് പുറത്തേക്ക് ദൃഷ്ടിയൂന്നി നില്‍ക്കുകയാണ്. അപ്പുറത്ത് ഒരു തുറസായ മൈതാനം. അതിലൂടെ പോകുന്ന ടെലഫോണ്‍ കമ്പികളില്‍ ഒരുപറ്റം കൊച്ചു തത്തകള്‍ വന്നിരുന്നു. കുശലം പറയുന്നവണ്ണം പരസ്പരം ചിലച്ചു. പിന്നെ ഉറക്കെ ചിറകടിച്ച് കൂട്ടത്തോടെ എങ്ങോ പറന്നുപോയി. കാലത്ത് തുടങ്ങിയതാണ് ഈ നില്‍പ്പ്. പുറത്തെ വേനല്‍ചൂടിനേക്കാള്‍ തീക്ഷ്ണമായ ചൂടുകാറ്റ് എന്റെ ഉള്ളില്‍ നിറയുകയായിരുന്നു. മനസില്‍ തീക്കനല്‍ കിടന്ന് എരിയുന്നു. ഓര്‍മ്മകള്‍ തികട്ടി വരുന്നു. ഇന്ന് ഒരു തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. ഇനിയും വൈകിച്ചുകൂടാ. വൈകിയാല്‍ ഒരു പക്ഷേ എനിക്ക് നഷ്ടമാകുന്നത് എന്നെ തന്നെയായിരിക്കും. ഒരു തവണകൂടി ശ്രമിച്ചു നോക്കണോ..? എന്തിന്? എന്നിട്ട് വിണ്ടും നാണം കെടാനോ? ഇത്രയും കൊണ്ടെത്തിച്ചതു തന്നെ തെറ്റ്. മനസ് അനുവദിക്കുന്നില്ലെങ്കിലും സ്വയം സമ്മതിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ജീവിതത്തില്‍ ഇതുവരെയനുഭവിച്ചിട്ടില്ലാത്ത; ഇനിയൊരിക്കലും അനുഭവിക്കാനിടവരരുതേയെന്ന് പ്രാര്‍ത്ഥിച്ച തീക്ഷ്ണമായ അവസ്ഥ.&lt;br /&gt;&lt;br /&gt;കൃത്യം 2 മാസം മുന്‍പാണ് ഏറ്റവുമൊടുവില്‍ നമ്മള്‍ കണ്ടുപിരിഞ്ഞത്. ഇനിയെന്നുകാണും എന്നായിരുന്നു അന്ന് അവസാനമായി നി എന്നോട് ചോദിച്ചത് . പക്ഷേ അതു പറയുമ്പോള്‍ നിന്റെ കണ്ണുകളില്‍ ഒട്ടും നനവില്ലായിരുന്നുവെന്നത് എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു. എനിക്ക് ഒട്ടും പരിചയമില്ലാത്തതെന്തോ ഉണ്ടായിരുന്നു നിന്റെ ശബ്ദത്തില്‍. എന്റെ കയ്യിലെ നിന്റെ പിടി വിടുമ്പോള്‍ എനിക്കറിയില്ലായിരുന്നു അത് എനിക്ക് എന്നെന്നേക്കുമായി നഷ്ടമാവുകയാണെന്ന്. എന്താണ് സംഭവിക്കുന്നത് എന്നു തന്നെ മനസിലാകുന്നില്ല. ക്രൂരവും ഭീകരവുമായത് എന്തോ സംഭവിക്കുന്നു എന്നുമാത്രം മനസിലായി. എനിക്ക് തെറ്റിയിരിക്കുമെന്ന് വിശ്വസിക്കാന്‍ ശ്രമിച്ചു. പക്ഷേ ഇല്ല; തെറ്റിയിട്ടില്ല. നിനക്കെന്നെ മടുത്തു. നിന്റെ ജീവിതത്തില്‍ മറ്റൊരാള്‍ വന്നു. ഇനി? ഇല്ല. ഇനിയൊരിക്കലും എനിക്ക് ആ പഴയ ഞാനും നിനക്ക് ആ പഴയ നീയുമാകാന്‍ പറ്റില്ല. ഇന്നലെ രാത്രി നീ വിളിച്ചപ്പോള്‍ ഞാന്‍ ആവുന്നത്ര ശക്തി സംഭരിച്ച് ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ പതറിപ്പോയി. സംസാരിക്കാന്‍ ശ്രമിച്ചു. ശബ്ദം വരുന്നില്ല. ശ്വാസം മുട്ടുന്നു എനിക്ക്. രണ്ടു കൈകള്‍ എന്റെ കഴുത്തു ഞരിച്ചമര്‍ത്തുന്നു. ആ കൈകള്‍ക്ക് നിന്റെ ചൂടുണ്ടായിരുന്നു. നിന്റെ മണമുണ്ടായിരുന്നു. അത് നീയായിരുന്നു. എനിക്കെന്തേ അപ്പോള്‍ അങ്ങിനെ തോന്നിയതെന്നറിയില്ല. ഞാനതന്വേഷിച്ചില്ല. കാരണം അതെന്തെന്നന്വേഷിക്കാന്‍ എനിക്ക് ശക്തിയില്ലായിരുന്നു. അതിനിടയിലും നീ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷേ ഞാന്‍ ഒന്നും കേട്ടതേയില്ല. അവസാനം ഒന്ന് ഒന്നുമാത്രം ഞാന്‍ കേട്ടു. എനിക്ക് ഒരിക്കലും നിങ്ങളുടേതാകാന്‍ ആകില്ലെന്ന നിന്റെ വാക്കുകള്‍. എന്തോ മറുപടി പറയാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അതിനുമുന്‍പ് നിന്റെ ഫോണ്‍ ഡിസ്കണക്ട് ആയി. എത്ര ലാഘവത്തോടേയാണ് നീയതു പറഞ്ഞത്. നിനക്കോര്‍മ്മയുണ്ടോ ഒരു വര്‍ഷം മുന്‍പ് ആ മഴയുള്ള രാത്രി, ഒരു മൊബൈല്‍ ഫോണിന്റെ മാത്രം അകലത്തില്‍ നീ എന്നോട് പറഞ്ഞ വാക്കുകള്‍. പിന്നീടുള്ള ഓരോ ദിവസവും നീ പറഞ്ഞുകൊണ്ടിരുന്നത്. അന്നൊക്കെ നിന്റെ നിശ്വാസം പോലും ഞാനറിഞ്ഞു. നിന്റെ ഹൃദയ മിഡിപ്പിന്റെ താളം പോലും എനിക്ക് ഗണിച്ചെടുക്കാന്‍ പറ്റി. പക്ഷേ ഇന്നലെ രാത്രി അതൊന്നും ഞാന്‍ അറിഞ്ഞില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ അതൊന്നും അറിയുന്നില്ല. എത്ര ലാഘവത്തോടെ നീ എന്നെ വലിച്ചെറിഞ്ഞു?&lt;br /&gt;&lt;br /&gt;പുറത്ത് വെയിലുമാറി ഇരുട്ടായി. മൈതാനത്തിനടുത്ത റോഡിലൂടെ പാഞ്ഞുപോയ ഒരു കാറിന്റെ ഹെഡ് ലൈറ്റ് കണ്ണിലടിച്ചു. കണ്ണഞ്ചിപ്പോയി. മണിക്കൂറുകളായി ഈ നില്‍പ്പ് തുടങ്ങിയിട്ട്. ഇതിനിടെ ഒരുതുള്ളി വെള്ളം കുടിച്ചിട്ടില്ല, ഒന്നിരുന്നിട്ടുപോലുമില്ല, കാലുറയ്ക്കുന്നില്ല. പതുക്കെ നിരങ്ങി കട്ടിലില്‍ ചെന്നു വീണു. നേരം ഇരുട്ടിയിട്ടും ചൂടിനൊരു കുറവുമില്ല. വരണ്ട കാറ്റ് ഫാനില്‍ നിന്ന് വീശിയടിക്കുന്നു. അതു കറങ്ങുന്നത് അരണ്ട വെളിച്ചത്തിലെനിക്ക് കാണാം. അതിന്റെ ഗതിവേഗത്തിനൊപ്പം മനസ് ഗതികിട്ടാതെ കറങ്ങുന്നു. നീ എന്നോടു ചെയ്തത് ക്രൂരമാണ്. അല്ല; നീമാത്രമാണ് എന്നോട് ക്രൂരത കാട്ടിയത്. അതെ; അതാണ് ശരിയായ പ്രയോഗം. പക്ഷേ നിന്റെ ക്രൂരത എന്നതിനെക്കാള്‍ ഇതിനെ വിധിയുടെ ക്രൂരത എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എങ്കിലും നിനക്കെങ്ങിനെ സാധിച്ചു ഇത്? മുന്‍പൊരിക്കല്‍ നീ പറഞ്ഞിരുന്നു; നീ ഞാനും ഞാന്‍ നീയുമാണെന്ന്. അങ്ങിനെയെങ്കില്‍ ഇപ്പോള്‍ എന്നില്‍ ഞാനുണ്ട് എന്നാല്‍ ഞാനില്ല. ഇന്ന് ഞാന്‍ ഒരു തീരുമാനമെടുക്കുകയാണ്. 36 ദിവസം മുന്‍പ് മൂര്‍ച്ഛയുള്ള വാക്കുകള്‍ കൊണ്ട് നീ എന്റെ ഹൃദയം അറുത്തുമാറ്റി. അന്നുതൊട്ട് അനുഭവിക്കുന്ന ഈ ശൂന്യത ഇന്ന് അവസാനിപ്പിക്കണമെനിക്ക്. ഞാന്‍ എന്നെന്നേക്കുമായി ഞാന്‍ മാത്രമാകും. എന്നിലെ നീ ഇന്നത്തോടെ പൂര്‍ണ്ണമായും ഇല്ലാതാകും. എന്നിലവശേഷിക്കുന്ന നിന്റെ അവസാനത്തെ കണ്ണി ഞാനിന്ന് അറുത്തുമാറ്റും. അതറുത്തുമാറ്റുമ്പോള്‍ എനിക്കിന്ന് വേദനിക്കില്ല. കാരണം വേദനയുടെ എറ്റവും തീക്ഷ്ണമായ ഭാവം ഞാന്‍ ഇതിനോടകം അനുഭവിച്ചു കഴിഞ്ഞു.&lt;br /&gt;&lt;br /&gt;ജനാലയിലൂടെ ഇപ്പോള്‍ ഇളം തണുപ്പുള്ള കാറ്റടിക്കുന്നുണ്ട്. ഇടി വെട്ടിക്കൊണ്ട് മഴ. ചുട്ടുപഴുത്തു കിടക്കുന്ന ദല്‍ഹിയിയുടെ മണ്ണില്‍ നനവിന്റെ മണം. ഞാന്‍ എടുക്കാന്‍ പോകുന്ന തീരുമാനത്തോടുള്ള പ്രകൃതിയുടെ പ്രതികരണമാകാം. എന്റെ ഹൃദയം നൂറായിരം കഷ്ണങ്ങളായി പൊട്ടിച്ചിതറുകയാണ്. എനിക്കൊന്നുറക്കെ പൊട്ടിക്കരയനമെന്നുണ്ട് . പക്ഷേ ഞാനിന്ന് കരയില്ല. കാരണം അങ്ങിനെയായാല്‍ ഞാന്‍ തോറ്റു പോകും. വേണ്ടാ.. എനിക്ക് ഇനിയും തോല്‍ക്കേണ്ട. എല്ലാം അവസാനിപ്പിച്ചിട്ട് മനസിലെ മഹാസാഗരം ഒന്നു ഒഴുക്കികളയണം എനിക്ക്. ഞാന്‍ വെറുക്കുന്നു. പക്ഷേ നിന്നെയല്ല. എന്റെ മനസിനെ. തണുത്തു വിറങ്ങലിച്ചിരിക്കുന്ന എന്റെ മനസിനെ. ഒരുപക്ഷേ സമൂഹം നിന്നെ കുറ്റപ്പെടുത്തിയേക്കാം, വഞ്ചകിയെന്ന് മുദ്രകുത്തി ശാപവാക്കുകള്‍ ചൊരിഞ്ഞേക്കാം. പക്ഷേ ഞാന്‍ നിന്നെ കുറ്റപ്പെടുത്തില്ല. ശപിക്കില്ല. നീയെന്നെ വഞ്ചിച്ചുവെന്ന് പറയില്ല. കാരണം നീയെന്നെ വഞ്ചിച്ചിട്ടില്ല. നീ എല്ലാമെന്നോട് തുറന്നു പറഞ്ഞു. എന്നെ മടുത്തുവെന്ന്, മറ്റൊരാളുടേതായിക്കഴിഞ്ഞുവെന്ന്. മൂന്നാമതൊരാള്‍ പറഞ്ഞല്ല ഒന്നും ഞാനറിഞ്ഞത്. എല്ലാം നീ തന്നെ വിളിച്ചു പറഞ്ഞു. പക്ഷേ ഒന്നോര്‍ക്കുക; ഇത്തരത്തിലൊരനുഭവം എത്ര തീക്ഷ്ണമാണെന്ന്. അത്തരത്തിലൊന്ന് കേള്‍ക്കേണ്ടി വരുന്ന മനസിന്റെ അവസ്ഥ എന്തെന്ന്. പക്ഷേ എനിക്ക് സന്തോഷമുണ്ട് ഇപ്പോള്‍. നന്ദിയുണ്ട് നിന്നോട്. ഇത്രയെങ്കിലും നേരത്തെ ഇതവസാനിപ്പിച്ചതിന്. ഇനിയും ഇതു വലിച്ചു നീട്ടി ഒരിക്കലും തിരിച്ചു വരാനാകത്ത പടുകുഴിയില്‍ എന്നെ തള്ളിയിടാഞ്ഞതിന്. അങ്ങിനെയൊരു കരുണയെങ്കിലും എന്നോട് കാണിച്ചതിന്. നിന്നെയും എന്നെയും ഒരുമിപ്പിച്ച ചങ്ങലയുടെ അവസാനത്തെ കണ്ണി ഞാന്‍ അറുത്തു മാറ്റുകയാണ്. നിന്നെ തുറന്നു വിടുകയാണ്. നിന്റെ ലോകത്തേക്ക്. നീ സന്തോഷമായിരിക്കുക. നിന്റെ സന്തോഷമാണെനിക്ക് മുഖ്യം. നിന്റെ അഭിലാഷങ്ങള്‍ പൂവണിയട്ടെ. സ്വപ്നങ്ങള്‍ക്കെല്ലാം ചിതകൂട്ടി അതില്‍ സ്വയം എരിഞ്ഞടങ്ങും എന്റെ പ്രണയം. എന്റെ പ്രണയത്തിന് ഉദഗക്രിയകള്‍ ചെയ്യണമെനിക്ക്. എള്ളും, ചന്ദനവും,പൂവും കൂട്ടി നീതന്ന ഓര്‍മ്മകളുടെ പിണ്ഡം വച്ച് എനിക്ക് ബലിയിടണം.&lt;br /&gt;&lt;br /&gt;&lt;br /&gt;മഴപെയ്തു തണുത്ത ഭൂമി. മനസിലും തണുപ്പ്. ശാന്തത. സ്വസ്ഥത. ഞാന്‍ തീരുമാനമെടുത്തു കഴിഞ്ഞു. ഇനി തമ്മില്‍ കാണുക എന്നൊന്നുണ്ടാകില്ല. നിനക്ക് വിട. എന്നെന്നേക്കും. ഒരു നീറ്റലായിപ്പോലും നീ ഇനിയെന്റെ മനസില്‍ ഉണ്ടാകരുത്. ഒരു ദുസ്വപ്നമായിപ്പോലും ഇനിയെന്റെ ജീവിതത്തില്‍ നീ വരരുത്. എനിക്കൊന്നുറങ്ങണമിനി. സമാധാനമായി. ഞാന്‍ ഉറങ്ങുകയാണ്. അല്ല ഞാന്‍ ഉണരുകയാണ്.&lt;br /&gt;&lt;br /&gt;.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7619294636989634967-5163657709822369492?l=pudayoors.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pudayoors.blogspot.com/feeds/5163657709822369492/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7619294636989634967&amp;postID=5163657709822369492' title='28 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/5163657709822369492'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/5163657709822369492'/><link rel='alternate' type='text/html' href='http://pudayoors.blogspot.com/2008/06/blog-post_18.html' title='ഓര്‍മ്മകള്‍ക്ക് ഒരു ശ്രാദ്ധം'/><author><name>പുടയൂര്‍</name><uri>http://www.blogger.com/profile/02211997591130556725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://bp3.blogger.com/_w28Ou7befNc/R_nri5pRRSI/AAAAAAAAADk/e2MZuVMOn6I/S220/DSC_0148.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_w28Ou7befNc/SFnotLAl9PI/AAAAAAAAAEM/ORvibX2lj6E/s72-c/09balikakka_large.jpg' height='72' width='72'/><thr:total>28</thr:total></entry><entry><id>tag:blogger.com,1999:blog-7619294636989634967.post-5990085765859992409</id><published>2008-05-17T21:11:00.000-07:00</published><updated>2008-05-20T02:41:34.037-07:00</updated><title type='text'>മുടി രണ്ടായി പിന്നിയിട്ട ഒരു പെണ്‍കുട്ടി.</title><content type='html'>ഒരു പഴയ ബ്ലാക്ക് ആന്‍ വൈറ്റ് ഫോട്ടോ മറോടണച്ച് അയാള്‍ പൊട്ടിക്കരഞ്ഞു. കണ്ണുനീര്‍ത്തുള്ളികളില്‍ ആ ഫോട്ടോ കുതിര്‍ന്നിരിക്കുന്നു. പുറത്ത് പെയ്യുന്ന പെരുമഴയുടെ ഘോഷത്തോട് മല്ലടിച്ചുകൊണ്ട് അയാളുടെ കരച്ചില്‍ ആ പീടിക കോലായിയില്‍ മുഴങ്ങുകയാ‍ണ്. വല്ലാത്തൊരു അസ്വസ്ഥത പടര്‍ത്തുകയാണ് അയാളുടെ നിലവിളി . തീക്ഷ്ണമായ എന്തോ ഒന്ന് അയാളെ അലട്ടുന്നുണ്ട് തീര്‍ച്ച “ എന്താ..? എന്തിനാ നിങ്ങള്‍ കരയുന്നത്..?” എനിക്ക് ചോദിക്കാതിരിക്കാനായില്ല. പുറത്ത് തിമര്‍ത്തു പെയ്യുന്ന മഴയുടെ ശബ്ദത്തില്‍ അയാളത് കേട്ടില്ലെന്നു തോന്നുന്നു. കുറച്ചുകൂടി അടുത്തു ചെന്ന് ഞാന്‍ ഉറക്കെ ചോദിച്ചു. “എന്തിനാ ഇങ്ങിനെ കരയുന്നത്..? എന്താ‍.. നിങ്ങടെ പ്രശ്നം.” കരച്ചിലിന്റെ ശബ്ദം കുറഞ്ഞൊതൊഴിച്ചാല്‍ മറ്റ് പ്രതികരണമൊന്നുമില്ല. കുറച്ചു സമയത്തിനു ശേഷം കാല്‍മുട്ടുകളിലൂന്നിയ കൈകള്‍ കൊണ്ട് മുഖത്ത് പൊത്തിപ്പിടിച്ച ഫോട്ടോ ഇത്തിരി താഴത്തി അതിന്റെ വിടവിലൂടെ അയാള്‍ എന്നെ നോക്കി. ധാരയായി ഒഴുകുന്ന കണ്ണീര്‍. പുറത്തെ പേമാരിയുടെ ശബ്ദത്തിനിടയിലൂടെ കേള്‍ക്കുന്ന നേര്‍ത്ത വിതുമ്പല്‍.&lt;br /&gt;&lt;br /&gt;2005ലെ മഴക്കാലം. കോഴിക്കോട് ജോലി നോക്കിയിരുന്ന സമയമാണ്. ഒഫീസില്‍ നിന്ന് ഇറങ്ങാന്‍ രാത്രി ഏറെ വൈകി. ഇറങ്ങുമ്പോത്തന്നെ ചെറിയ ഒരു മഴയുണ്ട്. മെഡിക്കല്‍ കോളേജ് എത്താറായപ്പോളേക്കും മഴ കനത്തു. മഴക്കോട്ട് ഉണ്ടെങ്കിലും ബൈക്ക് ഒരടി ഒടിക്കാന്‍ വയ്യെന്ന അവസ്ഥ. അടുത്തുകണ്ട കടത്തിണ്ണയ്ക്കുമുന്നില്‍ വണ്ടി നിര്‍ത്തി ആ പീടികക്കോലായിലേക്ക് ചാടിക്കയറി. ആകെ നനഞ്ഞൊലിച്ചിരിക്കുന്നു. മണി 11 കഴിഞ്ഞു. പെരുമഴയത്ത് ഇടയ്ക്ക് വല്ല വലിയ വണ്ടികള്‍ പോകുന്നതൊഴിച്ചാല്‍ ആ പ്രദേശം ശരിക്കും വിജനം. അതിനിടയിലാണ് ഞാന്‍ കയറി നിന്ന പീടിക കോലായുടെ മൂലയില്‍ കൂട്ടിയിട്ടിരിക്കുന്ന ചാക്കുകെട്ടുകള്‍ക്കിടയില്‍ നിന്ന് അയാളുടെ കരച്ചില്‍ കേട്ടത്. റോഡു വക്കത്തെ നിയോണ്‍ വെളിച്ചത്തിന്റെ നേരിയ വെട്ടത്തില്‍ അയാളെ കാണാം. മുഖത്തേക്ക് വീണുകിടക്കുന്ന മുടിയും, നീണ്ട താടിയും മൂലം പ്രായം തിട്ടപ്പെടുത്താനാകാത്ത രൂപം. കറുത്തുണ്ങ്ങിയ ശരീരം. കീറിപ്പറിഞ്ഞ കുപ്പായം, ഒരു പട്ടിണി പേക്കോലം. അയാളുടെ അടുത്ത് മുട്ടിലൂന്നി ഇരുന്ന് ഞാന്‍ വീണ്ടും ചോദിച്ചു. “ എന്തിനാ നിങ്ങള്‍ കരഞ്ഞുകൊണ്ടിരിക്കുന്നത്..? എന്താ നിങ്ങള്‍ക്ക് വേണ്ടത്? ഭക്ക്ഷണമൊന്നും കഴിച്ചില്ലേ ഇന്ന്?” ഭക്ക്ഷണത്തേക്കാള്‍ വലുതായിട്ട് ഒന്നുമില്ലെന്നായിരുന്നു അന്നേരമെന്റെ മനസില്‍. മറുപടി പുഛഭാവത്തില്‍ ഒരു നോട്ടം. വീണുകിടക്കുന്ന മുടിയിഴകള്‍ക്കിടയില്‍ തിളങ്ങുന്ന തീക്ഷ്ണമായ കണ്ണുകള്‍. അയാള്‍ കരച്ചില്‍ നിര്‍ത്തി ഇത്തിരി നേരം മിണ്ടാതെ ഇരുന്നു. കയ്യിലിരുന്ന ആ ഫോട്ടോയിലേക്ക് തന്നെ കണ്ണും നട്ടാണ് ഇരിപ്പ്. എന്നിട്ട് അതില്‍ നിന്ന് കണ്ണെടുക്കാതെ അയാള്‍ പറഞ്ഞു; “ഞാന്‍ ഇന്നൊരു യാത്ര പോകുവാന്‍ തുടങ്ങുകയാണ്. ഒരു വലിയ യാത്ര. എന്റെ പൊന്നുമോളുടെ അടുത്തേക്ക്. ഞാനിനി ഇങ്ങോട്ട് വരില്ല; ഒരിക്കലും.” അയാള്‍ ഫോട്ടോ കുറച്ചു കൂടി മുറുക്കിപ്പിടിച്ചു. “അതിനാണോ ഇങ്ങിനെ കരയനത്? എവിടെയാ നിങ്ങളുടെ മോള്? ” എന്റെ ചോദ്യം കേട്ട് എന്തോ ഓര്‍മ്മിച്ചിട്ടെന്ന പോലെ അയാള്‍ വീണ്ടും പൊട്ടിക്കരഞ്ഞു. എന്നിട്ട് വിറയ്ക്കുന്ന കൈകള്‍കൊണ്ട് ആ ഫോട്ടോ എന്റെ നേര്‍ക്ക് നിട്ടി. ഒരു പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ. അരണ്ട വെളിച്ചത്തില്‍ കഷ്ടിച്ച് 10 വയസ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുടെ മുഖം അവ്യക്ത്മായി അതില്‍ ഞാന്‍ കണ്ടു. “അവള്... അവളിന്ന് കാലത്ത് മരിച്ചു മോനേ.. എന്റെ മോള് പോയി, എന്നെ തനിച്ചാക്കീട്ട് അവള്‍ പോയി. ഇനി ഒരിക്കലും തിരിച്ചു വരാത്ത യാത്ര...” അയാളുടെ കരച്ചില്‍ ഉറക്കെയായി. “ എനിക്കും പോണം; എന്റെ മോളുടെ അടുത്തേക്ക്; ഞാനും പോവും, എനിക്ക് പൊയേ പറ്റൂ.. ഞാന്‍ പോകും ഇല്ലെങ്കില്‍ എന്റെ മോള്‍ ഒറ്റയ്ക്കാകും. ഇത്തിരി കഞ്ഞി വെള്ളെം വാങ്ങിച്ചു കൊടുക്കാന്‍ പോലും ആരൂണ്ടാവില്ല എന്റെ മോള്‍ക്ക് , ഞാനും പോകുവാ ഇന്ന്... എനിക്ക് പോയേ പറ്റൂ...” അയാള്‍ പുലമ്പിക്കൊണ്ടേ ഇരുന്നു. കൈകാലുകള്‍ വിറങ്ങലിക്കുന്നതു പോലെ. വല്ലാത്തൊരു തളര്‍ച്ച. പീടികക്കോലായിലെ തൂണും ചാരി ഞാന്‍ നിന്നു. “അവളിവിടെത്തന്നെ ഉണ്ട് ദാ.. ഇവിടെ. മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറീല്. എന്നെ കാത്ത് കിടക്കുവാ. ഞാന്‍ ചെന്നിട്ടു വേണം അവള്‍ക്ക് പോകുവാന്‍. ഞാന്‍ പോകും, എനിക്ക് പോണം. അയാള്‍ വീണ്ടും ഓരോന്ന് പറഞ്ഞുകൊണ്ടേ ഇരുന്നു.&lt;br /&gt;&lt;br /&gt;പുറത്ത് മഴയ്ക്ക് ശക്തി കുറഞ്ഞിരിക്കുന്നു. ഇത്തിരി നേരത്തെ മൌനത്തിനു ശേഷം അയാളുടെ മനസിന്റെ നീറ്റല്‍ അവഗണിച്ചു കോണ്ട് ഞാന്‍ വീണ്ടും ചോദിച്ചു. “ നിങ്ങളുടെ മകള്‍ക്ക് സത്യത്തില്‍ എന്താ പറ്റിയത്? എങ്ങിനെയാ ആകുട്ടി മരിച്ചത്?” എന്തോ ആലോചിച്ച് അയാള്‍ പറഞ്ഞ് തുടങ്ങി. “ അവള് ചെറുപ്പത്തിലെ സൂക്കേടുകാരിയായിരുന്നു മോനേ.. എന്തോ പേരറിയാത്ത വലിയ സൂക്കേടാ അവളുടേത്. പത്ത് പന്ത്രണ്ട് കൊല്ലം മുന്‍പ് കോഴിക്കോട് കടപ്പുറത്തെ വടക്കെ കടല്‍പ്പാലത്തിന്റെ അടുത്തുന്നാ എനിക്ക് എന്റെ മോളെ കിട്ടിയത്. പിറന്നുവീണിട്ട് മണിക്കൂറുകള്‍ പോലുമായിട്ടില്ലാത്ത ഒരു പെണ്‍കുഞ്ഞ്. പൊതിഞ്ഞു കൂടിയ ഉറുമ്പിന്‍ കൂട്ടത്തിന്റെ കടിയേറ്റ് നിലവിളിച്ച് തളര്‍ന്ന നിലയിലായിരുന്നു എന്റെ മോള്. അതിനേം കൊണ്ട് ഞാന്‍ തൊട്ടടുത്തുള്ള ബീച്ചാശുപത്രീല്‍ക്ക് ഓടി. രക്ഷപ്പെടുംന്ന് ഡോക്ടര്‍മാരുപൊലും വിചാരിച്ചിട്ടില്ല. എങ്ങിനെയോ രക്ഷപ്പെട്ടു. ബസ്റ്റാന്റില് പത്രം വിറ്റും, ബാക്കി സമയങ്ങളില്‍ കിട്ടിയ പണിയെല്ലാം ചെയ്തും ഞാന്‍ എന്റെ മോളെ പോറ്റി. അതിനെടേല് ഒരൂസം അവള്‍ ഒന്ന് തലകറങ്ങി വീണു. ഞാന്‍ വല്ലാതെ ബേജാ‍റായിപ്പോയെങ്കിലും ഇത്തിരി കഴിഞ്ഞപ്പോ ശരിയായി. പ്ക്ഷേ അതൊരു പതിവായി. വീണാല്‍ കയ്യും കാലുമൊക്കെ ഇട്ട് അടീക്കും, മൂക്കീന്ന് ചോര വരും, വായേന്ന് നുരയും പതയും വരും. കുറേ നേരം ബോധമില്ലാതെ കിടക്കും. അവസാ‍നം ആശുപത്രീല് കാണിച്ചു. പക്ഷേ മരുന്നു വാങ്ങാന്‍ എന്റെ കയ്യിലെവിടെയാ പണം. എന്നിട്ടും കിട്ടുന്ന പൈസ മുഴുവന്‍ ആശുപത്രീല് ചിലവാക്കി. പട്ടിണി കിടന്നും മരുന്ന് വാങ്ങി. പക്ഷേ.. ഇന്ന്... അവള്‍ എന്നെ തനിച്ചാക്കിയിട്ട് പൊയി. ഒരിക്കലും തിരിച്ചു വരാത്ത പോക്ക്... എനിക്കും പോണം, അല്ലെങ്കില്‍ എന്റെമോള്‍ ഒറ്റയ്ക്കാകും, അവളിനീം തലകറങ്ങി വീണാ ആരാ അവളെ നോക്വാ... ഞാനും പോവും, എനിക്കിനി ജീവിക്കണ്ട....” അയാളുടെ പുലമ്പല്‍ ഒരു പോട്ടിക്കരച്ചിലായും, പിന്നെ സാവധാനം നേര്‍ത്ത് ഒരു തേങ്ങലായും മാറി.&lt;br /&gt;&lt;br /&gt;വല്ലാത്തൊരു മാനസീകാവസ്ഥയില്‍ എന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ ആ പീടിക കോലായിലെ തൂണില്‍ ചാരി ഞാന്‍ ഇരുന്നു. പുറത്ത് മഴ തീര്‍ത്തും മാറി. സമയം നോക്കി. മണി 12:10 പെട്ടെന്ന് ചാടി എഴുന്നേറ്റ് ആ മനുഷ്യനെ ഒന്ന് തിരിഞ്ഞ് നൊക്കുക പോലും ചെയ്യാതെ ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് വേഗത്തില്‍ ഓടിച്ചു പോയി. അക്ഷരാര്‍ത്ഥത്തില്‍ ഒരു മനുഷ്യനെ നിര്‍ദയം മരണത്തിന് വിട്ടു കൊടുത്ത് കൊണ്ട്. കുറ്റബോധം കൊണ്ട് നീറുകയായിരുന്നു ആരാത്രി മുഴുവനും. മകള്‍ നഷ്ടപ്പെട്ട വേദനയില്‍ തകര്‍ന്ന മനസുമായി കഴിയുന്ന അയാളെ ഒന്ന് സമാശ്വസിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു എനിക്ക്. എന്നിട്ടും അതു ചെയ്യാതെ വളരേ ക്രൂരമായി അയാളെ ആ വഴിവക്കില്‍തന്നെ ഉപേക്ഷിച്ച് പൊന്നിരിക്കുന്നു. എന്റെ മനസിനെ ഞാന്‍ തന്നെ ശപിച്ചു. സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചു. എല്ലാ ആശയും നഷ്ടപ്പെട്ടതുമൂലം മരിക്കാന്‍ തീരുമാനിച്ച ഒരാളുടെ വഴിതടസപ്പെടുത്താതിരിക്കല്‍ തന്നെയല്ലേ അയാളോട് ചെയ്യാവുന്ന ഏറ്റവും വലിയ കരുണ. ആത്മഹത്യയ്ക്ക് കുരുക്കിട്ട് നില്‍ക്കുന്ന ഒരാളുടെ കഴുത്തിലെ കയര്‍ അറുത്ത് കളയുന്നതല്ലേ അയാളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത. ഞാന്‍ എന്നെത്തന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ മനസ് കൂടുതല്‍ കൂടുതല്‍ അസ്വസ്ഥമാകുകയായിരുന്നു. വാച്ചിലെ സൂചിയുടെ ചെറുചലനം പോലും നീറി നില്‍ക്കുന്ന എന്റെ മനസിനെ വല്ലാതെ വ്രണപ്പെടുത്തി. സമയം പുലര്‍ച്ചെ നാലാകാറയിരിക്കുന്നു. ആ നിമിഷം തന്നെ അയാളെ അന്വേഷിച്ച് പോയാലോ എന്നു പോലും എനിക്ക് തോന്നി. ഒരു പക്ഷേ അപ്പോളെക്കും അയാള്‍ പറഞ്ഞമാതിരി; മോര്‍ച്ചറിയില്‍ അയാളേയും കാത്തിരിക്കുന്ന മകളോടൊപ്പം ഒരിക്കലും തിരിച്ചു വരാത്ത ആ വലിയ യാത്ര അയാള്‍ തുടങ്ങിയെങ്കില്‍! ദൈവമേ... ഞാന്‍ എന്തു വേണം...? ഉത്തരം കിട്ടാത്ത ധര്‍മ്മസങ്കടത്തിലായി ഞാന്‍.&lt;br /&gt;&lt;br /&gt;&lt;p&gt;കാലത്ത് പതിവിലും നേരത്തെ ഇറങ്ങി. എത്രയും വേഗം ആ കടത്തിണ്ണയിലെത്തണം. അവസാനമായി അയാളുടെ ശരീരമെങ്കിലും ഒന്നു കാണണം. ഒരു പക്ഷേ ഇതിനോടകം പൊലീസ് എത്തിക്കാണും. ബോഡി എടുക്കണേന്റെ മുന്നെ അവിടെ എത്തിയേപറ്റൂ. ബൈക്കിന്റെ സ്പീഡോമീറ്റര്‍ നൂറ് തൊട്ടത് അവഗണിക്കുമ്പൊള്‍ മനസില്‍ അതു മാത്രമായിരുന്നു ചിന്ത. പക്ഷേ അവിടെ എത്തിയപ്പൊള്‍ ആ കടത്തിണ്ണയ്ക്ക് ചുറ്റും ഒരു ആള്‍കൂട്ടവും കണ്ടില്ല. പോലീസുമില്ല. കട പതിവുപോലെ തുറന്നിരിക്കുന്നു. ഞാന്‍ കടക്കാരനോട് ആ മനുഷ്യനെക്കുറിച്ചു തിരക്കി. അങ്ങിനൊരാളെ കണ്ടതേ ഇല്ലെന്ന് മറുപടി. അങ്ങിനെയെങ്കില്‍ അയാള്‍ എവിടെയാകും മരിച്ചിട്ടുണ്ടാവുക? ഒരുപക്ഷേ ആ കുട്ടിയെ കളഞ്ഞുകിട്ടിയ കടല്‍പ്പാലത്തിനടുത്തു തന്നെയാകുമോ? അതൊ റയില്‍ ട്രാക്കിലോ മറ്റെവിടെയെങ്കിലുമാകുമോ? മനസില്‍ എന്തൊക്കെയോ തികട്ടി വരുന്നു. അയാള്‍ക്കെന്തു പറ്റിയെന്ന് അറിഞ്ഞേ തീരൂ. നഗര പരിസരത്തെവിടെയെങ്കിലും വച്ചാണ് ആത്മഹത്യ നടന്നിരിക്കുന്നതെങ്കില്‍ സ്പെഷല്‍ ബ്രാഞ്ചില്‍ അറിയാതിരിക്കില്ല. നേരെ സ്പെഷല്‍ ബ്രാഞ്ചില്‍ കാര്യം തിരക്കി. എന്നാല്‍ ആരാത്രി കോഴിക്കോട് നഗര പരിസരത്തിലെവിടെയും ഒരു ആത്മഹത്യയും നടന്നിട്ടില്ല. കേട്ടപ്പോള്‍ ഇത്തിരി ആശ്വാസം തോന്നി. പക്ഷേ അയാള്‍ക്കെന്തു സംഭവിച്ചു? ജീവനോടുണ്ട് എങ്കില്‍ അയാള്‍ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിക്കടുത്തു തന്നെ കാണും. കാരണം അയാളുടെ മകള്‍ അവിടേയാണ് കിടക്കുന്നത്. എന്റെ മനസു പറഞ്ഞു. നേരെ അങ്ങോട്ടു ചെന്നു. പക്ഷേ വീണ്ടും നിരാശയായിരുന്നു ഫലം. ഒരുപക്ഷേ ആ കുട്ടിയുടെ ശരീരം ഏറ്റുവാങ്ങി അയാള്‍ സ്ഥലം വിട്ടുകാണുമോ? അതിനും സാധ്യതയുണ്ട്. മോര്‍ച്ചറി ജീവനക്കാരനോട് കാര്യം തിരക്കി. ആ മനുഷ്യനെ പോലൊരാളെ കാലത്ത് അവിടെ കറങ്ങി നടക്കുന്നതു കണ്ടു എന്നതൊഴിച്ചാല്‍ വ്യകതമായ മറുപടി അയാളില്‍ നിന്നും കിട്ടിയില്ല. ആശുപത്രി രേഖകള്‍ പരിശോധിച്ചാല്‍ അറിയാനായേക്കുമെന്നും അയാള്‍ പറഞ്ഞു. കാരണം തൊട്ടു മുന്‍പിലത്തെ ദിവസം മാത്രം മരിച്ച ഒരു കുട്ടിയാണത്. ഞാന്‍ ആശുപത്രി അധികൃതരെ സമീപിച്ച് കാര്യം പറഞ്ഞു. എന്നാല്‍ അവിടെ കഴിഞ്ഞ ഒരാഴച്ചയ്ക്കിടെ5നും 15നും ഇടയില്‍ പ്രായമായ ഒരു കുട്ടിപോലും മരിച്ചിട്ടില്ല. ഒരു കുട്ടിയുടെ പോലും ശരീരം ആ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുമില്ല. &lt;/p&gt;&lt;br /&gt;&lt;p&gt;വല്ലാത്തൊരു മാനസീകാവസ്ഥയില്‍ ഞാന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തിറങ്ങി. പതുക്കെ കഴിഞ്ഞ രാത്രി ആ മനുഷ്യനെ കണ്ട ആ കടത്തിണ്ണയിലേക്ക് നടന്നു. എന്താണ് സംഭവിച്ചത്? ഒരു പക്ഷേ ഇതെല്ലാം എനിക്ക് തോന്നിയതാകുമോ? അതോ ഏതോ ഒരു സ്വപ്നത്തിന്റെ അതി കഠിനമായ സ്വാധീനമോ? എന്റെ മാനസീക നിലയെപ്പോലും ഞാന്‍ സംശയിച്ചു. ആ പീടികക്കോലായിലേക്ക് കയറി. കടയില്‍ നിന്ന് തണുത്ത ഒരു സോഡാ സര്‍ബത്ത് വാങ്ങിച്ച് കുടിച്ചു. മനസും ശരീരവുമെല്ലാം ഒന്ന് തണുക്കട്ടെ. ഇത്തിരി നേരം അവിടെ ഇരുന്നു. കഴിഞ്ഞ രാത്രി ആ മനുഷ്യന്‍ ഇരുന്ന ചാക്കിന്‍ കെട്ടുകള്‍ അവിടെത്തന്നെ ഉണ്ട്. ഞാന്‍ അതിലേക്ക് സൂക്ഷിച്ചു നോക്കി. ആ ചാക്കുകെട്ടുകള്‍ക്കിടയില്‍ എന്തോ ഒരു സാധനം കിടക്കുന്നു. അടുത്തു ചെന്ന് ഞാന്‍ അതെടുത്തു നോക്കി. അതെടുക്കുമ്പോള്‍ എന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. പഴക്കം കൊണ്ട് മൂല മങ്ങിത്തുടങ്ങിയ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ. അതില്‍ കഷ്ടിച്ച് 10 വസസ് പ്രായം തോന്നിക്കുന്ന മുടി രണ്ടായി പിന്നിയിട്ട ഒരു പെണ്‍കുട്ടി.&lt;/p&gt;&lt;br /&gt;&lt;p&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7619294636989634967-5990085765859992409?l=pudayoors.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pudayoors.blogspot.com/feeds/5990085765859992409/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7619294636989634967&amp;postID=5990085765859992409' title='21 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/5990085765859992409'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/5990085765859992409'/><link rel='alternate' type='text/html' href='http://pudayoors.blogspot.com/2008/05/blog-post.html' title='മുടി രണ്ടായി പിന്നിയിട്ട ഒരു പെണ്‍കുട്ടി.'/><author><name>പുടയൂര്‍</name><uri>http://www.blogger.com/profile/02211997591130556725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://bp3.blogger.com/_w28Ou7befNc/R_nri5pRRSI/AAAAAAAAADk/e2MZuVMOn6I/S220/DSC_0148.JPG'/></author><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-7619294636989634967.post-8104546348111329095</id><published>2008-04-08T21:18:00.000-07:00</published><updated>2008-04-13T22:33:26.945-07:00</updated><title type='text'>ബൈലൈന്‍</title><content type='html'>ചുവന്നുതുടുത്ത തീഗോളം, പൊട്ടിത്തെറി, ഭൂമികുലുക്കുന്ന പ്രകമ്പനം, ചിതറിത്തെറിക്കുന്ന ശരീരാവശിഷ്ടങ്ങള്‍... ഞട്ടി ഉണര്‍ന്ന് നോക്കുമ്പോള്‍ വിയര്‍ത്തൊലിച്ച് കിടക്കുകയായിരുന്നു ഞാന്‍. മൂന്നുനാലു ഗ്ലാസ് വെള്ളം ഒന്നിച്ചെടുത്തു കുടിച്ചു. കിതപ്പ് മാറുന്നില്ല. സമയം പുലര്‍ച്ചെ 3:45. വീണ്ടും കിടന്നു. ഉറക്കം വരുന്നില്ല. മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നു. കണ്ണടയ്ക്കുമ്പോള്‍ വീണ്ടും പഴയ ദൃശ്യങ്ങള്‍, കാതടപ്പിക്കുന്ന മുഴക്കം. ഒന്നുറക്കെ നിലവിളിക്കണമെന്നു തോന്നുന്നു . ഭ്രാന്ത് പിടിക്കുന്നു എനിക്ക്. അയാള്‍ എന്നെ ഉറക്കം കെടുത്തുകയാണ്. ഒരാളുടെ അപകട മരണം. എന്റെ കണ്മുന്നില്‍. അറം പറ്റിയ വാക്കുകള്‍, അതും അയാള്‍ അങ്ങിനെ എന്നോട് പറഞ്ഞ് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞപ്പോള്‍. കണ്ണടയ്ക്കുമ്പോള്‍ അയാളുടെ മുഖം, കതുകളില്‍ അയാള്‍ എന്നോട് അവസാനമായി പറഞ്ഞ ആ വാക്കുകള്‍... ഞാന്‍ അപ്പോള്‍ അങ്ങിനെ ചോദിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അയാളത് പറയില്ലായിരുന്നു. ആ വാക്കുകള്‍ അറം പറ്റില്ലായിരുന്നു. ആ സംഭവം എന്നെ ഇത്രമാത്രം അലോസരപ്പെടുത്തില്ലായിരുന്നു. അസ്വസ്ഥമായ മനസുമായി ഉറക്കം കിട്ടാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.&lt;br /&gt;&lt;br /&gt;മാധ്യമ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമയ്ക്ക് തൃശ്ശൂരിലെത്തിയ കാലം. പരീക്ഷ കഴിഞ്ഞ് കോഴ്സിന്റെ റിസല്‍ട്ട് കാത്തിരിക്കണ സമയം. മുഖ്യധാരാ മാധ്യമലോകത്തെതുന്നതിനു മുന്‍പ് ചില ഉച്ചപ്പത്രങ്ങളിലും, ലോക്കല്‍ ചാനലുകളിലും പയറ്റി നടക്കുന്നകാലമാണത്. അതൊരു പൂരക്കാലമായിരുന്നു. പൂരങ്ങളുടെ പൂരം, തൃശൂര്‍പൂരം. പൂരത്തിന് കാഴ്ചവട്ടങ്ങളൊരുക്കുന്ന തിരുവമ്പാടി, പാറമേക്കാവ് ദേശക്കാരേക്കാള്‍ ആവേശമാണ് പൂരക്കാലം തൃശൂരിലെ സായാഹ്നപത്രങ്ങള്‍ക്ക്. ഒന്നൊന്നര മാസം മുന്‍പ് തുടങ്ങും പൂരത്തിന്റെ ഒരുക്കങ്ങള്‍. പന്തലുപണി, എക്സിബിഷന്‍, കുട, ചാമരം, ആലവട്ടം, ആനകള്‍, വെടിക്കെട്ട്, അങ്ങിനെപൊകും പൂരവിഭവങ്ങള്‍. ആ ഒരു പൂരക്കലത്താണ് പുതുതായി തുടങ്ങിയ “കേരളവാര്‍ത്ത” എന്നൊരു സായാഹ്നപത്രത്തിലെത്തുന്നത്. അങ്ങിനെ പൂരക്കാഴ്ചവട്ടങ്ങളില്‍ ഞാനുമൊരു പങ്കാളിയായി.&lt;br /&gt;&lt;br /&gt;പൂരം സാമ്പിള്‍ വെടിക്കെട്ട് ദിവസം. ഓരോ വര്‍ഷവും വെടിക്കെട്ടില്‍ എന്തെങ്കിലും പുതുമകള്‍ ഉണ്ടാകും. അതാണ് സാമ്പിള്‍ വെടിക്കെട്ടു ദിവസം ജനങ്ങള്‍ക്കായി അവതരിപ്പിക്കുക. വെങ്ങന്നൂര്‍ചന്ദ്രന്‍ എന്നയാളാണ് പാറമേക്കാവിനു വേണ്ടി വെടിക്കെട്ടൊരുക്കുന്നത്. തിരുവമ്പാടിക്ക് കുണ്ടന്നൂര്‍ സുന്ദരനും. വെടിക്കെട്ട് കലയിലെ തൃശ്ശൂര്‍ - പാലക്കാട് ജില്ലകളിലെ ഏറ്റവും പ്രഗത്ഭരായ കലാകാരന്മാര്‍. രണ്ടുപേരേയും കാണണമെന്നു കരുതിയാണ് ഇറങ്ങിയത്. തേക്കിന്‍കാട് മൈതാനത്ത് തിരുവമ്പാടിക്കും, പാറമേക്കാവിനും വെടിമരുന്നുപുരകളുണ്ട്. അവിടെ ചെന്നാല്‍ രണ്ടുപേരേയും കാണാമെന്ന പ്രതീക്ഷയിലാണ് ചെന്നത്. ചന്ദ്രനെ കണ്ടു. വിവരങ്ങളെല്ലാമെടുത്തു. പിന്നെ സുന്ദരനെ കാണാന്‍ തിരുവമ്പാടിക്കാരുടെ അടുത്ത് ചെന്നു. സുന്ദരനില്ല എന്ന് മറുപടി. “ ഇന്ന് സാമ്പിളിന് തിരികൊളുത്താനുള്ളതല്ലേ.. കാവില് തൊഴാന്‍ പോയതാ.. ഉച്ച കഴിഞ്ഞ് വന്നോളൂ; കാണാം...” ഉച്ചതിരിഞ്ഞ് വീണ്ടും ചെന്നു.. “ഇല്ല സുന്ദരനെത്തിയിട്ടില്ല.. എക്സ്പ്ലോസീവ് കണ്ട്രോള്‍ ഓഫീസറുമായി എന്തൊ ഒരു മീറ്റിങ്ങുണ്ട്, അതു കഴിഞ്ഞ് കലക്ടറേം കണ്ടിട്ടേ വരൂ... വൈകീട്ട് 4 മണിയാകുമ്പോളേക്കും എത്തും. ” നിരാശപ്പെടുത്തുന്ന മറുപടി വീണ്ടും. നാലുമണിവരെ റൌണ്ടിലും മറ്റും കറങ്ങിതിരിഞ്ഞ് നടന്നു. എന്നിട്ട് വീണ്ടും ചെന്നു. സുന്ദരന്‍ എത്തിയതേ ഉള്ളൂ. തിരുവമ്പാടിദേവസ്വം ഭാരവാഹികളുണ്ട് കൂടെ. അവരുടെ സംസാരം കഴിയട്ടെ എന്നുകരുതി മാറിനിന്നു. ചെറുപ്പക്കാരന്‍, കഷ്ടിച്ച് 30 വയസ്. എല്ലാവരും പോയിക്കഴിഞ്ഞപ്പൊ ചെന്ന് കാര്യം പറഞ്ഞു. ഹൃദ്യമായ ഒരു ചിരിയോടെ അയാള്‍ എന്നെ സ്വാഗതം ചെയ്തു.&lt;br /&gt;&lt;br /&gt;സാമ്പിള്‍ വെടിക്കെട്ടിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഇത്തിരി ടെന്‍ഷനിലാണ് എന്ന മുഖവുരയോടെ മാനത്ത് വിരിയിക്കാന്‍ ഒരുക്കിവച്ചിട്ടുള്ള പുത്തന്‍ വിഭവങ്ങള്‍ സുന്ദരന്‍ എനിക്ക് പരിചയപ്പെടുത്തി. വെടിക്കെട്ടിന് ശബ്ദ നിയന്ത്രണം സര്‍ക്കാര്‍ കര്‍ശനമാക്കിയിരിക്കുന്നു. വെടിക്കെട്ടില്‍ ശബ്ദം പൂര്‍ണ്ണമായും കുറച്ച് വര്‍ണ്ണക്കൊഴുപ്പുമാത്രമാക്കാനാണ് അധികൃതരുടെ നിര്‍ദ്ദേശം... ഞാന്‍ ചോദ്യം പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ മറുപടിയെത്തി..&lt;br /&gt;“ന്റെ മാഷേ.. എന്തൂട്ടാ ഈ പറേണേ... ജനങ്ങള്‍ക്ക് വേണ്ടത് വെടിക്കെട്ടാണ്. വെടിക്കെട്ടെന്ന് വച്ചാ.. കെടന്നലയ്ക്കണ ഐറ്റം... കാത്ടയ്ക്കണ പൊട്ടലാപൊട്ട്യാലും നാട്ടാര് പറയ്യാ‍.. നീം ഒറക്കെ.. നീം ഒറക്കെന്നാ...&lt;br /&gt;ശബ്ദണ്ടെങ്കിലെ വെടിക്കെട്ട് വെടിക്കെട്ടാവൂന്റെ മാഷേ.. പിന്നെ  സര്‍ക്കാര്.. എന്റൂട്ട് നിയന്ത്രണാന്നേയ്...  പിന്നെ അതുള്ളോണ്ട് കൊറച്ചോക്കെ ശബ്ദം കൊറവ് വരുത്തീണ്ട്.. പക്ഷേ ജനങ്ങള് സ്വീകരിക്കുവോന്നാ....!&lt;br /&gt;ഈ ശബ്ദം കൊണ്ടൊന്നുമല്ല മാഷെ വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടാകുന്നേ.. ശബ്ദം കൂടീച്ചിട്ട് അപകടെങ്ങന്യാണ്ടാവുക..? അത് അശ്രദ്ധകൊണ്ടാണ്.. പിന്നെ മ്മള്..മ്മടെ ജീവന്‍ പോലും പണയം വച്ചല്ലെ മരുന്ന് കത്തിക്കണത്. മ്മള്‍ക്ക് എന്തെങ്കിലുമ്പറ്റ്യാലും നാട്ടാര്‍ക്ക് ഒന്നൂണ്ടാവരുതേന്നാ മ്മടെ പ്രാര്‍ത്ഥന. പിന്നെ... എല്ലാം... ദാ അങ്ങോരുടെ കയ്യിലാ...” വടക്കുംനാഥനു നേരെ കൈ ചൂണ്ടി അയാള്‍ പറഞ്ഞു. “പിന്നെന്റെ മാഷെ.. അപ്പനപ്പൂപ്പന്മാരായിട്ട് തൊടങ്ങിയ പണിയാ ദ്... അവരുണ്ടാക്കിയെടുത്ത പേരാ ന്നും ന്റെ കൈമൊതല്. പിന്നെ പൊട്ടാനാണ് മ്മടെ വിധിയെങ്കില്‍, പൊട്ടിത്തീരുംന്റെ മാഷേ.. അതിപ്പൊ ആര് വിചാരിച്ചാലും മാറ്റാന്‍ പറ്റില്യാലൊ...” സുന്ദരന്‍ പറഞ്ഞു നിര്‍ത്തി. സമയം 5 മണികഴിഞ്ഞു സന്ധ്യയ്ക്ക് ഏഴുമണിക്ക് സാമ്പിളിന്‍ തിരികൊളുത്താനുള്ളതാ.. “ഇത്തിരീം കൂടി പണിണ്ട്.. എല്ലാം ഒന്നൂടൊന്ന് നോക്കണം. ശരി അപ്പോ കാണാം..” എന്നുപറഞ്ഞ് സുന്ദരന്‍ തിരിഞ്ഞു നടന്നു... എന്തോപറയാന്‍ മറന്നപോലെ സുന്ദരനെ ഞാന്‍ പിന്നില്‍ ‍നിന്നും വിളിച്ചു.“ സുന്ദരാ... ആശംസകള്‍.. തകര്‍ക്കണം ട്ടോ..” ഹൃദ്യമായ ഒരു ചിരി സമ്മാനിച്ച് സുന്ദരന്‍ നടന്നു. ശ്രീമൂലം സ്ഥാനത്തേക്ക്..&lt;br /&gt;&lt;br /&gt;7:15 കഴിഞ്ഞു. നടുവിലാലിനടുത്താ ഞങ്ങള്‍ വെടിക്കെട്ട് കാണാന്‍ നിക്കാറ്. എന്നാലെ വെടിക്കെട്ടിന്റെ രസം അതിന്റെ പൂര്‍ണ്ണതോതില്‍ ആസ്വദിക്കാനാകൂ. സാമ്പിളിന് തിരികൊളുത്തി. ഭൂമികുലുങ്ങുന്ന പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്ന ഡയ്നകളും, ഗുണ്ടുകളും അടങ്ങുന്ന കൂട്ടപൊരിച്ചലിനു ശേഷം; വര്‍ണ്ണമഴ വിരിയിക്കുന്ന അമിട്ടിന്റെ സാമ്പിളുകള്‍ പൊട്ടിത്തുടങ്ങി. തിരുവമ്പാടി വിഭാഗക്കാരുടേതാണ് ആദ്യം. അഞ്ചാറ് അമിട്ടുകള്‍ പൊട്ടി വിരിഞ്ഞു. പെട്ടെന്ന് ഒരെണ്ണം താഴെ നിന്ന് തന്നെ പൊട്ടി. എന്തോ സംഭവിച്ചിട്ടുണ്ട്. സാമ്പിള്‍ വെടിക്കെട്ട് നിന്നു. ശ്രീമൂലം സ്ഥാനത്തേക്ക് ഒരു ആമ്പുലന്‍സ് കുതിച്ചു ചെല്ലുന്നു. വെടിക്കെട്ടുകാരിലാര്‍ക്കൊ ഒരാള്‍ക്ക് അപകടം പറ്റി എന്ന് മാത്രമേ ആദ്യം കരുതിയുള്ളൂ. മരിച്ചയാളൂടെ ശരീരം തിരിച്ചറിയാന്‍ പറ്റാത്തവിധം ചിതറിപ്പോയിരിക്കുന്നു. കുറച്ചു കഴിഞ്ഞതോടെ സംഭവം സ്ഥിതീകരിച്ചു. മരിച്ചത് സുന്ദരന്‍. തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരന്‍ കുണ്ടന്നൂര്‍ സുന്ദരന്‍. “ പൊട്ടാനാണ് വിധിയെങ്കില്‍ പൊട്ടിത്തീരും ന്റെ മാഷേ...” സുന്ദരന്റെ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങുന്നതായി എനിക്ക് തോന്നി. ദൈവമേ അറം പറ്റിയല്ലോ... ഞാനും അതിനൊരു കാരണക്കാരനായല്ലോ..? ഉറങ്ങാന്‍ പറ്റുന്നില്ല. വീണ്ടു തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം പുലര്‍ച്ചയാക്കി.&lt;br /&gt;&lt;p&gt;പിറ്റേന്ന് കാലത്ത് തെക്കിന്‍കാട്ടിലേക്ക് ഞാന്‍ ചെന്നു. സുന്ദരന്‍ പൊട്ടിതീര്‍ന്ന സ്ഥലം. സ്ഥാനം തെറ്റി ഇളകി തെറിച്ച അമിട്ടിന്റെ കുറ്റി. മണ്ണിലും, പുല്‍ക്കൊടികളിലുമെല്ലാം ചോരക്കറ. സുന്ദരന്റെ അവശേഷിപ്പുകള്‍. വടക്കുംനാഥനു നേരെ ഒന്നു നൊക്കി. എന്നിട്ട് ഒരു നിശ്വാസത്തോടെ തിരിഞ്ഞു നടന്നു. നേരെ ഓഫീസിലേക്കാണ് പോയത്. സുന്ദരന്റെ മരണത്തെക്കുറിച്ച് ഒരു ഫീച്ചര്‍. ഇത്തിരി സെന്റിമെന്‍സും അവിശ്വസനീയതയും എല്ലാം ചേര്‍ത്ത് ഒരെണ്ണം. മറ്റാര്‍ക്കുമില്ലാത്ത ഒരു വാര്‍ത്ത ഒരു സായാഹ്ന പത്രത്തിന്റെ ഒരു ദിവസത്തെ സര്‍ക്കുലേഷന്‍ കൂടാന്‍ ഇതില്‍പ്പരം എന്തു വേണം. വാര്‍ത്ത ഒന്നാമത്തെ പേജില്‍ തന്നെ അടിച്ചു വന്നു. “&lt;strong&gt;പൊട്ടാനാണ് വിധിയെങ്കില്‍ പൊട്ടിതീരട്ടേ: സുന്ദരന്റെ വാക്കുകള്‍ അറം പറ്റി&lt;/strong&gt;” എന്നതലക്കെട്ടിനു താഴെ ഇ.പി. ജയനാരായണന്‍ എന്ന ബൈലൈന്‍. ഒരു വാര്‍ത്തയ്ക്ക് എനിക്ക് ആദ്യമായികിട്ടിയ ബൈലൈന്‍. എന്റെ വാര്‍ത്ത, അതും എന്റെ പേരു സഹിതം. സുന്ദരന്‍ എനിക്കു തന്ന അസ്വസ്ഥത സന്തോഷത്തിനു വഴിമാറി. ദുരന്തങ്ങളെ ആഘോഷമാക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ തലത്തിലേക്ക് ഞാനും ഉയര്‍ന്നിരിക്കുന്നു. ആവേശത്തോടെ അടുത്ത ദുരന്ത വാര്‍ത്തയ്ക്കായി ഞാന്‍ കാത്തിരുന്നു. “ പൊട്ടാനാണ് വിധി എങ്കില്‍ പൊട്ടിത്തീരും ന്റെ മാഷെ..” സുന്ദരന്റെ വാക്കുകള്‍ വീണ്ടും ചെവിയില്‍ മുഴങ്ങുന്നുണ്ടോ..? ഇരുകൈകളും കൊണ്ട് ഞാന്‍ ചെവി മുറുകെ പൊത്തിപ്പിടിച്ചു. ഇല്ല... ഇപ്പോ ഞാനൊന്നും കേള്‍ക്കുന്നില്ല...&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7619294636989634967-8104546348111329095?l=pudayoors.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pudayoors.blogspot.com/feeds/8104546348111329095/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7619294636989634967&amp;postID=8104546348111329095' title='32 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/8104546348111329095'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/8104546348111329095'/><link rel='alternate' type='text/html' href='http://pudayoors.blogspot.com/2008/04/blog-post.html' title='ബൈലൈന്‍'/><author><name>പുടയൂര്‍</name><uri>http://www.blogger.com/profile/02211997591130556725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://bp3.blogger.com/_w28Ou7befNc/R_nri5pRRSI/AAAAAAAAADk/e2MZuVMOn6I/S220/DSC_0148.JPG'/></author><thr:total>32</thr:total></entry><entry><id>tag:blogger.com,1999:blog-7619294636989634967.post-5804232671212317667</id><published>2008-03-01T20:57:00.000-08:00</published><updated>2008-03-08T19:57:46.327-08:00</updated><title type='text'>പറയാതെ ബാക്കി വച്ച മൌനം.</title><content type='html'>“നിനക്കറിയുമോ... അവന്‍ എഴുതിയത് എന്റെ ഹൃദയത്തിനു മുകളിലായിരുന്നു. ചിതറിവീണ വളപ്പൊട്ടുകണക്കെ ഞാന്‍ അത് ആരാലും പെറുക്കി വയ്ക്കപ്പെടാതെ കാത്ത് സൂക്ഷിച്ചു. പക്ഷേ ഇന്ന് എല്ലാം അവസാനിച്ചിരിക്കുന്നു. എന്നിട്ടും ഒരിക്കലും ആര്‍ക്കും മായ്ക്കാന്‍ പറ്റാത്ത വിധം ആ ഓര്‍മ്മകള്‍ ഇപ്പോളും ഞാന്‍ എന്റെ നെഞ്ചില്‍ കൊണ്ട് നടക്കുന്നു...” കൊണാട്ട് പ്ലേസില്‍ ഇന്നര്‍സര്‍ക്കിളിലെ ഒരു കോഫിഡേ ഷോപ്പിലിരുന്ന് ‘കഫെചിനോ’ എന്ന ഇറ്റാലിയന്‍ കാപ്പി കുടിച്ചു കൊണ്ട് സംസാരിക്കുമ്പോള്‍ മുഖത്ത് പ്രകടമായ നിരാശ മറ‍ച്ചു വയ്ക്കാന്‍ അവള്‍ പാടുപെടുകയായിരുന്നു. അന്നാദ്യമായാണ് ഞാന്‍ അവളെ കാണുന്നത്. ഒരുപക്ഷേ അവസാനമായും.&lt;br /&gt;&lt;br /&gt;അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണത്രേ ഡല്‍ഹി. ഇതിനു മുമ്പൊരിക്കല്‍ പോലും ഡല്‍ഹിയില്‍ വന്നിട്ടില്ലെങ്കിലും അവള്‍ക്ക് കൊണാട്ട് പ്ലേസും, ബാരക്കമ്പ റോഡും, സ്റ്റേറ്റ്സ്മാന്‍സ് ബില്‍ഡിങ്ങുമെല്ലാം നന്നയറിയാം. എം. മുകുന്ദന്റെ ‘ഡല്‍‍ഹിയിലെ’ അരവിന്ദന്‍ നടന്ന ഈ വഴികളെല്ലാം അവള്‍ക്ക് ഹൃദിസ്ഥം. ‘ഡല്‍ഹി’ വായിച്ച അന്ന് തൊട്ട് ആഗ്രഹിക്കുകയാണെത്രേ ഇവിടെ വരണമെന്ന്; ഈവഴികളിലൂടേയൊക്കെ ഒന്ന് നടക്കണമെന്ന്. അതാണ് അവള്‍ക്ക് ഏറ്റവും സുപരിചിതമായ കോണാട്പ്ലേസ് തന്നെ ഞങ്ങളുടേ ആദ്യ കണ്ടുമുട്ടലിന് തിരഞ്ഞെടുത്തത്.&lt;br /&gt;&lt;br /&gt;“ ജയന് എന്റെ കഥ കേള്‍ക്കണ്ടേ...?”&lt;br /&gt;ഒരിറക്ക് കാപ്പി കുടിച്ച് അവള്‍ എന്നോട് ചോദിച്ചു. വേണ്ട എന്ന് ഞാന്‍ പറഞ്ഞാലും അവള്‍ അത് പറയുമെന്ന് എനിക്കറിയാം, കാരണം അത് പറയാന്‍ മാത്രമാണ് രണ്ടര മണിക്കൂറോളം ഫ്ലൈറ്റ് യാത്രചെയ്ത് അവള്‍ ബാംഗ്ലൂരില്‍ നിന്ന് ഡല്‍ഹിക്ക് വന്നിരിക്കുന്നത്. ദിവസവും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നെങ്കിലും ഒരിക്കല്‍പ്പോലും അവളെക്കുറിച്ച് എന്നോട് ഒന്നും പറഞ്ഞിട്ടില്ല.&lt;br /&gt;“നമ്മള്‍ നേരില്‍ കാണുന്ന ദിവസം തന്നോട് എനിക്ക് എന്തെങ്കിലുമൊക്കെ പറയാന്‍ ബാക്കി വേണ്ടേ മാഷേ...” എന്നായിരുന്നു ഞാന്‍ അവളെക്കുറിച്ച് ചോദിക്കുമ്പോളൊക്കെ എന്നോട് പറയാറുണ്ടായിരുന്നത്.&lt;br /&gt;വെറും അഞ്ച് മാസത്തെ മാത്രം പരിചയം. പക്ഷേ അത്രയും സമയം കൊണ്ട് എത്രയൊ വര്‍ഷത്തെ പരിചയമുള്ള സുഹൃത്തുക്കളെ പോലെ ഞങ്ങള്‍ അടുത്തു. പ്രണയ പരാജയത്തെ തുടര്‍ന്ന് ജീവിതത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിടുമ്പോള്‍ എനിക്ക് ഒരു കൈത്താങ്ങായിട്ടാ അവള്‍ വന്നത്. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാള്‍ തന്ന സ്നേഹവും, സൌഹൃദവും ഒരു ഡിപ്രഷന്‍ സ്റ്റേജിന്റെ വക്കത്തായിരുന്ന എനിക്ക് ആശ്വാസമേകിയത് കുറച്ചൊന്നുമായിരുന്നില്ല. തിരിച്ചു വരികയായിരുന്നു പിന്നെ ഞാന്‍ ജീവിതത്തിലേക്ക്. ഒരിക്കലും തീരാത്ത കടപ്പാടുണ്ട് എനിക്ക് ആ കുട്ടിയോട്. അതിനാല്‍ തന്നെ ആദ്യമായാണ് കാണുന്നതെങ്കിലും ഒട്ടും അപരിചിതത്വം തോന്നിയില്ല ഞങ്ങള്‍ക്ക്.&lt;br /&gt;&lt;br /&gt;വൈകീട്ടത്തെ ഫ്ലൈറ്റിന് അവള്‍ക്ക് കൊല്‍ക്കത്തയ്ക്ക് പോകണം. അവിടെ എന്തോ ഒരു സെമിനാറില്‍ പങ്കെടുക്കാനുള്ള യാ‍ത്രയാണ്. എന്നെ കാണാന്‍ മാത്രം യത്ര ഡല്‍ഹി വഴിക്കാക്കിയതാണ്.&lt;br /&gt;“ തനിക്ക് എന്തെങ്കിലും കഴിക്കണോ..? എനിക്ക് നല്ല വിശപ്പുണ്ട്. ഒരു പിസ വാങ്ങിച്ചാല്‍ ഷെയര്‍ചെയ്തൂടെ..?” അവള്‍ ചോദിച്ചു.&lt;br /&gt;ഒഫീസില്‍ നിന്ന് ഭക്ഷണം കഴിച്ച ഉടനെ ഇറങ്ങിയതാണ്. ഒട്ടൂം വിശപ്പില്ല “ താന്‍ എന്താച്ചാ കഴിച്ചൊളൂ.. എനിക്ക് ഒന്നും വേണ്ടാ. ഒട്ടും വിശപ്പില്യ..” ഞാന്‍ പറഞ്ഞു.&lt;br /&gt;“എടാ പിശുക്കന്‍ ചെക്കാ.. കാശ് ഞാന്‍ കൊടുത്തോളാം.. ബാംഗ്ലൂരില്‍നിന്ന് തന്നെ കാണാന്‍ മാത്രം ഡല്‍ഹിക്ക് വരാംച്ചാ പിന്നെ ഒരു പിസയുടെ കാശാണോ എനിക്ക് പ്രശ്നം...”&lt;br /&gt;അവളുടെ കളിയാക്കലില്‍ ഇത്തിരി ശുണ്ഠി വന്നെങ്കിലും അതു പുറത്തുകാട്ടാതെ ഞാന്‍ പറഞ്ഞു. “വേണ്ടാഞ്ഞിട്ടാന്റെ മാഷേ...സത്യായിട്ടും. ഒട്ടും വിശപ്പില്ല. തനിക്ക് എന്തു വേണംച്ചാലും വാങ്ങിച്ച് തട്ടിക്കൊ.. പിന്നെ കാശിന്റെ കണക്കൊന്നും പറഞ്ഞ് അങ്ങിനെ അധികം ഞളിയുകയൊന്നും വേണ്ടാട്ടോ...”&lt;br /&gt;“പിണങ്ങല്ലെ എന്റെ ചെക്കാ... തന്നെ ഞാനൊന്ന് പരീക്ഷിച്ചതല്ലേ.. പിന്നെ തനിക്ക് വേണ്ടെങ്കില്‍ എനിക്കും ഒന്നും വേണ്ടാ.. പക്ഷേ കാപ്പി; അത് ഒരെണ്ണം കൂടി ഞാന്‍ കഴിക്കും.” അവള്‍ പറഞ്ഞു. എന്നിട്ട് ഒരു ‘കഫേചിനോ’ കൂടി അവള്‍ ഓര്‍ഡര്‍ ചെയ്തു...&lt;br /&gt;&lt;br /&gt;“ ജയനറിയുമൊ സത്യത്തില്‍ എന്നെ മനസിലാക്കാന്‍ ആര്‍ക്കും പറ്റിയിട്ടില്ല. ഒരു പാട് തെറ്റിധരിക്കപ്പെട്ട വ്യക്തിത്വമാണ് എന്റേത്. എന്റെ വാശികളും, ശാഠ്യങ്ങളും, സംസാര രീതിയും ശരീരഭാഷയുമെല്ലാം മറ്റുള്ളവരില്‍ തെറ്റിധാരണയുണ്ടാക്കി. എന്റെ സ്വഭാവങ്ങള്‍ സങ്കീര്‍ണ്ണമാകുകയാണ് എന്ന് ചിലപ്പോഴിങ്കിലും എനിക്ക് തോന്നിയിരുന്നു. ഒരിക്കലും അഴിച്ചേടുക്കാനാകാത്ത വിധം അവ കെട്ടുമുറുക്കുകയാണ് എന്നും ഞാന്‍ എന്റെ നേര്‍ക്കുതന്നെ കണ്ണടയ്ക്കുകയാണെന്നും എനിക്ക് തോന്നിയിരുന്നു. പക്ഷേ എന്തുകൊണ്ടോ എനിക്ക് മാറാന്‍ പറ്റിയില്ല. ഒറ്റപ്പെട്ട് നടക്കായിരുന്നു എനിക്കിഷ്ടം. ഒറ്റയ്ക്കുള്ള യാത്രകളും ഒ‍റ്റയ്ക്കുള്ള ജീവിതവും മാത്രം ഞാന്‍ ഇഷ്ടപ്പെട്ടു. പക്ഷേ അതൊന്നുമായിരുന്നില്ല യഥാര്‍ത്ഥത്തിലുള്ള ഞാന്‍. ഒറ്റയ്ക്ക് നടക്കുമ്പോഴും, ജീവിക്കുമ്പോഴും എല്ലാം ഒരു കൂട്ടു വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ എന്റെ സ്വഭാവരീതികള്‍ക്ക് ഇണങ്ങുന്ന ഒരാളെപോലും കണ്ടെത്തുവാനെനിക്ക് പറ്റിയില്ല.&lt;br /&gt;&lt;br /&gt;അങ്ങിനെയിരിക്കെ തികചും അപരിചതാനായ ഒരാള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. സ്വഭാവരീ‍തികളിലും, ജീവിതചര്യകളിലുമെല്ലാം തികചും വ്യത്യസ്ഥനായ ഒരാള്‍. പക്ഷേ എവിടെയൊ എന്തൊ ഒരടുപ്പം. അടുത്തപ്പോള്‍ ചിന്താഗതികളിലും, ഇഷ്ടാനിഷ്ടങ്ങളിലുമെല്ലാം ഒരുപാട് സാമ്യമുള്ളവരാണ് എന്ന് മനസിലായി. പലകാര്യങ്ങളിലും ഒരു മനസ്. എന്നെപ്പോലെ കവിതകളേയും കഥകളേയും അയാളും ഭ്രാന്തമായി പ്രണയിച്ചിരുന്നു. സ്വരങ്ങളും, നിറങ്ങളും, ചിന്തകളും ഞങ്ങള്‍ പങ്കു വച്ചു. അയാള്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു. എന്റെ ചിന്താഗതികള്‍ തന്നെയാണ് അയാളിലൂടെ ഞാന്‍ കേള്‍ക്കുന്നതെന്ന് എനിക്ക് തോന്നി. ഞാന്‍ എന്നില്‍ നിന്നും കേള്‍ക്കാനാഗ്രഹിക്കുന്നതു തന്നെയാണ് അയാളില്‍ നിന്ന് കേള്‍ക്കുന്നതെന്ന് ഞാന്‍ മനസിലാക്കി. എന്റെ മനസിന്റെ കോണുകളിലും,വളവുകളിലും, നേര്‍വരകളിലും, നിറങ്ങളിലും, നിറമില്ലായ്മ്മയിലുമെല്ലാം അയാള്‍ അലിഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി.&lt;br /&gt;&lt;br /&gt;ഒരു ദിവസം അയാള്‍ എന്നോടു ചോദിച്ചു ഞാന്‍ അയാളുടെ ആരാണ് എന്ന്. അയാളെ പരിചയപ്പെട്ടതു മുതല്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കുന്ന ഒരു കാര്യം! എനിക്കറിയില്ലായിരുന്നു അയാളെനിക്കാരാണെന്ന്! ഒരു മറുപടി നല്‍കാനാകാതെ ഞാന്‍ കുഴങ്ങി. പക്ഷേ എന്റെ മറുപടിക്കായി അയാള്‍ കാത്തിരിക്കുകയായിരുന്നു. ദിവസങ്ങളോളം, ആഴ്ചകളോളം, മാസങ്ങളോളം. എന്നിട്ടും എന്റെ മൌനം തുടരുകയായിരുന്നു. എന്റെ മൌനത്തിന്റെ അര്‍ത്ഥം അയാള്‍ മനസിലാക്കുമെന്ന് ഞാന്‍ കരുതി. അങ്ങിനെ ഞാന്‍ ആഗ്രഹിച്ചു. പക്ഷേ അതുണ്ടായില്ല. എന്നോ ഒരുനാള്‍ എങ്ങുനിന്നോ എന്റെ അരികിലെത്തിയ അയാള്‍ എന്നെ വീണ്ടും തനിച്ചാക്കി എങ്ങോട്ടോ പോയി... എനിക്ക് നഷ്ടം വന്നത് എന്റെ ശബ്ദമാ‍ണ് ജയാ... എന്നെതന്നെയാണ്....” അവള്‍ പറഞ്ഞു നിര്‍‍ത്തി. എന്നിട്ട് മുഖം പൊത്തിയിരുന്നു.&lt;br /&gt;&lt;br /&gt;ഇത്തിരി നേരത്തെ മൌനം. പിന്നെ മുഖമുയര്‍ത്തി എന്റെ കണ്ണുകളിലേക്ക് നോക്കി അവള്‍ വീണ്ടും പറഞ്ഞു “ നമ്മുടെ സ്വന്തമെന്നു കരുതിയ ഒരാള്‍ ഒരു സുപ്രഭാതത്തില്‍ അങ്ങിനെയല്ല യാഥാര്‍ത്ഥ്യം തിരിച്ചറിയുംമ്പോളത്തെ വേദന എത്ര തീവ്രമാണെന്ന് തനിക്ക് മനസിലാകില്ലെ ജയാ...? ആ ഒരു തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ പാടുപെടുമ്പൊഴാണ് 5 മാസം മുന്‍പ് ഞാന്‍ തന്നെ പരിചയപ്പെടുന്നത്. എന്നെക്കാള്‍ എത്രയോ അധികം തകര്‍ന്നിരിക്കുന്ന തന്നെ എന്റെ കഥകളൊന്നും പറഞ്ഞ് കൂടുതല്‍ വിഷമിപ്പിക്കേണ്ടെന്ന് ഞാന്‍ കരുതി. അതാ അന്നൊന്നും ഇതൊന്നും തന്നോട് പറയാതിരുന്നത്. പക്ഷേ ജയാ.. തനിക്കറിയുമോ താന്‍ എനിക്ക് തിരിച്ചുതന്നത് എന്റെ നഷ്ടപ്പെട്ട ശബ്ദമാണ്.”&lt;br /&gt;എന്നിട്ട് രണ്ടുകൈകളും കൊണ്ട് എന്റെ വലതുകൈ ചേര്‍ത്തുപിടിച്ച് അവള്‍ ചോദിച്ചു&lt;br /&gt;“ജയാ.... ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ താനെന്നോട് സത്യം പറയുമൊ...? താന്‍... താന്‍ എന്റെ ആരാഡോ...?”&lt;br /&gt;ഒരു ഞട്ടലോടെയാണ് ഞാനാ ചോദ്യം കേട്ടത്. ജീവിതത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഒരു കൈത്താങ്ങായി വന്നവളാ അവള്‍. അന്ന് അങ്ങിനെയൊന്ന് ആവശ്യവുമായിരുന്നു. പക്ഷേ അവള്‍ ചോദിച്ചപോലൊരടുപ്പം...? എനിക്കറിയില്ല.... ഇല്ല... ഒരു നല്ല സുഹൃത്ത് അതിനപ്പുറം...? ഇല്ല.. വേണ്ടാ.. ഇനിക്കിനിയും വയ്യ... എന്റെ മനസിലൂടെ ഒരുപാട് ചിന്തകള്‍ ഒന്നിച്ച് കടന്നുപോയി... അപ്പോഴും എന്റെ വലതു കൈ അവളുടെ കൈകള്‍ക്കിടയിലായിരുന്നു. ഞാന്‍ ശക്തിയായി എന്റെ കയ്യ് വിടുവിച്ചു. എന്നിട്ട് അവളുടെ ചോദ്യത്തിനുള്ള ഉത്തരം ഒരിക്കലും പൂരിപ്പിക്കാത്ത ഒരു മൌനമായി അവശേഷിപ്പിച്ച് അവിടുന്ന് എഴുന്നേറ്റ് നടന്നു. ബാരക്കമ്പറോട്ടിലെ ജനക്കൂട്ടത്തിനിടയില്‍ നിന്ന് ഞാന്‍ ഒന്നു തിരിഞ്ഞ് നോക്കുമെന്നെങ്കിലും പ്രതീക്ഷിച്ച് അവള്‍ അവിടെ നിന്നിരുന്നുവൊ....? അറിയില്ല..&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;***************************************************************************************************************************************&lt;br /&gt;&lt;br /&gt;പിന്‍കുറിപ്പ്:&lt;br /&gt;നാലുമാസം മുന്‍പ് പറയാതെ ബാക്കി വച്ച ആമൌനം ഇന്നും തുടരുന്നു. അതിനു ശേഷം ആകുട്ടി എവിടെ പോയെന്നോ, അവള്‍ക്ക് എന്തു സംഭവിച്ചു എന്നൊ അറിയില്ല. തൊട്ടടുത്ത ദിവസം എനിക്ക് ഒരു എഴുത്തു വന്നു. പോസ്റ്റ് ചെയ്തിരിക്കുന്നത് ഡല്‍ഹിയില്‍ നിന്നു തന്നെ.&lt;br /&gt;&lt;br /&gt;ഇത് എന്നെ എങ്ങോട്ട് നയിക്കുമെന്നറിയില്ല&lt;br /&gt;അടുത്തുള്ളപ്പോള്‍ ഉള്ളിലെ കാത്തിരിപ്പ് തീക്ഷ്ണമാകുന്നു.&lt;br /&gt;ദൂരെയാകുമ്പോള്‍ ശൂന്യത തോന്നുന്നു.&lt;br /&gt;പൊരുതി തോല്‍ക്കുമ്പോള്‍ മടുപ്പു തോന്നുന്നു.&lt;br /&gt;എനിക്ക് വെറി പിടിക്കുന്നു.&lt;br /&gt;ദൌര്‍ഭാഗ്യത്തില്‍ നിന്ന് നാശത്തിലേക്ക് തെന്നിപ്പോകുന്നത് നോക്കൂ..&lt;br /&gt;നിന്നെ നശിപ്പിക്കില്ലെന്ന് ഞാന്‍ ഉറപ്പു തരുന്നു.&lt;br /&gt;നിനക്ക് വഴിതടസം ഉണ്ടാകാതിരിക്കാന്‍&lt;br /&gt;ഞാന്‍ വേദനയുടെ വശത്തേക്ക് മാറി നില്‍ക്കും&lt;br /&gt;വേദനയ്ക്ക് മുകളില്‍ കയറി നില്‍ക്കും&lt;br /&gt;വേദന തന്നെയാകും...&lt;br /&gt;&lt;br /&gt;ആകുട്ടിയെ അവഹേളിക്കുന്ന തരത്തില്‍ ഞാനന്ന് പെരുമാറിയതെന്തിനാണെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ നഷ്ടപ്പെടുത്തിയത് ഒരു നല്ല സുഹൃത്തിനെയായിരുന്നു. അവളെ പറഞ്ഞ് മനസിലാക്കിക്കാമായിരുന്നു. അതിനായി അവളുടെ പഴയ നമ്പറില്‍ വിളിച്ചു. പലവട്ടം. പക്ഷേ മറുപടി വോഡാഫോണ്‍ കസ്റ്റമര്‍ കെയര്‍ സര്‍വീസിന്റെ കന്നഡത്തിലുള്ള വോയ്സ് മെസേജ്: “ നീങ്കു ഡയല്‍ മാഡിത വോഡാഫോണ്‍ നമ്പര്‍ക്കെ സമ്പര്‍ക്കസിലു ആകുത്തില്ല. ദയവിത്തു ആനന്തര പ്രയത്നസി; ധന്യവാദ.....”&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7619294636989634967-5804232671212317667?l=pudayoors.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pudayoors.blogspot.com/feeds/5804232671212317667/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7619294636989634967&amp;postID=5804232671212317667' title='39 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/5804232671212317667'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/5804232671212317667'/><link rel='alternate' type='text/html' href='http://pudayoors.blogspot.com/2008/03/blog-post.html' title='പറയാതെ ബാക്കി വച്ച മൌനം.'/><author><name>പുടയൂര്‍</name><uri>http://www.blogger.com/profile/02211997591130556725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://bp3.blogger.com/_w28Ou7befNc/R_nri5pRRSI/AAAAAAAAADk/e2MZuVMOn6I/S220/DSC_0148.JPG'/></author><thr:total>39</thr:total></entry><entry><id>tag:blogger.com,1999:blog-7619294636989634967.post-5997548223412709895</id><published>2008-02-13T06:12:00.000-08:00</published><updated>2008-02-20T21:29:23.658-08:00</updated><title type='text'>പന്തയക്കോഴി</title><content type='html'>ഓഫീസില്‍ നിന്ന് ഇറങ്ങാ‍ന്‍ വൈകി. കോരിച്ചൊരിയുന്ന മഴയത്ത് നനഞ്ഞൊലിച്ച് റയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോളെക്കും മണി ഒന്‍പതര. ഭാഗ്യം ട്രയിന്‍ വന്നു നില്‍ക്കുന്നതേ ഉള്ളൂ. ആലപ്പുഴയില്‍ നിന്ന് കണ്ണൂര്‍ക്ക് പോകുന്ന എക്സിക്കുട്ടീവ് എക്സ്പ്രസ്സ്. ഓടിച്ചെന്ന് ടിക്കറ്റെടുത്തു. ഒരു കണ്ണൂര്‍.&lt;br /&gt;&lt;br /&gt;&lt;p&gt;കോഴിക്കോട്ട് ജോലി നോക്കിയിരുന്ന കാലം. മാസത്തിലൊരു തവണയാ നാട്ടില്‍ പോക്ക്. സ്ഥിരം ഈ വണ്ടിക്കാണ് യാത്ര. 10.45 ആകുമ്പോളെക്കും കണ്ണൂരെത്തും. കോഴിക്കോട് കഴിഞ്ഞാ വണ്ടി പൊതുവേ കാലിയാകും. കമ്പാര്‍ട്ടുമെന്റില്‍ കഷ്ടിച്ച് പത്തുമുപ്പതു പേര്‍ കാണും. എന്തായാലും ചെറിയ ഒരു ഉറക്കം പാസാക്കാനുള്ള നേരമുണ്ട്. ഞാന്‍ സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നു. &lt;/p&gt;&lt;p&gt;“ങ്ങള് ചാനല് റിപ്പോര്‍ട്ടറാ....?” കണ്ണൂര്‍ ഭാഷയിലുള്ള ഒരു ചോദ്യം കേട്ട് ഞാന്‍ തിരിഞ്ഞ് നോക്കി. എന്റെ ഐഡന്റിറ്റിക്കാര്‍ഡും പിടിച്ച് ഒരാള്‍ നില്‍ക്കുന്നു. അയാളത് എനിക്ക് നേരെ നീട്ടി.&lt;/p&gt;&lt;p&gt;“ങ്ങള് കിടന്നപ്പം കീശേന്ന് വീണതാ.. ങ്ങളെ ടി.വിന്റെ കാര്‍ഡ്..” എഴുന്നേല്‍ക്കാ‍ന്‍ ശ്രമിക്കുന്നതിനിടെ ഞാന്‍ അയാള്‍ക്ക് താങ്സ് പറഞ്ഞു. അപ്പോളാ‍ണ് ഞാന്‍ അയാളെ ശ്രദ്ധിച്ചത്. ഒരു തോര്‍ത്തുമുണ്ട് വലതു കണ്ണ് മറച്ച് തലയിലൂടെ ചെരിച്ചു കെട്ടിയിരിക്കുന്നു. ഇടതു കയ്യ് ഇല്ല. വെളുത്ത മുണ്ട് ഇറക്കിയിട്ടതു കാരണം കാല് കാണാന്‍ പറ്റുന്നില്ല. പ്രായം കൃത്യമായി തിട്ടപ്പെടുത്താന്‍ പറ്റാത്ത ഒരു രൂപം. അയാളെത്തന്നെ ഞാന്‍ നോക്കിയിരിക്കുന്നതിലെ അസ്വസ്ഥത അയാളില്‍ പ്രകടമായതു പോലെ തോന്നി. എന്റെ നോട്ടം ഒഴിവാക്കാനായി അയാളൊരു ചോദ്യമിട്ടു.“എങ്ങോട്ടാ യാത്ര..?, ഏട്യാ വീട്....?” &lt;/p&gt;&lt;p&gt;“കണ്ണൂര്‍ക്കാണ്; തളിപ്പറമ്പിലാ വീട്...” ഞാന്‍ പറഞ്ഞു.&lt;/p&gt;&lt;p&gt;“ഞാന്‍ തലശ്ശേരിക്കാ... ആട അടുത്ത് കതിരൂരാ വീട്. ഗുരുവായൂര്‍ക്ക് പോയതാ.. കുറ്റിപ്പുറത്ത് നിന്ന് കേറി.” അയാല്‍ ഒറ്റയടിക്ക് പറഞ്ഞു നിര്‍ത്തി. പിന്നെ ഒരു സിഗരറ്റ് എടുത്ത് ചുണ്ടത്തു വച്ചു. തീപ്പട്ടിയും കോലും ഒരു പ്രത്യേകതരത്തില്‍ പ്ടിച്ച് ഒറ്റക്കൈകൊണ്ട് തന്നെ അയാള്‍ തീകത്തിച്ചു. &lt;/p&gt;&lt;p&gt;“വലിക്കുന്നതു കൊണ്ട് പ്രശ്നമുണ്ടോ...?” എന്റെ മറുപടി കാക്കാതെ അയാള്‍ വലിച്ചു കോണ്ടേയിരുന്നു. കുറച്ചു നേരത്തെ മൌനം. പുറത്ത് നല്ല മഴ. മുഖത്ത് ഇറ്റുവീഴുന്ന മഴത്തുള്ളികള്‍. തണുത്ത കാറ്റ്. തീവണ്ടിയുടെ കുടുകുടു ശബ്ദം, മൊനം അസ്വസ്ഥമായപ്പോള്‍ ഇത്തിരി മടിച്ചാണെങ്കിലും ഞാന്‍ ചോദിച്ചു. “എന്തു പറ്റിയതാ ഇടതു കയ്യിന്....?” പുച്ഛം കലര്‍ന്ന ഒരു ചിരിയിലൊതുങ്ങി മറുപടി. സിഗരറ്റ് അയാള്‍ വീണ്ടും ആഞ്ഞു വലിച്ചു. ചോദ്യം അനാവശ്യമായിപ്പോയി എന്ന തോന്നലില്‍ ഞാന്‍ വല്ലാതായി. സിഗരറ്റു തീരുന്നതു വരെ ആ മൌനം നീണ്ടു.. “ങ്ങള് പത്രക്കാരനല്ലേ....? എന്തിനാ വാര്‍ത്തയാക്കാനാ...?” അയാള്‍തന്നെ മൌനം അവസാനിപ്പിച്ചു. “ ഹേയ് അല്ല.. വെരുതേ ചോദിച്ചെന്നെ ഉള്ളൂ..” ചോദ്യം ചൊദിക്കാന്‍ തോന്നിയ നിമിഷ്ഗത്തെ ശപിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. &lt;/p&gt;&lt;p&gt;“സാധാരണ ആളുകള് ചോദിക്കുമ്പം മോട്ടറില്‍ കുടുങ്ങിയതാണെന്നോ ആക്സിഡന്റ് പറ്റിയതാണെന്നൊ ഒക്കെയാ ഞാന്‍ പറയാറ്. പക്ഷേ... ങ്ങള് പത്രക്കാരനായതോണ്ട് ഞാന്‍ നുണ പറയിന്നില്ല..” അയാള്‍‍ തുടങ്ങി.&lt;/p&gt;&lt;p&gt;“സുരേന്ദ്രന്‍ എന്നാ എന്റെ പേര്. നാട്ടില് പാര്‍ട്ടിക്കാരനാണ് ഞാന്‍. പാര്‍ട്ടി പറഞ്ഞാ എന്തും ചെയ്യാന്‍ തയ്യറായി നടന്നീരുന്ന കാലം. അതിനിടയിലാണ്‍ നാട്ടില് ഞങ്ങടെ പാര്‍ട്ടീല്‍പെട്ട രണ്ടാള്‍ക്കരെ മറ്റേപാര്‍ട്ടിക്കാര് കൊന്നത്. ചത്തതില്‍ ഒരുത്തന്റെ കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ചപോലുമായിട്ടില്ല. മറ്റവനാനെങ്കില്‍ വെറും 18 വയസ്. തിരിച്ച്ടിക്കാണായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. പക്ഷേ ശരിക്കും ഞട്ടിപ്പോയത് പത്താം ക്ലാസുവരെ ഒന്നിച്ച് പഠിച്ച ഗംഗാധരനെ കൊല്ലാന്‍ നിയൊഗിക്കപ്പെട്ട അഞ്ചുപേരിലൊരാള്‍ ഞാനാണെന്നറിഞ്ഞപ്പോളായിരുന്നു. കഴിയില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ പലകുറിശ്രമിച്ചു. പക്ഷേ തിരുവായ്ക്ക് എതിര്‍വായില്ല. പാര്‍ട്ടിപറഞ്ഞാല്‍ അത് പറഞ്ഞതാണ്. നിവൃത്തിയില്ലതെ ഞാനും അതിന് ഇറങ്ങി. ഒരു മഴയുള്ള രാത്രിയായിരുന്നു അത്. ഓന്‍ വീട്ടിലേക്ക് വരുന്ന വഴിയില്‍ ഞങ്ങള്‍ കാത്തിരുന്നു. ഓടിച്ചിട്ട് വെട്ടി. വെട്ടുകൊണ്ട് വീഴുമ്പൊ “എന്നാലും ന്റെ സുരേന്ദ്രാ...” എന്നുള്ള ഓന്റെ വിളി ഇപ്പളും എന്റെ കാതിലുണ്ട്.”&lt;/p&gt;&lt;p&gt;ഇതു പറയുമ്പോ അയാളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. കണ്ണ് നിറഞ്ഞിട്ടുണ്ട്. എത്ര ലാഘവത്തോടെയാണ് അയാളതു പറഞ്ഞത് ഞാന്‍ മനസിലോര്‍ത്തു. കയ്യും കാലും വിറയ്ക്കുന്ന പോലെ തോന്നി . ദൈവമേ.. സ്വന്തം കൂടുകാരനെ വെട്ടിക്കൊന്ന ഒരാള്‍.. വല്ലത്ത ഒരു തളര്‍ച്ച തൊന്നുന്നു. ഇത്തിരി നേരത്തെ മൌനം. അയാള്‍ വീണ്ടും തുടര്‍ന്നു. &lt;/p&gt;&lt;p&gt;“കുറ്റബോധം കൊണ്ട് നീറുകയായിരുന്നു മോനെ പിന്നെ ഞാന്‍. സ്വന്തം ചങ്ങാതീനെ വെട്ടിക്കൊന്ന പിശാച്. ഞാന്‍ നാടുവിട്ടു. ആദ്യം കൊയമ്പത്തൂര്, അവിടുന്ന് മദ്രാസ്, പിന്നെ ബോംബേ, കല്‍ക്കത്ത.. പലസ്ഥലത്തും അലഞ്ഞു തിരിഞ്ഞു നടന്നു. ഹോട്ടലില്‍ എച്ചില്‍ പാത്രം എടുത്തും, പാത്രം കഴുകിയും വയറു നിറയ്ക്കാനുള്ള വക കണ്ടെത്തി. പക്ഷേ കുറ്റബോധം കൊണ്ട് ഉരുകുകയായിരുന്നു ഞാന്‍. അങ്ങിനെ ഏഴു വര്‍ഷം. ഒടുവില്‍ അജ്ഞാത വാസം അവസാനിപ്പിച്ച് നാടിലേക്ക് തിരിച്ച് ചെന്നു. ഞാന്‍ നാടു വിട്ടതൊടെ തളര്‍ന്നു കിടപ്പിലായ അമ്മ. ഭര്‍ത്താവുപേക്ഷിച്ച പെങ്ങള്‍. കുടുംബത്തെ അനാഥമാക്കാനിറ്റയാക്കിയ നിമിഷത്തെ ഞാന്‍ മനസുകൊണ്ട് ശപിച്ചു. കൂലിപ്പണി ചെയ്തിട്ടായാലും കുടുംബം നോക്കണം. ഒരു പുതിയ ജീവിതം തുടങ്ങണം. കല്‍പ്പണിയും, വാര്‍പ്പ് പണിയും, അങ്ങിനെ കിട്ടുന്നതെന്തു പണിയും ഞാന്‍ ചെയ്തു. അങ്ങിനെയിരിക്കെ ഒരു കല്യാണം ശരിയായി. നിശ്ചയവും കഴിഞ്ഞു. &lt;/p&gt;&lt;p&gt;1999ലെ ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന സമയമായിരുന്നു അത്. കല്യാണ നിശ്ച്യത്തിന്റെ പിറ്റേന്ന്. വായനശാലയില്‍ നിന്ന് രാത്രി കളി കണ്ട് മട്ങ്ങി വരികയായിരുന്നു ഞാന്‍. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു അപ്പോള്‍. കണ്ടം കടന്ന് ഇടവഴിയിലെത്തിയപ്പൊള്‍ ആരൊ പിന്തുടരുന്നുണ്ട് എന്ന് തോന്നി തിരിഞ്ഞ് നോക്കിയതാണ്. കൊല്ലെടാ അവനെ എന്ന് ആരൊ വിളിച്ചു പറഞ്ഞതും മുഖത്ത് വലതു കണ്ണിനു മുകളിലൂടെ വെട്ടു വീണതും ഒന്നിച്ചായിരുന്നു. അമ്മേ... എന്നലറി വിളിച്ചോണ്ട് ഞാന്‍ ഓടി. ഓട്ടത്തിനിടെ രണ്ടുമൂന്ന് വെട്ട് പുറത്തും മുതുകത്തുമൊക്കെയായി കിട്ടി. എന്നിട്ടും ഞാന്‍ ഏന്തി വലിഞ്ഞ് ഓടി. പക്ഷേ അപ്പുറത്ത് തൊട്ടില് ചെന്നു വീണു. അവിടുന്നും കിട്ടി വെട്ടുകള്‍. പിന്നെ ഒന്നും ഓര്‍മ്മയില്ല. ബോധം വന്നത് 12 ദിവസം കഴിഞ്ഞ്. പരിയാരം മെഡിക്കല്‍ കോളെജില്‍ ഐ.സി.യുവിലായിരുന്നു അപ്പോള്‍. പിന്നെ 2 മാസം കൂടി ആശുപത്രിയില്‍ കിടന്നു. പക്ഷേ സ്വാധീനമില്ലാത്ത 2 കാലുകളും ഒരു കയ്യും നരകിക്കാന്‍ ഒരു ജീവനും ബാക്കി. വലതു കണ്ണിന്റെ കാഴ്ചയും അന്ന് പോയി. ” വലതു കണ്ണ് മറച്ചുകൊണ്ട് തലയിലൂടെ കെട്ടിയ തോര്‍ത്തുമുണ്ട് അയാള്‍ അഴിച്ചു മാറ്റി. വികൃതമായിരിക്കുന്നു അയാളുടെ മുഖം. &lt;/p&gt;&lt;p&gt;“14 വെട്ടാ മൊനെ അന്നെനിക്ക് കണ്ടത്. എന്നിട്ടും ഞാന്‍ ചത്തില്ല. ഒരു ഉപകാരവുമില്ലാത്ത എന്നെ പാര്‍ട്ടിക്കാര്‍ക്കും വേണ്ടാതായി. ചത്തെങ്കില് കണ്ണൂര്‍ ജില്ലാ‍കമ്മറ്റി ആപ്പീസിന്റെ മുന്നിലെ ചുമരിമ്പില് എഴിതിവച്ചിട്ടുള്ള രക്ത സാക്ഷികളുടെ ലിസ്റ്റില്‍ ഒരു പേരുകൂടി. പക്ഷേ ജീവിക്കുന്ന രക്തസാക്ഷികളെ ആര്‍ക്കുവേണം....? പന്തയക്കോഴികളെയാ മോനേ പാര്‍ട്ടിക്കാര്‍ക്ക് വേണ്ടത്. പാര്‍ട്ടി പറയുമ്പം പടവെട്ടുന്ന പന്തയക്കോഴികളെ..” അയാള്‍ പറഞ്ഞു നിര്‍ത്തി. വണ്ടി ഏതോ സ്റ്റെഷനിലേക്ക് എത്തുകയാണ്. &lt;/p&gt;&lt;p&gt;“മാഹി എത്തി. അടുത്തത് തലശേരിയാ. ഞാന്‍ ഇറങ്ങും. പത്തേക്കാല് കഴിഞ്ഞില്ലേ.. ലാസ്റ്റ്ബസ്സ് പോയിട്ടുണ്ടാകും. പിന്നെ ഓട്ടോ പിടിക്കെണ്ടി വരും.” അയാള്‍ പറയുന്നത് നിര്‍വികാരമായി ഞാന്‍ മൂളിക്കേട്ടു. അയാള്‍ വീണ്ടും തുടര്‍ന്നു.&lt;/p&gt;&lt;p&gt;“പക്ഷേ ഞാന്‍ ഇപ്പം ജീവിക്കുകയാ മോനേ... ആശുപത്രിക്കിടക്കയില്‍ വച്ച് തന്നെ എന്റെ കല്യാണം കഴിഞ്ഞു. എന്റെ നരക ജീവിതം പങ്കു വയ്ക്കാനും ഒരാള്. ദൈവം എനിക്ക് തന്ന അനുഗ്രഹമാ ഓള്. രണ്ട് മാസൂം കൂടി കഴിഞ്ഞാല്‍ ഓള് പെറും. ” അയാള്‍ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു. &lt;/p&gt;&lt;p&gt;“എണീക്കാനായാല്‍ എനിക്ക് പുതിയൊരു ജീവിതം തന്ന ദൈവങ്ങളെ മുഴുവന്‍ ചെന്നു കാണാമെന്ന് ഞാന്‍ നേര്‍ന്നിരുന്നു. അതാ ഗുരുവായൂര്‍ക്ക് പോയത്. അടുത്ത തവണ മാലയിട്ട് മലയ്ക്ക് പോണം” അയാള്‍ പറഞ്ഞ് നിര്‍ത്തി. &lt;/p&gt;&lt;p&gt;വല്ലാത്തൊരു നിര്‍വികാരതയില്‍ ഒന്നും പറയാനാകാതെ അയാളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു ഞാന്‍. കുരച്ചു നേരത്തെ മൌനം. വണ്ടി തലശേരി റയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കുകയാണ്. ഒരു ചിരിയോടെ. തീവണ്ടിയുടെ ജനല്‍ കമ്പികള്‍ പിടിച്ച് അയാള്‍ എഴുന്നേറ്റു. “മോനെ.. ഞാന്‍ പോവുകയാ.. പറ്റിയാല്‍ ഇനി എപ്പോളെങ്കിലും കാണാം..” &lt;/p&gt;&lt;p&gt;സ്വാധീനക്കുറവുള്ള കാലുകള്‍ നിരക്കി അയാള്‍ പുറത്തേക്ക് നീങ്ങി. അപ്പോളും അയാളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു ഞാന്‍. എന്റെ കണ്ണുകള്‍ അപ്പൊള്‍ നിറഞ്ഞിരുന്നുവോ..? എനിക്കോര്‍മ്മയില്ല. ഞാന്‍ ജനലഴികളിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. പുറത്ത് അപ്പോഴും നല്ല മഴ പെയ്യുന്നുണ്ടായിരുന്നു....&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7619294636989634967-5997548223412709895?l=pudayoors.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pudayoors.blogspot.com/feeds/5997548223412709895/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7619294636989634967&amp;postID=5997548223412709895' title='45 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/5997548223412709895'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/5997548223412709895'/><link rel='alternate' type='text/html' href='http://pudayoors.blogspot.com/2008/02/blog-post.html' title='പന്തയക്കോഴി'/><author><name>പുടയൂര്‍</name><uri>http://www.blogger.com/profile/02211997591130556725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://bp3.blogger.com/_w28Ou7befNc/R_nri5pRRSI/AAAAAAAAADk/e2MZuVMOn6I/S220/DSC_0148.JPG'/></author><thr:total>45</thr:total></entry><entry><id>tag:blogger.com,1999:blog-7619294636989634967.post-1077125784884766230</id><published>2008-01-28T06:33:00.000-08:00</published><updated>2008-02-01T07:51:40.174-08:00</updated><title type='text'>അവകാശമില്ലത്തവരുടെ ഭൂമി</title><content type='html'>ഉറ‍ക്കമുണര്‍ന്നപ്പോള്‍ ആദ്യം ശ്രദ്ധിച്ചത് ഡേവിസ്സേട്ടന്റെ കൂര്‍ക്കം വലി ഇപ്പളും ഉണ്ടൊ എന്നായിരു‍ന്നു. ഇല്ല; കൂര്‍ക്കം വലി എന്തായാലുമില്ല. മൂടിപ്പുതച്ച ബ്ലാങ്കറ്റ്മാറ്റി ഞാന്‍ തൊട്ടടുത്ത ബര്‍ത്ത് നോക്കി. ബര്‍ത്ത് കാലി. ഡേവിസ്സേട്ടന്‍ കാലത്തുതന്നെ എഴുന്നേറ്റുകാണും. രാത്രി 9 മണിക്ക് കേറിക്കിടന്നപ്പൊ തുടങ്ങി കൂര്‍ക്കം വലി. ഒരുമാതിരി ലൈലന്റ് ബസ്സ് കുന്നു കേറണമാതിരി ശബ്ദം. കുന്നുകേറി വലിമുട്ടിയാ ഡേവിസ്സേട്ടന്‍ ഗിയറൊന്നുമാറ്റും. എന്നിട്ട് വീണ്ടും തുടങ്ങും വലി. തീവണ്ടിയുടെ കുടു കുടു ശബ്ദം പോലും ഇത്ര പ്രശ്നമില്ല. ഉറക്കം കെട്ട ഞാന്‍ ഡേവിസ്സേട്ടന്റെ ഭാര്യയെ മനസുകൊണ്ട് സ്തുതിച്ചു.&lt;br /&gt;&lt;br /&gt;വണ്ടി കേറണെന്റെ മുന്‍പെ കമ്പാര്‍ട്ടുമെന്റിനു പുറത്തെ ചാര്‍ട്ട് നോക്കി. 3 ദിവസത്തെ മനം മടുപ്പിക്കുന്ന തീവണ്ടി യാത്രയ്ക്ക് ഇത്തിരി ആശ്വാസം പകരാന്‍ സഹബര്‍ത്തിന്റെ അവകാശി വല്ല സുന്ദരികുട്ടിയും ആകണെന്നയിരുന്നു പ്രാര്‍ത്ഥന. പക്ഷേ ചാര്‍ട്ട് കണ്ടപ്പൊ പ്രതീക്ഷകള്‍ മുഴുവന്‍ മലവെള്ളപ്പാച്ചില്‍ പോലെ ഒലിച്ചു പോയി. A K ഡേവിസ് 57 വയസ് ബോര്‍ഡിംഗ് ഫ്രം തൃശ്ശൂര്‍. ശപിച്ചോണ്ടാണ് കേറിയത്. കണ്ടപ്പോ പൂര്‍ത്തിയായി. മണ്ണ് ഉരുട്ടി നിലത്തിട്ട പൊലെ ഒരു രൂപം. കൊമ്പന്‍ മീശ, കഷണ്ടിത്തല. വിടവുള്ള പല്ല് മുഴുവന്‍ കാട്ടി മൂപ്പരൊരു ചിരി പാസാക്കി. എന്നിട്ട് ചോദിച്ചു “എങ്ങോട്ടാ..? ഡല്‍ഹിക്കണോ...? ഞാനും ഡല്‍ഹിക്കുതന്നെയാ..” കുരിശ്ശ് എന്ന് മനസ്സില്‍ പ്രാകി അതു പുറത്തു കാട്ടാതെ ഞാന്‍ ഒരു ചിരി പാസാക്കി. പക്ഷേ പിന്നീടുള്ള 2 മണിക്കൂര്‍; ലോകത്തിലെ ഏറ്റവും വലിയ കത്തിയെന്ന് സ്വയം അഹങ്കരിച്ചിരുന്ന എന്റെ പതനം. ഇതു വരെ എന്റെ നേര്‍ക്കുണ്ടായതില്‍ വച്ച് എറ്റവും വലിയ ആക്രമണം. ലോകത്തിലുള്ള എന്തിനെക്കുറിച്ചും ഡേവിസ്സേട്ടന്‍ സംസാരിക്കും. പക്ഷേ ആനയാണ് പുള്ളീടെ ഇഷ്ട വിഷയം. “ ഡാ ഗഡീ... മ്മടെ തിരുവമ്പാടി ശിവസുന്ദറിനെ യ്യ് കണ്ട്ണ്ടാ.. ജാതി ഐറ്റാസ്റ്റാത്..., തെച്ചിക്കോട്ടുകാവ് രാമചന്ദ്രനേയ് മാറി നില്‍ക്കും. പക്ഷേ രാമചന്ദ്രനും... ആളു പുലിയാട്ടാ..” പാമ്പാടി രാജന്‍, കുട്ടന്‍കുളങ്ങര അര്‍ജ്ജുനന്‍, പിതൃക്കോവില്‍ ഗണപതി തുടങ്ങി നീണ്ട ഒരു ലിസ്റ്റ്. ഒരു കണ്ണൂര്‍ക്കരന് പൊതുവെ താല്‍പ്പര്യം കുറഞ്ഞ ഒരു വിഷയം. ഒരുപറ്റം ആനകളുടെ ജീവചരിത്രമടങ്ങുന്ന ഒരു ക്ലാസ്.. ഒടുവില്‍ സഹികെട്ടപ്പോ തടിതപ്പാന്‍ ഉറക്കം നടിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. അങ്ങിനെയാ നേരത്തെ കേറിക്കിടന്നത്. ഒരു ഇര നഷ്ടപ്പെട്ട സങ്കടത്തില്‍ എടുത്താല്‍ പൊങ്ങാത്ത ശരീരവും വച്ച് മൂപ്പരും വലിഞ്ഞുകേറി. കിടന്ന അപ്പൊ തുടങ്ങിയതാ കൂര്‍ക്കം വലി. ഇതിലും ബേധം മൂപ്പരുടെ കത്തി തന്നെയാണെന്ന് അപ്പളാണ് മനസിലായത്. മനസില്‍ ശപിച്ചു കൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒടുവില്‍ ഉറങ്ങിയത് പുലര്‍ച്ചെ എപ്പളോ ആണ്. ഉണര്‍ന്നപ്പോള്‍ സമയം നോക്കി 9 മണി കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഉറക്കച്ചടവ് മാറിയിട്ടില്ല. ഏ.സി.കോച്ചിന്റെ തണുപ്പും. ഞാനൊന്നൂടെ മൂടിപ്പുതച്ച് കിടന്നു.&lt;br /&gt;&lt;br /&gt;സാമൂതിരി നാട് കുളം തൊണ്ടിയ പഴയ തല്ലുകൊള്ളിക്ക് നാടുകടത്തല്‍ ശിക്ഷ. ഇന്ദ്രപ്രസ്ഥത്തിലേക്ക്. അറിയാത്ത നാട്, തീരെ വശമില്ലത്ത ഭാഷ. മുകുന്ദന്റെ ഡല്‍ഹി വായിച്ചിട്ടുണ്ട്; അരവിന്ദന്‍ അലഞ്ഞു തിരിഞ്ഞ നഗരം. അരവിന്ദന്റെ ഗതിയാകുമോ എനിക്കും?  അങ്ങിനെ ഓരോന്നലൊചിചോണ്ടായിരുന്നു യത്രയ്ക്ക് തയ്യാറായത്. ഞാന്‍ ഡേവിസേട്ടനെ ഒന്നൂടൊന്ന് നൊക്കി. പുള്ളിക്ക് മറ്റൊരു ഇരയെ കിട്ടിയിരിക്കുന്നു. ഒരു പാവം സര്‍ദാര്‍ജി. ഇയാളോടും ആനകഥതന്നെയാണോ പറയണത്? ഞാന്‍ ചെവി വട്ടം പിടിച്ചു. അല്ല ഇത് രാഷ്ട്രീയമാണ്. ദേശീയ രാഷ്ട്രീയം. ഇടയ്ക്ക് റയില്‍ മന്ത്രി ലാലുപ്രസാദ് യാദവിന്റെ പരിഷ്കാരങ്ങളും കടന്നു വരുന്നുണ്ട് പാവം സര്‍ദാര്‍ജി. ഞാന്‍ മനസില്‍ കരുതി. എന്തായാലും തല്‍ക്കാലം രക്ഷപ്പെട്ടു എന്ന ആശ്വാസവും.&lt;br /&gt;&lt;br /&gt;വണ്ടി കേറുമ്പോ അമ്മ പറഞ്ഞു,&lt;br /&gt;“അപ്പൂ കണ്ണീ കണ്ടതൊന്നും കഴിച്ച് വയറ് ചീത്തയാക്കല്ലേ.., കാച്ചിയ എണ്ണതന്നെ തേക്കണേ.. വെള്ളം മാറിക്കുളിച്ച് വല്ല അസുഖവും വന്നാലോ..? കുളി കഴിഞ്ഞാല്‍ മറക്കാതെ നെറുകേല് രാസ്നാദിപ്പൊടി തിരുമ്പണംട്ടൊ...”&lt;br /&gt;“ദിവസവും തമ്പുരാന്‍ പെരുംതൃക്കോവിലപ്പന് നൈവിളക്ക് കത്തിക്കണേ.., എന്തൊക്കെയായാലും നമ്മടെ പാരമ്പര്യം; അത് മറക്കരുതേ അപ്പൂ... ” എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്.&lt;br /&gt;രണ്ടു പേരേയും സമാധാനിപ്പിച്ച് വണ്ടിയില്‍ കയറിയപ്പൊ എന്തോ പെട്ടെന്ന് ഒറ്റയ്ക്കായിപ്പോയി എന്നൊരു തോന്നല്‍. കണ്ണു നിറഞ്ഞുവോന്നൊരു സംശയം.&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു രാത്രി കൂടി ഡേവിസേട്ടന്റെ കൂര്‍ക്കം വലി സഹിക്കേണ്ടി വരുമല്ലോ എന്ന വിഷമത്തില്‍ രാത്രി ഭക്ഷണം കഴിഞ്ഞ ഉടനെത്തന്നെ ബര്‍ത്തിലോട്ട് വലിഞ്ഞ് കയറി. ഡേവിസേട്ടന്‍ ലൈലന്റ് ബസ് സ്റ്റാര്‍ട്ട് ചെയ്യണതുനു മുന്പേ ഉറങ്ങണം. ഇല്ലെങ്കില്‍ ഇന്നും കാള രാത്രി. ഇടയ്ക്കൊന്ന് ഡേവിസ്സേട്ടനെ പാളി നോക്കി. പുള്ളിക്ക് ഉറങ്ങാനുള്ള വല്ല പരിപാടിയുമുണ്ടോ? ഇല്ല; പുള്ളിക്ക് പുതിയൊരു ഇരയെ കിട്ടിയിരിക്കുന്നു. കാസര്‍ക്കോട് നിന്ന് കയറിയ ഒരപ്പൂപ്പന്‍. പാവം വയസാം കാലത്ത് ചെന്നു പെട്ടത് പുലി മടയിലാണല്ലോ എന്ന് ഞാന്‍ സഹതപിച്ചു. പുതിയ വിഷയമെന്താണെന്നറിയാന്‍ കാതോര്‍ത്തു. ആനകഥയും ലാലു പുരാണവുമല്ല, മറ്റെന്തോ ആണ്. ഒന്നൂടെ ശ്രദ്ധിച്ചപ്പോ പുതുതലമുറയുടെ തോന്ന്യവാസങ്ങളാണ് വിഷയം എന്നു മനസിലായി. അപ്പൂപ്പനു ദൈവം തുണ. ഞാന്‍ മനസില്‍ പ്രാര്‍ഥിച്ചു. ചെറുതായി ഉറക്കം വരുന്നുണ്ട്. പക്ഷേ വണ്ടിയുടെ കുലുക്കം കൊണ്ട് സുഖാവുന്നില്ല. അതിനിടയിലെപ്പൊളോ ഡേവിസ്സേട്ടന്റെ സംസാരം ഒന്നൂടെ ശ്രദ്ധിച്ചു.&lt;br /&gt;&lt;br /&gt;“ മഷെ.. 2020 ആകുമ്പോളേക്കും മ്മടെ ഇന്ത്യേ വികസിത രാജ്യാക്കാനാ ചെലോരടെ പരിപാടി. അപ്പളേക്കും മ്മടെ രജ്യം അമേരിക്കേനേം, ബ്രിട്ടനേം, ഫ്രാന്‍സിനേം ഒക്കെപ്പോലെ സമ്പന്നരാജ്യാകുംത്രേ... രാജ്യത്ത് സമ്പന്നരു മാത്രേ ഉണ്ടാവൂത്രേ.. ന്റെ മാഷേ.. എന്തൂട്ടാ ഇവ്റ്റൊള് പറേണേ..? മ്മടെ തൃശ്ശൂര് അയ്യന്തൊളിലുമാത്രം ഉച്ചക്കഞ്ഞി പോലും കുടിക്കാന്‍ ഗതീല്യാത്ത എത്ര കുടുമ്മങ്ങള്ണ്ട്ന്ന് നിശ്ശണ്ടാ.. അങ്ങനെ ഇന്ത്യാ മഹാരജ്യം മൊത്താകുമ്പൊ എത്ര പട്ടിണിക്കാര്‍ണ്ടാകുംന്ന്വാ.. ഈ ഗതീല്യാത്തൊരെ മൊത്തം എങ്ങന്യാ ഇവറ്റോള് സമ്പന്നരാക്ക്വ..? എന്തൂട്ട് തേങ്ങ്യാ ഇവ്റ്റോള് കാട്ടാന്‍ പോണെ..? ഈ പട്ടിണിക്കരെ മൊത്തം അറബിക്കടലില് കോണ്ട് തള്ളാനാണോ പരിപാടി...? ഇല്യ മാഷേ.. ബടെ പാവപ്പെട്ടോനെ ആര്‍ക്കും വേണ്ടാ.. പണള്ളോനെ മാത്രം മതി. അഗതിയൊള്‍ക്ക് ജീവിക്കാനവകാശമില്ല മാഷേ ഈ ഭൂമിയില്..... ”&lt;br /&gt;“ അഗതിയോള്‍ക്ക് ജീവിക്കാനവകാശമില്ല മാഷെ ഈ ഭൂമിയില്‍” ഡേവിസേട്ടന്റെ ഈ വാക്കുകള്‍ എന്തോ മനസിലെവിടെയോ തറച്ചപോലെ തൊന്നി.&lt;br /&gt;&lt;br /&gt;2006 മെയ് 19&lt;br /&gt;&lt;br /&gt;കാലത്ത് 11 മണി. വണ്ടി ആഗ്രയിലെത്തി. പ്രണയ സൌധത്തിന്റെ നാട്. എന്തായാലും ഒന്ന് പുറത്തിറങ്ങി നോക്കം. ഞാന്‍ തീരുമാനിച്ചു. പ്ലാറ്റ്ഫോമിലൂടെ ഇത്തിരി ദൂരം മുന്നോട്ട് നടന്നു. അതി മലിനമായ ഒരു സ്റ്റേഷന്‍. പ്ലാറ്റ്ഫോം നിറയെ ഭക്ഷണാവശിഷ്ട്ടങ്ങളും മറ്റ് ചപ്പ് ചവറുകളും. പശുക്കളും പട്ടികളും അലഞ്ഞു നടക്കുന്നു. അതി കഠിനമായ ദുര്‍ഗന്ധം.  എന്നാലും ഇത്തിരി കൂടി മുന്നോട്ട് നടന്നു. കഞ്ചാവ് വലിക്കുന്ന കാഷായ വേഷധാരികള്‍, വഴിവാണിഭക്കാര്‍, ഹിജഡകള്‍, യാചകര്‍. ഉത്തരേന്ത്യന്‍ റയില്വേസ്റ്റേഷനുകളിലെ പതിവു കാഴ്ച്ചകളെല്ലാം ഞാനവിടെ കണ്ടു. പെട്ടെന്നാണ് തെല്ലുമാറി എന്തോ ബഹളം ഞാന്‍ ശ്രദ്ധിച്ചത്. അവിടെ കണ്ട കാഴ്ച തികച്ചും ദയനീയം. 60 വയസിലധികം പ്രായമുള്ള ഒരു വൃദ്ധന്‍, ചളി പിടിച്ച ജഡ, താടി, പട്ടിണിപ്പേക്കോലം, പൂര്‍ണ്ണ നഗ്നന്‍, ഇരു കൈകളും പ്ലാറ്റ്ഫോമില്‍ തൂണുകളോട് ചേര്‍ത്ത് ബന്ധിച്ചിരിക്കുന്നു. ചുറ്റിലും നിന്ന് മൂന്നുനാലുപേര്‍ ചേര്‍ന്ന് മൃഗീയമായി മര്‍ദ്ധിക്കുന്നു. മൂക്കിലും വായയിലും പൊട്ടിയൊലിക്കുന്ന ചോര. അതു കണ്ട് ആസ്വദിച്ചുകൊണ്ടൊ അതോ പ്രതികരിച്ചിട്ട് കാര്യമില്ലെന്നതു കൊണ്ടോ നിര്‍വികാരമായി നോക്കി നില്‍ക്കുന്ന ജനം. അറിയാവുന്ന മുറി ഹിന്ദിയില്‍ ഒരാളോ‍ട് കാര്യം തിരക്കി. തൊട്ടടുത്ത കടയില്‍ നിന്ന് ഒരു ആപ്പിള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നതാണ് അയാല്‍ ചെയ്ത കുറ്റമെന്നറിഞ്ഞപ്പോള്‍ തകര്‍ന്നു പോയി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കാലത്ത് സ്വാദില്ലെന്ന കാരണത്താല്‍ തീവണ്ടിയില്‍ നിന്ന് വലിച്ചെറിഞ്ഞ ഭക്ഷണമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഈ പാവത്തിന്റെ വിശപ്പു മാറിയേനേ.. ഇത്തരത്തില്‍ എത്ര പേര്‍..? ആഡംബരത്തിന്റെയും പണക്കൊഴുപ്പിന്റെയും ഹുങ്കില്‍ ജീവിക്കുന്ന ഞാനടങ്ങുന്ന സമൂഹം കാണാതെ പോകുന്നവര്‍. ഒരു നേരത്തെ വിശപ്പുമാറ്റാന്‍ വഴിയില്ലാത്തവര്‍. ഡേവിസ്സേട്ടന്‍ പറഞ്ഞതുപോലെ 2020 ലെ സമ്പന്ന ഇന്ത്യയ്ക്ക് വേണ്ടി ഒരുകൂട്ടര്‍ നടത്തുന്ന കാട്ടിക്കൂട്ടലുകള്‍ക്കിടെ മനപ്പൂര്‍വ്വം തമസ്ക്കരിക്കപ്പെടുന്നവര്‍. ലീക്കൂപ്പറിന്റെ ഷൂസും, ഫ്ലൈയിങ്ങ് മെഷീന്റെ ജീന്‍സും, ലീയുടെ ടീഷര്‍ട്ടും; ഞാന്‍ എന്റെ ഉടയാടകള്‍ക്ക് വിലയിട്ടു. ഏകദേശം 4000 രൂപ. എന്റെ ആഡംബരമോര്‍ത്ത് സ്വയം ലജ്ജിച്ചു.&lt;br /&gt;&lt;br /&gt;അല്‍പ്പ സമയത്തിനകം ട്രയിന്‍ പോകുമെന്ന മുന്നറിയിപ്പ് റയില്‍വേസ്റ്റേഷനില്‍ മുഴങ്ങി. മുന്നില്‍ ആള്‍ക്കൂടത്തിനു നടുവില്‍ ചോരയൊലിപ്പിച്ച് നില്‍ക്കുന്ന പട്ടിണിപ്പേക്കോലം. അപ്പോളും ചിലര്‍ അയാളെ മര്‍ദ്ദിക്കുന്നുണ്ട്. എന്തു ചെയ്യുമെന്നറിയാതെ ഞാന്‍ പകച്ചു നിന്നു. പിന്നെ കരുണയില്ലാത്ത സമൂഹത്തിലെ മറ്റൊരുത്തനായി തിരിഞ്ഞ് നടന്നു. വണ്ടിയില്‍ കയറുമ്പോള്‍ അയാളെ ഒന്നുകൂടി നോക്കി. “ബേട്ടാ...” ദയനീയ സ്വരത്തില്‍ അയാള്‍ വിളിച്ചുവോ..? ഇല്ല അയാള്‍ വിളിച്ചില്ല. “ അഗതിയോള്‍ക്ക് ജീവിക്കാനവകാശമില്ല മാഷേ ഈഭൂമിയില്‍...” ഡേവിസേട്ടന്റെ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങുന്നപോലെ തോന്നി എനിക്ക്........&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7619294636989634967-1077125784884766230?l=pudayoors.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pudayoors.blogspot.com/feeds/1077125784884766230/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7619294636989634967&amp;postID=1077125784884766230' title='28 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/1077125784884766230'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/1077125784884766230'/><link rel='alternate' type='text/html' href='http://pudayoors.blogspot.com/2008/01/blog-post_28.html' title='അവകാശമില്ലത്തവരുടെ ഭൂമി'/><author><name>പുടയൂര്‍</name><uri>http://www.blogger.com/profile/02211997591130556725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://bp3.blogger.com/_w28Ou7befNc/R_nri5pRRSI/AAAAAAAAADk/e2MZuVMOn6I/S220/DSC_0148.JPG'/></author><thr:total>28</thr:total></entry><entry><id>tag:blogger.com,1999:blog-7619294636989634967.post-4297800153746035346</id><published>2008-01-18T03:06:00.000-08:00</published><updated>2008-01-26T22:44:24.254-08:00</updated><title type='text'>കൊയമ്പത്തൂര്‍ മംഗലാപുരം ഫാസ്റ്റ്പാസഞ്ചര്‍ ( ഒരു തല്ലുകൊള്ളിയുടെ യാത്രാവിവരണം)</title><content type='html'>ഒരു യാത്രാവിവരണം എഴുതി സാക്ഷാല്‍ എസ്.കെ പൊറ്റക്കാടിന് പിന്മുറക്കരനാകുക എന്ന ഉദ്ദേശത്തോടെയൊന്നുമല്ല ഈയുള്ളവന്‍ ഇതെഴുതുന്നത്. ഒരു യത്ര; അത് തല്ലുകൊള്ളിയുടേതാകുമ്പൊള്‍ എന്തെങ്കിലുമൊക്കെ വിവരിക്കാന്‍ കാണുമല്ലോ.. അത് വിനയപൂര്‍വ്വം അവതരിപ്പിക്കുന്നുവെന്നു മാത്രം. എന്തായാലും പറഞ്ഞു വരുന്നത് സാക്ഷാല്‍ തല്ലുകൊള്ളി നടത്തിയ ഒരു മഹത്തായ യാത്രയെപ്പറ്റിയാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;നാടിനേയും നാട്ടാരെയും വിറപ്പിച്ച പഴയ വള്ളിട്രൌസറുകാരന്‍ തല്ലുകൊള്ളി വളര്‍ന്നു. ഒരു പനയോളം. പനയോളം എന്നു കേള്‍ക്കുമ്പൊള്‍ ഖസാക്കിലെ കാറ്റേറ്റിളകുന്ന കരിമ്പനയോളമാ‍ണെന്നു കരുതിയെങ്കില്‍ തെറ്റി. ഇത് ചെടിചട്ടിയില്‍ വയ്ക്കുന്ന വളര്‍ച്ച മുരടിച്ച കുള്ളന്‍ പന. മുകളിലോട്ടുള്ള വളര്‍ച്ച മുരടിച്ചപ്പോ പിന്നെ വളര്‍ച്ച വശങ്ങളിലോട്ടായി. ആ വളര്‍ച്ച ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. അതു വരെ നെരുന്തു പോലിരുന്ന ചെക്കന്‍ ഒരു സുപ്രഭാതത്തില്‍ തടിക്കാ‍ന്‍ തുടങ്ങി. അനുവാണെങ്കില്‍ മെലിയാനും. നാട്ടുകാര്‍ മൂക്കത്ത് വിരല്‍ വച്ചു. “ഈശ്വരാ.. ഈ ചെറുക്കനു കൊടുക്കേണ്ട ഭക്ഷണം കൂടി ഈ തല്ലുകൊള്ളിയാണോ തിന്നണേ..?” പലരും ഇക്കാര്യം അമ്മയൊടും ചോദിക്കാന്‍ തുടങ്ങി. “ അല്ല ഹൈമേ... ഇതെന്താ ഇങ്ങിനേ...?” അമ്മേടെ ചങ്ക് പറിയുമെന്ന അവസ്ഥയായി. എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങിയ അമ്മ, ഭൂമിമലയാളത്തില്‍ കിട്ടുന്ന വിറ്റാമിന്‍ ഗുളികകളും, പ്രോട്ടീന്‍ പൌഡറുകളും കൊടുത്ത് അനൂന്റെ ആകാരസൌഷ്ടവം വീണ്ടെടുക്കാന്‍ കടുത്ത പ്രയത്നം തുടങ്ങി. കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയുടേയും, എസ്.ഡി ഫാര്‍മ്മസിയുടേയും, നാഗാര്‍ജ്ജുനയുടേയും ചവനപ്രാശങ്ങള്‍ മാറിമാറി തീറ്റിച്ചു. എന്തു ഫലം? അനുവിന്റെ ശോഷിപ്പ് തുടര്‍ന്നു. പകരം കോമ്രെഡ് തല്ലുകൊള്ളി കരുത്തനായിക്കൊണ്ടേ ഇരുന്നു. അങ്ങിനെ ഉരുണ്ടുരുണ്ട് നടക്കുന്ന കാലത്താണ് ഈയുള്ളവന്‍ ചരിത്രപ്രസിദ്ധമായ ആ യാത്രനടത്തുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;എട്ടാം ക്ലാസില്‍ പഠിക്കുമ്പോളാണ് ഒറ്റയ്ക്ക് ഊരുചുറ്റാനുള്ള പര്‍മിറ്റ് അച്ഛനുമമ്മയും അനുവദിക്കുന്നത്. ഓണക്കാലത്ത് തൃശ്ശൂര്‍ക്ക് ഒരു തീവണ്ടിയാത്ര. കണ്ണൂരീന്ന് ‘തല്ലുകൊള്ളിത്തരമൊന്നും’ കാണിക്കാതെ തൃശ്ശൂരില്‍ ചെന്നിറങ്ങിയപ്പോ ലോകം കീഴടക്കിയ അഹങ്കാരമായിരുന്നു ഉള്ളില്‍. സത്യത്തില്‍ ഈ യാത്രാവിവരണം തുടങ്ങുന്നത് അവിടുന്നല്ല. 7 ദിവസത്തെ തൃശ്ശൂര്‍ വാസത്തിനു ശേഷം നടത്തിയ മടക്കയാത്രയില്‍ നിന്നാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;കാലത്ത് 9:15 പൂങ്കുന്നം റയില്‍വേസ്റ്റേഷന്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;തൃശ്ശൂര്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ലൊക്കല്‍ സ്റ്റേഷനാണ് പൂങ്കുന്നം. ഉരുണ്ട ശരീരവും, വലിയോരു ബാഗുമായി ഈയുള്ളവന്‍ സ്റ്റേഷനിലേക്ക് പ്രവേശിച്ചു. 10 മിനുട്ടിനകം കൊച്ചിയില്‍ നിന്ന് ഷൊര്‍ണ്ണൂര്‍ക്ക് പോകുന്ന പാസഞ്ചര്‍ ട്രയിന്‍ ആഗതനായി. ഷൊര്‍ണ്ണൂര്‍ വരെ അതില്‍, അവിടുന്ന് മംഗലാപുരത്തേക്കുള്ള കൊയമ്പത്തൂര്‍ ഫാസ്റ്റിനാണ് അടുത്ത യാത്ര.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;10:45 ഷൊര്‍ണ്ണൂര്‍ ജംഗ്ഷന്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;മുന്നറിയിപ്പുകാരി ചേച്ചി വിളിച്ചു പറഞ്ഞു “ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തൃശ്ശൂരില്‍ നിന്ന് ഒരു തടിയന്‍ ചെക്കനേയും വഹിച്ച് കൊണ്ട് വരുന്ന കൊച്ചിന്‍- നിലമ്പൂര്‍ പാസഞ്ചര്‍ ട്രയിന്‍ അല്‍പ്പസമയത്തിനകം എത്തിച്ചേരും.” വരാനിരിക്കുന്ന വലിയ വിപത്തിനെയോര്‍ത്ത് സ്റ്റേഷനിലെ ജനം അസ്വസ്ഥരായി. ഒരു തടിയന്‍ വരുന്നു എന്ന അനൌണ്‍സ്മെന്റ് കേട്ട സ്റ്റേഷനിലെ ചായ കച്ചവടക്കാര്‍ക്ക് ആവേശമായി. “ചായ.. ചായ, കാപ്പി.., ചായ വട സമൂസ, പഴമ്പൊരീ..” തുടങ്ങിയ സൂക്തങ്ങള്‍ മുഴക്കി അവരെനിക്ക് സ്വാഗതമേകി. ആദ്യം കണ്ട ഒരാളില്‍ നിന്നും മുഴുത്ത ഒരു പഴമ്പൊരിയും, ഒരു പരിപ്പുവടയും വാങ്ങിച്ച് അവര്‍ക്ക് ഞാന്‍ പിന്തുണ പ്രഖ്യാപിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;11:15 അനൌണ്‍സ്മെന്റ് ചേച്ചി വീണ്ടും കിടന്നു കാറി. “ യാത്രക്കാരേ.. ശ്രദ്ധിക്കണെ.. പൂ..യ്.. മംഗലാപുരത്തേക്കുള്ള കൊയമ്പത്തൂര്‍ ഫാസ്റ്റ് ഇപ്പം വരുംട്ടാ....” നമ്മളിതെത്ര കേട്ടിരിക്കുണു എന്നമട്ടില്‍ ഒരു പരിപ്പുവടേം കൂടി മേടിച്ച് ഞാന്‍ സ്റ്റേഷനിലെ മേല്‍പ്പാലത്തിനു മുകളിലേക്ക് കയറി. റയില്‍വേ സ്റ്റേഷന്റെ ഏരിയല്‍ ദൃശ്യങ്ങള്‍ ആസ്വദിച്ച് അവിടെ അങ്ങിനെ നിന്നു. അതിനിടേല്‍ അനൌണ്‍സ്മെന്റെകാരി ചേച്ചി ഒന്നൂടെ നിലവിളിച്ചതൊന്നും ശദ്ധിച്ചുമില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;11:35 രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് കോമ്രേഡ് തീവണ്ടി എത്തി. മേല്‍പ്പലത്തിനു മുകളില്‍ നിന്ന് ഉരുണ്ടുരുണ്ട് ഇറങ്ങൊമ്പോളേക്കും നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ മറ്റൊരുതീവണ്ടിയും ഓടിപ്പാഞ്ഞ് കിതച്ച് നിന്നു. ഏതാണ് എന്റെ വ്ണ്ടി എന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ലായിരുന്നു. നേരെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലെ വണ്ടിയിലോട്ട് വലിഞ്ഞു കയറി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;11:45 കോമ്രേഡ് തീവണ്ടി അരകിന്റലോളം ഭാരമുള്ള ഈയുള്ളവനേയും പേറി ഞരങ്ങിക്കൊണ്ട് മുന്നോട്ട് നീങ്ങി. ഒരു അടിപൊളിയാത്ര... ബാ‍ക്ക് ഗ്രൌണ്ടില്‍ കൂ കൂ.. കൂ കൂ.. തീവ്ണ്ടി കൂകിപ്പായും തീവണ്ടി.. എന്ന ഗാനം വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍. എന്തായാലും തീവണ്ടിപ്പാട്ട് കേട്ടതോണ്ടാകണം നല്ലൊരു ഉറക്കം പാസാക്കി ഈയുള്ളവന്‍. കുംഭകര്‍ണ്ണസേവ കഴിഞ്ഞ് എഴുന്നേറ്റപ്പോളെക്കും വണ്ടി സ്റ്റേഷനിലെത്തി. ഒറ്റയ്ക്ക് വിജയകരമായി തൃശ്ശൂര്‍ യാത്ര നടത്തിയ സന്തോഷത്തില്‍ ഈയുള്ളവന്‍ ബാഗും തൂക്കി പുറത്തേക്കിറങ്ങി. പക്ഷേ ആവേശം മുഴുവന്‍ കെട്ടത് അപ്പോളായിരുന്നു. കൊയമ്പത്തൂര്‍ റയില്‍വേസ്റ്റേഷന്‍. സമയം ഉച്ച ഉച്ചര ഉച്ചേമുക്കല്. തലയ്ക്ക് കയ്യും വച്ച് ഞാനവിടെ ആസനസ്ഥനായി. ഇനിയെന്തു വേണ്ടൂ എന്നറിയാതെ കരച്ചിലിന്റെ വക്കത്തെത്തി നില്‍ക്കുന്ന ഞാന്‍ അന്ന് ആദ്യമായി ദൈവത്തെ നേരില്‍ കണ്ടു.&lt;br /&gt;&lt;br /&gt;കഷണ്ടിത്തലയും, കൊമ്പന്‍ മീശയും, ഹാഫ്ക്കയ്യന്‍ വരയന്‍ ഷര്‍ട്ടും,നീല നിറത്തിലുള്ള ലുങ്കിയുമുടുത്ത് സാക്ഷാല്‍ ദൈവം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് മൊഴിഞ്ഞു;&lt;br /&gt;&lt;br /&gt;“ മകനെ...... നിനക്കെന്തു വരമാണു വേണ്ടത്...?”&lt;br /&gt;&lt;br /&gt;അതുകൂടി കേട്ടതോടെ ഞാന്‍ പൊട്ടിക്കരഞ്ഞോട് പറഞ്ഞു. “എനിക്കെന്റെ അമ്മേക്കാണണം...”&lt;br /&gt;&lt;br /&gt;ചെറിയ ഒരു സ്മയിലോടെ ദൈവം വീണ്ടും പറഞ്ഞു..” ഇത്രേം ഉരുണ്ട ശരീരവും വച്ച് ഇവിടെ കുത്തിയിരുന്ന് കരഞ്ഞാല്‍ നിനക്ക് നിന്റെ അമ്മയെ കാണാനൊക്കുമോ..? മകനെ... 2:30ന് മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ നിന്ന് പുറപ്പെടുന്ന കണ്ണൂര്‍ പാസഞ്ചറില്‍ കയറുക നിനക്ക് നിന്റെ നാട്ടിലെത്താം”&lt;br /&gt;&lt;br /&gt;എന്തായലും ദൈവം കാണിച്ചു തന്ന വഴി പെരുവഴിയായില്ല. രാത്രി 9:30 ആയപ്പോളെക്കും കഷ്ടിച്ച് കണ്ണൂരെത്തി. പിന്നെ ബസ്സ്റ്റാന്റില്‍ ചെന്ന് ബ്സ്സുകയറി തളിപ്പറമ്പ് എത്തി, അവിടുന്ന് ഓട്ടോ പിടിച്ച് ഇല്ലത്തെത്തിയപ്പോളേക്കും സമയം 10;30.&lt;br /&gt;&lt;br /&gt;പക്ഷേ ചെന്നുകേറുമ്പോ മുറ്റത്ത് പതിവില്ലാത്ത ആള്‍ക്കൂട്ടം. കരച്ചിലിന്റെ വക്കത്ത് അച്ഛനും അമ്മയും. സമാധാനിപ്പിക്കാന്‍ നാട്ടുകാര്‍. അതിനിടയിലേ‍ക്കാണ് കോമ്രേഡ് തല്ലുകൊള്ളി തല്ല് ഏറ്റുവാങ്ങാന്‍ തയ്യറായി രംഗപ്രവേശനം ചെയ്തത്.&lt;br /&gt;&lt;br /&gt;രണ്ടു കിട്ടിയാല്‍ എന്താ ഇല്ലത്ത് തിരിച്ചെത്ത്യല്ലോ എന്ന ആശ്വാസത്തില്‍ ഞാന്‍. പെരുംതൃക്കൊവിലപ്പനുള്ള വഴിപാടിനു കാശ് മാറ്റിവയ്ക്കുന്ന അച്ഛനുമമ്മയും...&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എന്തായാലും ചരിത്രപ്രസിദ്ധമായ ഈ യാത്രയില്‍ കോമ്രേഡ് തല്ലുകൊള്ളി 2 കാര്യങ്ങള്‍ പഠിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;1) ഷൊര്‍ണ്ണൂര്‍ റയില്‍വേസ്റ്റേഷനില്‍ ചെന്നാല്‍ മേല്‍പ്പാലത്തില്‍ കയറിനിന്ന് ഏരിയല്‍ ദൃശ്യങ്ങള്‍ ആസ്വദിച്ച് നില്‍ക്കരുത്. അഥവാ നിന്നാല്‍ മുന്നറിയിപ്പുകാരി ചേച്ചിയുടെ അനൌണ്‍സ്മെന്റ് ശ്രദ്ധിക്കണം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;2) ഇനിയും ഇതുപോലെ വഴിതെറ്റി കൊയമ്പത്തൂര്‍ റയില്‍വേസ്റ്റേഷനിലെത്തി സങ്കടപ്പെട്ടിരുന്നാല്‍ വരയന്‍ഹാഫ്കൈ ഷര്‍ട്ടും നീല ലുങ്കിയുമുടുത്ത് വഴികാണിക്കനായി ദൈവം എത്തിക്കോളും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7619294636989634967-4297800153746035346?l=pudayoors.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pudayoors.blogspot.com/feeds/4297800153746035346/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7619294636989634967&amp;postID=4297800153746035346' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/4297800153746035346'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/4297800153746035346'/><link rel='alternate' type='text/html' href='http://pudayoors.blogspot.com/2008/01/blog-post_18.html' title='കൊയമ്പത്തൂര്‍ മംഗലാപുരം ഫാസ്റ്റ്പാസഞ്ചര്‍ ( ഒരു തല്ലുകൊള്ളിയുടെ യാത്രാവിവരണം)'/><author><name>പുടയൂര്‍</name><uri>http://www.blogger.com/profile/02211997591130556725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://bp3.blogger.com/_w28Ou7befNc/R_nri5pRRSI/AAAAAAAAADk/e2MZuVMOn6I/S220/DSC_0148.JPG'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-7619294636989634967.post-8755436869672268167</id><published>2008-01-05T03:36:00.000-08:00</published><updated>2008-01-16T07:06:14.434-08:00</updated><title type='text'>മൂന്നാം ലോകമഹായുദ്ധം(ചരിത്രത്തില്‍ രേഖപ്പെടുത്താത്ത ഒരേട്)</title><content type='html'>1990ല്‍ സോവ്യേറ്റ് യൂണിയന്‍ തകര്‍ന്നതോടെ ശീതയുദ്ധത്തിനു ശമനമായി. അതുവരെ നിലനിന്നിരുന്ന മറ്റോരു ലോകമഹായുദ്ധത്തിന്റെ സാധ്യത ഇല്ലതായതില്‍ ലോകം ആശ്വസിച്ചു. എന്നാല്‍ സോവ്യ്യേറ്റ് യൂണിയന്‍ തകര്‍ന്നിട്ട് കൃത്യം 3 വര്‍ഷം പിന്നിട്ടപ്പോള്‍ ഈ ലോകം മറ്റോരു യുദ്ധത്തിനു സാ‍ക്ഷ്യം വഹിച്ചു. ഗള്‍ഫ് യുദ്ധമെന്നു കരുതിയെങ്കില്‍ തെറ്റി. അതിലും ഘോരമായ മറ്റൊരു ലോകമഹായുദ്ധം. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് അവസാനിച്ച ലോകമഹായുദ്ധം. ചരിത്രത്തില്‍ ഇതു വരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരേട്..&lt;br /&gt;&lt;br /&gt;നാല് എ ക്ലാസില്‍ ശശിമാഷ് സാമൂഹ്യപാഠം ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തെ കുറിച്ചാണ് പാഠം. ഹിറ്റ്ലറും, മുസോളിനിയും, നാസിസവും, ഫാസിസവും അരങ്ങു തകര്‍ക്കുകയാണ്. അതേ സമയം ക്ലാസിലെ നാലാമത്തെ ബഞ്ചില്‍ ഒരു സംഘം കുട്ടികള്‍ മറ്റൊരു യുദ്ധത്തിന്റെ ആലോചനയിലായിരുന്നു. മൂന്നാം ലോകമഹായുദ്ധം. സംഘത്തിന്റെ നേതാവ് ഒരു ചന്ദനപ്പൊട്ടുകാരന്‍ ‘തല്ലുകൊള്ളി’ പോക്കറ്റില്‍ നിന്ന് ഒരു പേപ്പര്‍ കയ്യിലെടുത്തു സഖ്യകക്ഷികളിലെ പങ്കാളികളുടെ പേരു വിവരമാണ് പേപ്പറില്‍. യുദ്ധത്തിലെ പങ്കാളികളുടെ പേരു വിളിച്ച് നമ്മടെ സംഘത്തലവന്‍ കൂട്ടാളികള്‍ക്ക് ഒരോ ഉത്തരവാദിത്തം ഏല്‍പ്പിക്കുകയാ‍ണ്. അതിനിടെ പിന്‍ബഞ്ച് ചര്‍ച്ചകള്‍ ശശിമാഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. തല്ലുകൊള്ളിയെ പേരുചൊല്ലി വിളിച്ച് മാഷ് ഒരു ചോദ്യമിട്ടു.&lt;br /&gt;&lt;br /&gt;“ജയന്‍... സ്റ്റാന്റ് അപ്പ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കാരണമായ സംഭവമേതാണ്?” തല ചോറിഞ്ഞും, കഴുക്കോലെണ്ണിയും കോമ്രേഡ് തല്ലുകൊള്ളി അടുത്ത തല്ലുവാങ്ങാന്‍ തയ്യാറെടുത്തു. രണ്ടാം ലോകമഹായുദ്ധത്തിന്റെ കാരണം അറിയില്ലെങ്കിലും തങ്ങള്‍ പദ്ധതിയിടുന്ന മൂന്നം ലോകമഹായുദ്ധത്തിന്റെ കാരണം മൂപ്പര്‍ക്ക് വ്യക്തമായറിയാമായിരുന്നു.&lt;br /&gt;&lt;br /&gt;നാല് ബിയില്‍ പഠിക്കുന്ന അനീഷ് ശിവാലമഠ്മാണ് കുഴപ്പങ്ങള്‍ക്ക് തുടക്കമിട്ടത്. നമ്മടെ കഥാനായകന്‍ തല്ലുകൊള്ളിയുടെ സഹബഞ്ചന്‍ ശ്രീജേഷിന്റെ അച്ഛന്‍ കൊണ്ടുവന്നു കൊടുത്ത ഫോറിന്‍ പേന പുള്ളിക്കരന്‍ അടിച്ചുമാറ്റി. അതു ചോദിക്കാന്‍ ചെന്ന സ്കൂളിന്റെ ആസ്ഥാന തല്ലുകൊള്ളി, നമ്മടെ സംഘത്തലവനെ മൂപ്പിലാനൊന്നു വെല്ലുവിളിച്ചു. നേരിട്ട് ഒരു ഏറ്റുമുട്ടല്‍ നടത്തി തടി കേടാക്കാന്‍ രണ്ടുപേരും തയ്യറല്ലായിരുന്നു. പക്ഷേ സംഭവം സ്കൂളില്‍ വലിയ വാര്‍ത്തയായി. തല്ലുകൊള്ളിയുടെയും അനീഷ് ശിവാലമഠത്തിന്റേയും നേതൃത്വത്തില്‍ നാല് എ യിലെയും നാല് ബിയിലേയും മറ്റ് തല്ലുകൊള്ളികള്‍ അണിനിരന്നു. ഇരുകൂട്ടരും അങ്കം കുറിച്ചു. വരുന്ന വെള്ളിയാഴ്ച്ച പി. ടി പിര്യേഡില്‍ തൃച്ചംബ്ബരം സ്കൂള്‍ ‍ഗ്രൌണ്ടില്‍ നാല് എയിലെ സഘ്യകക്ഷികലും, നാല് ബിയിലെ അച്ചുതണ്ടു ശക്തികളും ഏറ്റുമുട്ടും. മൂന്നാം ലോക മഹായുദ്ധം. ആ വെള്ളിയാഴ്ച്ചയാണ് യുദ്ധതന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതിനിടെ ശശിമാഷ് നമ്മടെ തല്ലുകോള്ളിയെ പൊക്കുന്നത്. ഉത്തരം മുട്ടിനിന്ന പുള്ളിക്കാരനും കൂട്ടുപ്രതികള്‍‍ക്കും ക്ലാസ് തീരും വരെ ചുമരരികില്‍ നില്‍ക്കാന്‍ ശിക്ഷ വിധിച്ച് ശശിമാഷ് ക്ലാസ് തുടര്‍ന്നു. അതേസമയം നാല് ബിയില്‍ അനീഷ് ശിവാലമഠത്തിന്റെ നേതൃത്വത്തിലുള്ള അച്ചുതണ്ട്ശക്തികള്‍ അവരുടെ യുദ്ധതന്ത്രങ്ങള്‍ക്ക് കോപ്പ് കൂട്ടുകയായിരുന്നു.&lt;br /&gt;&lt;br /&gt;3:15 pm&lt;br /&gt;&lt;br /&gt;പി.ടി പിര്യേഡിന് ക്ലാസ് വിട്ടു. ഗ്രൌണ്ടില്‍ പടയാളികള്‍ അണിനിരന്നു. സഖ്യകക്ഷികളില്‍ സംഘത്തലവന്‍ നമ്മടെ തല്ലുകൊള്ളിക്കൊപ്പം ശ്രീജേഷ്, മനു, രണദിവെ, സജേഷ് തുടങ്ങിയ പ്രമുഖരുള്‍പ്പടെ 21പേര്‍ മറുവശത്ത് അനീഷ് ശിവാലമഠത്തിന്റെ നേതൃത്വത്തില്‍ വിനോദ്, ശ്രീജിത്ത്, മനോജ് തുടങ്ങിയ പേരുകേട്ട മറ്റു തല്ലുകൊള്ളികളും. ആയുധമില്ലാതെ കൈകൊണ്ടാണ് യുദ്ധം, ഇരുകൂട്ടരും അംഗീകരിച്ച യുദ്ധമാന്വലില്‍ അത് പ്രത്യേകം പറഞ്ഞിട്ടുണ്ട്. സഖ്യകക്ഷികളും അച്ചുതണ്ട് ശക്തികളും മുഖാമുഖം നില്‍ക്കുകയാണ്. സഖ്യകക്ഷികള്‍ക്കിടയില്‍ നിന്ന് കോമ്രേഡ് തല്ലുകൊള്ളി മുന്നോട്ടു വന്നു, മറുവശത്ത് നിന്ന് അനീഷും. ബ്രാഡ്പിറ്റ് സായിപ്പ് (മ്മടെ ആഞ്ചലീനേടെ കെട്ട്യോന്‍) അഭിനയിച്ച ‘ട്രോയ്’ എന്ന ഇംഗ്ലീഷ് സിനിമേല് വില്ലനും ബ്രാഡ്പിറ്റും മുഖാമുഖം നിലക്കണമാതിരി രണ്ടാളും നിന്നു. എന്നിട്ട് ആ പടത്തിലെപ്പോലെ നമ്മടെ തല്ലുകൊള്ളിബ്രാഡ്പിറ്റ് വില്ലന്‍അനീഷിനു നേരെ ആക്രോശത്തോടെ പാഞ്ഞടുത്തു. സിനിമേല് ബ്രാഡ്പിറ്റ് സായിപ്പ് ഒറ്റക്കുത്തിന് എതിരാളികളുടെ തലവനെ കൊല്ലുകയാണ്. ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. അനീഷ് ശിവാലമഠം നമ്മടെ തല്ലുകൊള്ളിബ്രാഡ്പിറ്റിനെ തൂക്കിയെടുത്ത് ഒറ്റയേറ്... “ഹെന്റമ്മച്ചീ‍............” എന്നൊരു വൃത്തികെട്ട ശബ്ദത്തോടെ കഥാനായകന്‍ നിലത്ത്. പടനായകന്‍ “വീണിതല്ലോ കിടക്കുന്നു ധരണിയില്‍” എന്നമട്ടില്‍ കിടക്കണതുകണ്ടപ്പോ മൂന്നാം ലോകമഹായുദ്ധത്തിനിറങ്ങിത്തിരിച്ച നാല് എയിലെ സഖ്യകക്ഷികള്‍ക്ക് മുട്ടിടിച്ചു.&lt;br /&gt;&lt;br /&gt;പക്ഷേ നമ്മടെ തല്ലുകൊള്ളി ആളൊരു “സോഷ്യലിസ്റ്റാ”. സ്ഥിതിസമത്വം എല്ലാകാര്യത്തിലും വേണമെന്നു വാശിയുള്ള ഒരു കറകളഞ്ഞ സോഷ്യലിസ്റ്റ്. തല്ലാണെങ്കിലും കിട്ടുമ്പോ എല്ലാര്‍ക്കും കിട്ടട്ടേ എന്നാണ് പുള്ളിക്കാരന്റെ നയം. മൂപ്പര് ചാടി എഴുന്നേറ്റു. ട്രൌസറിനു പിന്നില്‍ പറ്റിയ പൊടിതട്ടിക്കളഞ്ഞു. എന്നിട്ട് പടയാളികളൊട് ആഹ്വാനം ചെയ്തു “ആക്രമണ്‍...... ” രാമാനന്ദ് സാഗറിന്റെ പഴയ ‘രാമായണത്തിലെ’ വനരപ്പ്ടയേയും രാക്ഷസപ്പടയേയും പോലെ ഇരുകൂട്ടരും പാഞ്ഞടുത്തു. പൊരിഞ്ഞ യുദ്ധം. അനീഷ് ശിവാലമഠവും സംഘവും തകര്‍ക്കുകയാണ്. തല്ലുകൊള്ളിയെ തിരഞ്ഞു പിടിച്ച് പൂശാന്‍ പ്രത്യേകം ടീമിനെ തന്നെ ഏതിരാളിക്കള്‍ നിയോഗിച്ചിരുന്നു. തടികേടാകുന്ന മട്ടായപ്പോ പുള്ളിക്കരന്‍ പതുക്കെ യുദ്ധരംഗത്തുനിന്നും വലിഞ്ഞു. മാറിനിന്നപ്പോളാണ് സംഭവത്തിന്റെ ഗൌരവം കക്ഷിക്ക് പിടികിട്ടണേ. മറ്റവന്മാര്‍ അടിച്ചു നിരത്തുകയാ. ഇക്കണക്കിന് പോയാ കട്ടപ്പൊക. യുദ്ധം തോറ്റതു തന്നെ. ഇനി അറ്റകയ്യായി അണുആയുധം പ്രയോഗിക്കുകയേ നിവൃത്തിയുള്ളൂ. മഹാഭാരതയുദ്ധത്തില്‍ പോലും അറ്റകൈക്ക് ബ്രഹ്മാസ്ത്രം ഉപയോഗിച്ചിട്ടില്ലേ? കര്‍ണ്ണന്‍ അര്‍ജുനനെക്കൊല്ലാന്‍ മാത്രം കൊണ്ടു നടന്ന ഇന്ദ്രചാപം ഒടുവില്‍ നിവൃത്തി ഇല്ലതായപ്പോള്‍ ഭീമസേനന്റെ മകന്‍ ഘടോല്‍ഖചനെ കൊല്ലാന്‍ ഉപയോഗിച്ചില്ലേ. അതുകൊണ്ടുതന്നെ മറ്റുമാര്‍ഗങ്ങള്‍ ഒന്നുമില്ലാതെ വരുമ്പോള്‍ യുദ്ധരംഗത്ത് മാരകായുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് ഇതിഹാസഗ്രന്ഥങ്ങളടക്കം പറഞ്ഞിട്ടുള്ളതാണ്. ഇനിയിപ്പോ മറ്റുവഴികളൊന്നുമില്ല. അമേരിക്ക ഹിരോഷിമയിലിട്ട ലിറ്റില്‍ബോയിയെക്കാളും ആഘാതശേഷിയുള്ള ഒരു അണുബോംബ് രഹസ്യമായി നേരത്തേതന്നെ നമ്മടെ കഥാനായകന്‍ കരുതിയിരുന്നു. റോഡുപണിക്ക് അവിടെ കൂട്ടിയിട്ടിരിക്കുന്ന മെറ്റല്‍കൂനയിലെ ഏറ്റവും മികച്ച ഒരെണ്ണം. അനീഷിനു തന്നെ കൊടുക്കണം അണുബോംബ്. പക്ഷേ എത്ര ഉന്നം പിടിച്ചിട്ടും രക്ഷയില്ല. ഒടുവില്‍ മൂപ്പിലാന്‍ കണ്ണൂം പൂട്ടി ഒരേറു വച്ചു കൊടുത്തു. “അമ്മേ.... എന്നൊരു നിലവിളികേട്ടപ്പോളാണ് കണ്ണു തുറന്നേ. അണുബോംബ് പണി പറ്റിച്ചു. പക്ഷേ കൊണ്ടത് നമ്മടെ വില്ലനായിരുന്നില്ല. തല്ലുകൊള്ളിയുടെ വലംകൈ ശ്രീജേഷിന്റെ തലപൊട്ടി ചോരയൊലിക്കുന്നു. മറ്റുകുട്ടികളെല്ലാം പകച്ച് നില്‍ക്കുന്നു. എന്തായാലും യുദ്ധം നിന്നു. പക്ഷേ യുദ്ധത്തിന്റെ അനന്തരഫലം കടുത്തതായിരുന്നു. ശ്രീജേഷിന്റെ തലയ്ക്ക് 9 സ്റ്റിച്ച്. 4 ദിവസം ആശുപത്രിക്കിടക്കയില്‍ അതില്‍ ഒരു ദിവസം ഒബ്സര്‍വേഷനിലും.&lt;br /&gt;&lt;br /&gt;എന്തായാലും തല്ലുകൊള്ളിയുള്‍പ്പടെ യുദ്ധത്തില്‍ പങ്കാളികളായ സകലരും ഹെഡ്ടീച്ചറുടെ മുന്നിലേക്ക് ആനയിക്കപ്പെട്ടു. പതിവു വഴക്കുപറച്ചില്‍. ഒടുവില്‍ ശിക്ഷ വിധിച്ചു. കോമ്രേഡ് തല്ലുകൊള്ളി ഒഴികെ സ്കൂളിലെ ഗുണ്ടാ ലിസ്റ്റിലുള്ള 15 പേര്‍ക്ക് കിട്ടിയ ശിക്ഷ രക്ഷിതാവിനെ കൊണ്ടുവന്ന് മത്രം ഇനി ക്ലാസില്‍ കയറുക. തല്ലുകൊള്ളിയുടെ മാതാശ്രീ പാവം ഹൈമവതി ടീച്ചര്‍ സ്കൂളില്‍ തന്നെയുടല്ലോ. അപ്പോ ഇനി പ്രത്യേകം കൊണ്ടു വരേണ്ടതില്ലല്ലോ..! മറ്റുള്ളവര്‍ മാപ്പു സക്ഷികള്‍.&lt;br /&gt;&lt;br /&gt;പ്രിയപ്പെട്ട ചരിത്ര കുതുകികളേ..&lt;br /&gt;&lt;br /&gt;നിങ്ങള്‍ക്കായി ചരിത്രത്തിലിതുവരെ രേഖപ്പെടുത്തിയിട്ടിലാത്ത ഒരു ലോകമഹായുദ്ധത്തിന്റെ; അതും ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് അവസാനിച്ച ഒരു മഹായുദ്ധത്തിന്റെ വിശദാംശങ്ങളാണ് ഞാന്‍ എന്ന തല്ലുകൊള്ളി ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ഈയൊരു മഹാദൌത്യം നിര്‍വ്വഹിക്കാനായതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്. ഇതുവഴി ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിക്കുകയെന്ന ആഗ്രഹം കൊണ്ടൊന്നുമല്ല ഞാന്‍ ഇതിവിടെ അവതരിപ്പിച്ചത് എന്ന് വിനയ പൂര്‍വ്വം പറഞ്ഞുകൊള്ളട്ടെ. പകരം അത്യാഗ്രഹം കൊണ്ട് മത്രമാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7619294636989634967-8755436869672268167?l=pudayoors.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pudayoors.blogspot.com/feeds/8755436869672268167/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7619294636989634967&amp;postID=8755436869672268167' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/8755436869672268167'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/8755436869672268167'/><link rel='alternate' type='text/html' href='http://pudayoors.blogspot.com/2008/01/blog-post.html' title='മൂന്നാം ലോകമഹായുദ്ധം(ചരിത്രത്തില്‍ രേഖപ്പെടുത്താത്ത ഒരേട്)'/><author><name>പുടയൂര്‍</name><uri>http://www.blogger.com/profile/02211997591130556725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://bp3.blogger.com/_w28Ou7befNc/R_nri5pRRSI/AAAAAAAAADk/e2MZuVMOn6I/S220/DSC_0148.JPG'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-7619294636989634967.post-5765107080033707527</id><published>2007-12-27T05:13:00.000-08:00</published><updated>2008-01-10T22:29:01.563-08:00</updated><title type='text'>മംഗലശ്ശേരി നീലകണ്ഠന്‍ vs മുണ്ടയ്ക്കല്‍ ശേഖരന്‍</title><content type='html'>തളിപ്പറമ്പിനടുത്ത് തലോറയെപ്പറ്റി മറുനാട്ടുകാരറിഞ്ഞിരുന്നത് 2 തലതെറിച്ചവന്മാരുടെ “(കു)പ്രസിദ്ധി”കൊണ്ടായിരുന്നു. അതിലൊന്ന് മറ്റാരുമല്ല ഈയുള്ളവന്‍ തന്നെ. നാടും നഗരവും കുട്ടിച്ചോറാക്കി ഒടുവില്‍ ബ്ലോഗ ലോകത്തെതന്നെ കുളംതോണ്ടാന്‍ എത്തിയിട്ടുള്ള സാക്ഷാല്‍ ജയനാരായണന്‍. മറ്റേയാള്‍ എന്നോളം പ്രശസ്തനല്ലെങ്കിലും തല്ലുകൊള്ളിത്തരത്തില്‍ എന്നോളം തന്നെ പോന്നവന്‍. തല്‍ക്കലത്തേക്ക് നമുക്കയാളെ പുത്തലം ബാബു എന്നു വിളിക്കാം. (ഇതില്‍ അദ്ദേഹത്തിന്റെ യഥാര്‍ഥനാമം എഴുതി എന്നു പറഞ്ഞ് പുള്ളിക്കാരനിനി വിഷമമാകണ്ടല്ലോ.) എന്തായാലും തലോറനാട്ടില്‍ ഈയുള്ളവനോട് മുട്ടാന്‍ അന്നും ഇന്നും ചങ്കൂറ്റമുള്ള ഒരുത്തന്‍. മംഗലശ്ശേരി നീലകണ്ഠന്‍ മുണ്ടയ്ക്കല്‍ ശേഖരന്‍ എന്നപോലെ. അടിതടകളില്‍ ഒപ്പത്തിനൊപ്പം. വീട്ടുകാര്‍ക്ക് തലവേദന. നാട്ടുകാര്‍ക്ക് പേടിസ്വപ്നം.&lt;br /&gt;അതിനിടയ്ക്കണ് നാട്ടുകാരുടെ പൊതു വികാരം മാനിച്ച് മഹത്തായ ഒരു ദൌത്യം എന്റെ പിതാശ്രീ എറ്റെടുത്തത്. എന്നെ നേരെയാക്കുക. അച്ഛന്റെ തീരുമാനമറിഞ്ഞ് ഞട്ടിത്തരിച്ച പലരും പറഞ്ഞു,&lt;br /&gt;“ന്റെ രജേട്ടാ‍.. നിങ്ങളിതെന്തു ഭാവിച്ചാ.. അപ്പൂനെ നേരെയക്കുകയോ..? കാര്യമൊക്കെ കാര്യംതന്നെ. ഇത തലോറനാടിന്റെ മൊത്തം ആവശ്യമാണ്. പ്ക്ഷേ ഇരുതലയുള്ള വാള്‍ നക്കുക, തീ തുപ്പുന്ന വ്യാളിയുടെ മുഖത്ത് ഉമ്മ വയ്ക്കുക തുടങ്ങിയ ഭീകര കലാപരിപാടികള്‍ ഏറ്റെടുക്കുന്നതുപോലും ഇത്രേം റിസ്കില്ല. വെറുതെ എന്തിനാ കൂട്ടിയാല്‍ കൂടാത്ത പരിപാടി ഏറ്റെടുക്കുന്നത്? തടി കേടാവുന്ന ഏര്‍പ്പാടാണ്!”&lt;br /&gt;&lt;br /&gt;ഇതുകൂടിക്കേട്ടപ്പൊ അച്ഛനും വാശിയായി. എന്നെ ചട്ടം പഠിപ്പിച്ചേ അടങ്ങൂ എന്ന മഹത്താ‍യ തീരുമാനം അച്ഛന്‍ കൈകൊണ്ടു. എന്നെ അക്ഷരാര്‍ത്ഥത്തില്‍ കോലിന്മേല്‍ നിര്‍ത്തുകയായിരുന്നു പിന്നെ അച്ഛന്‍. അടി കൊണ്ട് കാലിന്റെ തോലു പോകാതിരിക്കാന്‍ വള്ളി ട്രൌസറിനു മുകളില്‍ കവുങ്ങിന്‍പാള വച്ച് കെട്ടേണ്ടിവരും എന്ന അവസ്ഥയായപ്പോള്‍ ഞാനാ‍ തീരുമാനമെടുത്തു. തല്‍ക്കാലത്തേക്കെങ്കിലും ഒരു നല്ലനടപ്പ്. വന്‍ വിജയമായിരുന്നു നല്ലനടപ്പ്. 6മാസം കൊണ്ട് നാട്ടിലെ ഏറ്റവും തലതെറിച്ചവന്‍ എന്ന പേര് എറ്റവും മിടുക്കന്‍ എന്നതിലേക്ക് ഞാന്‍ മാറ്റിയെടുത്തു. അച്ചടക്കം,വിനയം. ഇവനെ കണ്ടുപഠിക്ക് എന്ന് നാട്ടിലെ മുതിര്‍ന്നവര്‍ മറ്റുകുട്ടികളോട് പറഞ്ഞുതുടങ്ങി. അച്ഛനെ നാട്ടുകാര്‍ അഭിനന്ദനം കൊണ്ട് മൂടി. “രാജേട്ടാ സമ്മതിച്ചു.. എന്നാലും നാട്ടുകാരുടെ ഒരു പൊതു ആവശ്യം വിജയകരമായി നിറവേറ്റിയല്ലൊ..”&lt;br /&gt;&lt;br /&gt;പക്ഷേ കോമ്രേഡ് നീലകണ്ഠന്റെ വീഴ്ച്ച അതിലും വലിയ അരാജകത്വം നാട്ടില്‍ സൃഷ്ടിക്കുകയായിരുന്നു.  നമ്മടെ കോമ്രേഡ് മുണ്ടയ്ക്കല്‍ ശേഖരന്‍ നീലകണ്ഠന്റെ വീഴ്ച്ച ആഘോഷമാക്കി. ബൈപോളാര്‍ തലോറ യുനിപോളാര്‍ തലോറയായി. ശീതയുദ്ധകാല‍ഘട്ടത്തിനു ശേഷമുള്ള ലോകത്തിന്റെ അവസ്ഥയായി തലോറനാട്ടില്‍. ജനം പൊറുതിമുട്ടി. മുന്‍പ് ഏറ്റുമുട്ടലുകള്‍ നേര്‍ക്ക് നേരായിരുന്നത് പ്രതിയോഗി ഇല്ലതായതോടെ നാട്ടുകാര്‍ക്ക് നേരെയാക്കി നമ്മുടെ മുണ്ടയ്ക്കല്‍ശേഖരന്‍. പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന് വഴിയാത്രക്കാര്‍ക്ക് കല്ലെറിയല്‍, റോഡ്സൈഡില്‍ പാര്‍ക്ക് ചെയ്ത പഴയ ലാംബി ഓട്ടോയുടെ പെട്രോള്‍ടാങ്കില്‍ കല്ലുപ്പു നിറയ്ക്കുക, അടുത്തവീട്ടിലെ പട്ടിക്ക് ഉള്ളില്‍ മൊട്ടുസൂചി വച്ച ഉണക്കമീന്‍ കൊടുക്കുക. കൊഴിക്കൂട്ടില്‍ എലിവിഷം വയ്ക്കുക തുടങ്ങിയ കലാപരിപാടികളിലൂടെ ശേഖരന്‍ നാട്ടില്‍ അരാജകത്വം അഴിച്ചുവിട്ടു.&lt;br /&gt;&lt;br /&gt;ഒരിക്കല്‍ നീലകണ്ഠന്റെ പതനം നേരിട്ട് ആസ്വദിക്കാന്‍ എന്റെ മുന്നിലുമെത്തി കോമ്രേഡ് ശേഖരന്‍. “എന്നോ എന്റെ കാലില്‍തറച്ച മുനയൊടിഞ്ഞ മുള്ളുമാത്രമാണു എനിക്ക് നീ... ആ മുള്ളിന് ഇനി എന്നെ കുത്തി നോവിക്കനാവില്ല; വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ.....”&lt;br /&gt;എന്ന ഡയലോഗ് പറഞ്ഞ് ഞാനവനെ അന്ന് വെറുതേ വിട്ടു. പക്ഷേ അഹങ്കാരത്തിന്റെ ആള്‍ രൂപമായി ശേഖരന്‍ നാട് കുട്ടിച്ചോറാക്കി. ഒടുവില്‍ മംഗലശേരി നീലക്ണ്ഠനും മുണ്ടയ്ക്കല്‍ ശേഖരനും തമ്മിലുള്ള യുദ്ധം തലോറ നാട്ടില്‍ അനിവാര്യമായി വന്നു...  സാക്ഷാല്‍&lt;strong&gt; “&lt;/strong&gt;ദേവാസുരയുദ്ധം&lt;strong&gt;”.&lt;/strong&gt;&lt;br /&gt;&lt;br /&gt;1992 ജൂണ്‍..&lt;br /&gt;&lt;br /&gt;മഴ ആഘോഷമാക്കാറുള്ള കാലം. കനത്ത മഴപെയ്താല്‍ തലോറ നാട്ടിലെ പാടം മുഴുവന്‍ വെള്ളത്തിനടിയിലാകും. മലവെള്ളപ്പാച്ചിലില്‍ കുപ്പം പുഴ നിറഞ്ഞു കവിയുന്നതാണ് കാരണം. കുട്ട്യോള്‍‍ക്കത് ഉത്സവകാലമാണ്. വാഴത്തട കൂട്ടികെട്ടിയ ചങ്ങാടമുണ്ടാക്കി ഞങ്ങള്‍ വെള്ളപ്പൊക്കം കാണാനിറങ്ങും. മലവെള്ളത്തിലൊലിച്ചു വരുന്ന തേങ്ങ പച്ചക്കറികള്‍ തുടങ്ങിയവ സംഭരിക്കലാണ് ഏറ്റവും വലിയ വിനോദം. ഇതിനാണെങ്കില്‍ കുട്ട്യോള്‍ തമ്മില്‍ മത്സരവുമാണ്. ഏറ്റവും സാധനങ്ങള്‍ ആര്‍ക്ക് കിട്ടുന്നു എന്നതാണ് വിജയിയെ നിശ്ചയിക്കുന്നത്. അത്തരമൊരു മഴക്കാലത്താണ് തലോറനാട് ദേവാസുര യുദ്ധവേദിയായി കോമ്രേഡ് നീലക്ണ്ഠനും കോമ്രേഡ് ശേഖരനും തിര്‍ഞ്ഞെടുക്കുന്നത്.&lt;br /&gt;&lt;br /&gt;ഇടവപ്പാതി മഴ ഇത്തവണ ഇത്തിരി കനത്തു. മഴ കനത്തപ്പോള്‍ ജില്ലാ കലക്ടര്‍ 2 ദിവസം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പതിവു കലാപരിപാടിയുമായി ഞങ്ങള്‍ ഇറങ്ങി. പക്ഷേ പതിവിനു വിപരീതമായി ഇത്തവണ ശേഖരന്‍ രംഗത്ത്. ഞാനും എന്റെ അനിയനും എത്തുന്നതും കാത്ത് വാഴത്തട ചങ്ങാടവുമായി കാത്തു നില്‍ക്കുകയായിരുന്ന എന്റെ കൂട്ടുകാരെ കൈകാര്യം ചെയ്യുകയായിരുന്നു കക്ഷി. എന്നെ ക്ണ്ടതോടെ സഖാവിനു കലിപ്പുകൂടി. ചങ്ങാടത്തില്‍ കയറാന്‍ ശ്രമിച്ച അനൂനെ കക്ഷി വെള്ളത്തില്‍ തള്ളിയിട്ടു.&lt;br /&gt;ഞാന്‍ മീശ പിരിക്കുന്നതിനു പകരം വള്ളി ട്രൌസര്‍ കേറ്റി മസിലുപിടിച്ച് ഒരലക്കന്‍ ഡയലോഗൊന്നു കാച്ചി.&lt;br /&gt;&lt;br /&gt;“ശേഖരാ.. നിന്നെ തോടാത്തത് എന്റെ കഴിവുകേടായി നീ കരുതിയെങ്കില്‍ തെറ്റി. നീലകണ്ഠനിപ്പോ ജീവിക്കാന്‍ പഠിക്കുകയാ.. അല്ലേല്‍ കഴിഞ്ഞ തവണ മുട്ടിയപ്പോതന്നെ മോഹന്‍ലാലിന്റെ മാതിരി ശെഖരന്റെ കയ്യ് ഞാന്‍ വെട്ടിയേനേ.., അനൂനെ വിട് ധൈര്യമുണ്ടെങ്കില്‍ നീ എന്നോട് മുട്ടാന്‍ വാ”.&lt;br /&gt;&lt;br /&gt;പ്ക്ഷേ.. ശേഖരനിതെത്ര കണ്ടതാ... അനൂനെ അവന്‍ വെള്ളത്തിലിട്ട് മുക്കി. അതോടെ അങ്കക്കലിമൂത്ത് ഞാന്‍ അവന്റെ നേര്‍ക്ക് ചാടി. മൂട്ടു മടക്കി വയറ്റിനിട്ട് ഒരെണ്ണം. എന്നിട്ട് അനുവിനെ വലിച്ച് കറയ്ക്കു കേറ്റി. ഏന്നിലെ നീലകണ്ഠന്‍ ആടുതോമയും കടന്ന് പൂമുള്ളി ഇന്ദുചൂഡനായി. സാക്ഷാല്‍ നരസിംഹാവതാരം.&lt;br /&gt;&lt;br /&gt;“ മോനെ ദിനേശാ... 6 മാസം. 6 മാസത്തെ ഇടവേള ക്ഴിഞ്ഞ് ഞാന്‍ വന്നു. ചില കളികള്‍ കളിക്കാനും ചിലത് കളിപ്പിക്കാനും... നീ പോ.. നീ പോ മോനേ ദിനേശാ...”&lt;br /&gt;&lt;br /&gt;യെവടെ.. ശേഖരന്‍ രണ്ടും കല്‍പ്പിച്ചാ വ്ന്നേക്കുന്നെ.. അവന്‍ എനിക്കിട്ടൊരെണ്ണം ചാമ്പി. അതുകൂടിയായപ്പോ ഞാന്‍ അവനെ തൂക്കിയെടുത്ത് വെള്ളത്തിലേക്കിട്ടു. എന്നിട്ട് അവന്റെ മുക്കളില്‍ കയറി ഇരുന്നു. ശേഖരന്‍ ശ്വാസം മുട്ടി പീടഞ്ഞു... ഒടുവില്‍ ദയ തോന്നി ഞാന്‍ എഴുന്നേറ്റു. അവനെ വലിച്ച് കരയ്ക്കിട്ടു. എന്നിട്ട് വീണ്ടും കാച്ചി ഒരു ഡയലോഗ്...&lt;br /&gt;&lt;br /&gt;“ ശേഖരാ... ഇന്ന്; ഈ നിമിഷം; തല്ലുകൊള്ളിത്തരമവസനിപ്പിച്ച് നല്ല നടപ്പിന് തയ്യാറായാല്‍ നിനക്ക് നന്ന്. ഈനാട്ടില്‍ ഒരു തല്ലുകൊള്ളി മതി. അതിനു ഞാനുണ്ട്. എന്റെ പരിധി കയ്യേറാന്‍ ഇനിയെങ്ങാനും വന്നാല്‍ മോനെ ദിനേശാ പച്ചയ്ക്ക് കൊളുത്തും ഞാന്‍.....”&lt;br /&gt;&lt;br /&gt;ദേവാസുര യുദ്ധത്തോടെ തലോറനാട് ശാന്തമായി. പക്ഷേ തല്ലുകൊള്ളിത്തരത്തില്‍ നിന്ന് ഹീറോയ്യിസത്തിലേക്കുള്ള ഈയുള്ളവന്റെ വളര്‍ച്ച തുടങ്ങി എന്ന് മാത്രം പ്രിയ ബ്ലോഗ്ഗ് വായനക്കാര്‍ കരുതരുത്. എത്ര കിടക്കുന്നു ഇനിയും വീരേതിഹാസങ്ങള്‍...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7619294636989634967-5765107080033707527?l=pudayoors.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pudayoors.blogspot.com/feeds/5765107080033707527/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7619294636989634967&amp;postID=5765107080033707527' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/5765107080033707527'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/5765107080033707527'/><link rel='alternate' type='text/html' href='http://pudayoors.blogspot.com/2007/12/vs.html' title='മംഗലശ്ശേരി നീലകണ്ഠന്‍ vs മുണ്ടയ്ക്കല്‍ ശേഖരന്‍'/><author><name>പുടയൂര്‍</name><uri>http://www.blogger.com/profile/02211997591130556725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://bp3.blogger.com/_w28Ou7befNc/R_nri5pRRSI/AAAAAAAAADk/e2MZuVMOn6I/S220/DSC_0148.JPG'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-7619294636989634967.post-4878987385818713498</id><published>2007-12-16T22:22:00.001-08:00</published><updated>2007-12-31T05:18:48.293-08:00</updated><title type='text'>യക്ഷി വേട്ട</title><content type='html'>ഇതു വായിച്ച് യ്ക്ഷിവേട്ടയ്ക്കിറങ്ങുന്നവര്‍ കയ്യില്‍ കരുതേണ്ട സാധനങ്ങള്‍&lt;br /&gt;&lt;br /&gt;‍പേനാകത്തി............................................ 1&lt;br /&gt;ചുണ്ണാമ്പ്( അമര്‍വിലാസ്-വാസനയുള്ളത്). 1&lt;br /&gt;വെറ്റില.............................3&lt;br /&gt;അടയ്ക്ക............................1&lt;br /&gt;ഈറന്‍ തോര്‍ത്ത്...............1&lt;br /&gt;പാലപ്പൂവ്.................... 10&lt;br /&gt;ധൈര്യം..................... ആവശ്യത്തിന്&lt;br /&gt;&lt;br /&gt;ഇത്രയുമായാല്‍ നിങ്ങള്‍ക്കും യ്ക്ഷിവേട്ടയ്ക്കിറങ്ങാം.&lt;br /&gt;&lt;br /&gt;&lt;br /&gt;NB: യക്ഷികളില്‍ വിശ്വാസമുല്ലവര്‍ മാത്രം യക്ഷിവേട്ടയ്ക്കിറങ്ങുക.&lt;br /&gt;യക്ഷി ചുണ്ണാമ്പ് ചോദിച്ചാല്‍ കൈ കൊണ്ട് കൊടുക്കതെ കത്തിമുനകൊണ്ട് മത്രം കൊടുക്കുക&lt;br /&gt;&lt;br /&gt;യക്ഷികള്‍ക്കിടയിലെ സൂപ്പര്‍സ്റ്റാര്‍ കള്ളിയങ്കാട്ട് നീലിയെ മനസില്‍ ധ്യാനിച്ച് തുടര്‍ന്നു വായിക്കുക..&lt;br /&gt;&lt;br /&gt;&lt;br /&gt;“ന്റെ കുഞ്ഞിയേള്യേട്ത്തേ.. ങ്ങ ബിചാരിക്കുമ്പോലെ ഒന്നുമല്ല ഈ യ്ക്ഷി. ങ്ങളെന്ത്ന്നാ ബിചാരിച്ചിനി ഈ യ്ക്ഷീനക്കുറിച്ച്...? ബെള്ള സാരീം ഉട്ത്ത്, അന്ത്യോളം പൊട്ടി ചിരിച്ചോണ്ടിരിക്കുന്ന സാധനാന്നാ..? ഈ യക്ഷിണ്ടല്ല അങ്ങിനെയൊന്ന്വല്ല ഉണ്ടാവ്വാ.. ങ്ങള മനസില് ഏറ്റവും ബെല്യ സുന്ദരി ആരാന്നോ ഓളപ്പോല്യാ യ്ക്ഷി ങ്ങള മുന്നില് ബെര്വ..”&lt;br /&gt;&lt;br /&gt;കേളപ്പന്‍ കോമരത്തിന്റെ യക്ഷിപുരാണം കേട്ടപ്പൊള്‍ അന്ന് എന്റെ മനസില്‍ വന്ന രൂപം ഏന്റൊപ്പം പഠിച്ച രാജേഷിന്റെ ചേച്ചിയുടെതായിരുന്നു. അന്ന് എന്റെ സൌന്ദര്യ സങ്കല്‍പ്പപ്രകാരം ഭൂമിമലയാളത്തിലേറ്റവും സുന്ദരി ആ ചേച്ചിയായിരുന്നു. മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരില്‍ നിന്ന് ഈയുലകത്തില്‍ മനുഷ്യനു പുറമെ യക്ഷി എന്നൊരു ക്യാറ്റഗറി കൂടി ജീവിച്ചിരിപ്പുണ്ട് എന്ന് മനസിലാക്കിയത്. അന്നു മുതല്‍ തുടങ്ങിയ റിസര്‍ച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോളാണ് ഇതേ വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ മറ്റൊരാള്‍ എന്റെ നാട്ടില്‍ തന്നെ ഉണ്ട് എന്ന മഹാ സത്യം എനിക്ക് വെളിപ്പെട്ടത്.. സക്ഷാല്‍ കേളപ്പന്‍ കോമരം. ചുട്ട കോഴിയെ പറപ്പിക്കണ കക്ഷി. യക്ഷിയെ കൈവള്ളയിലിട്ട് അമ്മാനമാടിയിട്ടുണ്ടത്രേ.. ഭയ ഭക്തി ബഹുമാനത്തോടെ ഞാന്‍ കേളപ്പന്‍ കോമരത്തിന് വെറ്റിലയും അടക്കയും വച്ചു.&lt;br /&gt;&lt;br /&gt;“കുഞ്ഞേളിയേട്ത്തേ.. ഇതെന്നാപ്പാ ഇപ്പം ഈ ബയിക്കെല്ലാം...? ങ്ങക്കെന്നാ ബേണ്ടേ...?” കേളപ്പന്‍ കോമരം എന്നോട് ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു. യക്ഷിയാണ് എന്റെ പ്രശ്നം എന്ന് മനസിലായതോടെ കേളപ്പന്‍ കോമരത്തിന് ആവെശം കേറി. മൂപ്പരുടെ വീരസാഹസിക കഥകളും, പറഞ്ഞുകേട്ട യക്ഷിക്കഥകളുമെല്ലാം പൊടിപ്പും തൊങ്ങലുംവച്ച് കക്ഷികേറി പെരുക്കി. അതിന്റെടെലാ യക്ഷിയെ അടിമയാക്കിയ ഒരു മാന്ത്രികന്റെ കഥ ഞാന്‍ ശ്രദ്ധിച്ചത്. അക്കാര്യം വിശദമായിത്തന്നെ എന്റെ റിസര്‍ച്ച് ഗൈഡിനോട് ഞാന്‍ ചോദിച്ചു മനസിലാക്കി.&lt;br /&gt;&lt;br /&gt;ഒരാള്‍ക്ക് ഇപ്പോള്‍ യക്ഷിയില്‍ കടുത്ത വിശ്വാസമുണ്ടെങ്കില്‍, മനസില്‍തട്ടി വിളിച്ചാല്‍ യക്ഷി വരും. പക്ഷേ അങ്ങിനെ എപ്പൊ വിളിച്ചാ‍ലും മൂപ്പത്ത്യാര് വരില്ല. 41 ദിവസത്തെ കഠിന വ്രതം, പ്രാര്‍ത്ഥന. 41 ദിവസം കഴിഞ്ഞ് വരുന്ന അമാവാസി ദിവസം രത്രി 12 മണികഴിഞ്ഞാല്‍ കുളത്തില്‍ മുങ്ങിക്കുളിച്ച്, ഈറനുടുത്ത്, കുളക്കടവിലിരുന്ന് വെറ്റില മുറുക്കി, അരയില്‍ കത്തിയും തിരുകി, ഒരുകയ്യിലിത്തിരി പാലപ്പൂവും, മറുകയ്യില്‍ ചുണ്ണാമ്പുമായി അടുത്തുള്ള യ്ക്ഷിക്കവിലേക്കോ ശ്മശാനത്തിലേക്കോ നടക്കുക. പിന്നില്‍ നിന്ന് എന്ത് ശബ്ദം കേട്ടാലും തിരഞ്ഞ് നോക്കാതെ, ഉരിയാടാതെ വേണം നടക്കാന്‍. പല പരീക്ഷണങ്ങളും വഴിയില്‍ നേരിടേണ്ടി വരും. ഇതൊക്കെ അതിജീവിച്ച് ശ്മശാനത്തിലെത്തി വലതുകയ്യിലെ പാലപ്പൂവ് മൂന്നുതവണയായി ആരാധിച്ച്, തിരിഞ്ഞ് നിന്ന് വായിലുള്ള മുറുക്കാന്‍ തുപ്പിക്കളഞ്ഞ് കത്തിമുനകൊണ്ട് ചുണ്ണാമ്പ് കോരി കണ്ണടച്ച് യക്ഷിയെ പ്രാര്‍ത്ഥിക്കുക. പിന്നില്‍ നിന്ന് പേരുചൊല്ലി വിളിക്കുന്നതു കേള്‍ക്കുമ്പോ തിരിഞ്ഞ് നോക്കുക. യക്ഷി മുന്നിലുണ്ടാകും. യക്ഷിയുടെ കാല്‍ നിലത്തു മുട്ടുന്നുണ്ടെങ്കില്‍ യക്ഷി നിങ്ങളുടെ അടിമ. മറിച്ചെങ്കില്‍ നിങ്ങള്‍ യ്ക്ഷിയുടെ ഇര.&lt;br /&gt;&lt;br /&gt;കേളപ്പന്‍ കോമരത്തിന്റെ യക്ഷി പുരാണം കേട്ട് ഞാന്‍ അന്തിച്ചിരുന്നു. ദിവസങ്ങളോളം ഞാന്‍ അതു തന്നെ ആലോചിച്ച് നടന്നു. യക്ഷി അടിമയായുണ്ടെങ്കില്‍ ഉള്ള സൌകര്യങ്ങള്‍ ആലോചിച്ച് ഞാന്‍ തല പുണ്ണാക്കി. അലാവുദ്ദീനു കൈട്ടിയ അദ്ഭുതവിളക്കിലെ ഭൂതത്തെപോലെ യക്ഷിയെ വച്ച് എന്തൊക്കെ പദ്ധതികള്‍ നടപ്പാക്കാം! ഹോംവര്‍ക്ക് ചെയ്യേണ്ട ഉത്തരവാദിത്തം യ്ക്ഷിക്ക് വിടാം. ക്ലാസില്‍ ടീച്ചര്‍മാരുടെ അടികൊള്ളാതിരിക്കനുള്ള ഉത്തരവാദിത്തം, അഥവാ അടിച്ചാല്‍ ടീച്ചര്‍ക്കിട്ടൊരു പണി കൊടുക്കുന്നത്, ക്ലാസിലെ എന്റെ ഗുണ്ടായിസത്തിന്‍ വഴങ്ങാത്തവര്‍ക്കുള്ള പണി.. അങ്ങിനെ യക്ഷിയെക്കൊണ്ട് എനിക്കുള്ള ലളിതമായ ഉപകാരങ്ങളുടെ വലിയൊരു ലിസ്റ്റ് ഞാന്‍ ഉണ്ടാക്കി. കൂട്ടുകാരുടെ വിലയേറിയ ഉപദേശം കൂടി വന്നപ്പോള്‍ ഞാന്‍ തീരുമാനമെടുത്തു. അടുത്ത ഓപ്പറേഷന്‍ യ്ക്ഷി വേട്ട.അച്ഛനുമമ്മയുമറിയാതെ യക്ഷിവേട്ടയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കേളപ്പന്‍ കോമരത്തിന്റെ അനുഗ്രഹാശിസ്സുകളോടെ 41 ദിവസത്തെ വ്രതം, പ്രാര്‍ത്ഥന..&lt;br /&gt;&lt;br /&gt;ഒടുവില്‍ ആ മഹത്തായ ദിവസം വന്നെത്തി. അമാവാസി ദിവസം. രാത്രി എല്ലാരുമുറങ്ങുന്നതുവരെ ഞാന്‍ ഉറക്കം നടിച്ചു കിടന്നു. രാത്രി മണി 11 അടിച്ചു. എന്റെ ഓപ്പറേഷന്‍ തുടങ്ങാന്‍ ഇനിയുമുണ്ട് അര മണിക്കൂര്‍ കൂടി. വല്ലാത്തോരു അസ്വസ്ഥത. സമയം നീങ്ങുന്നേ ഇല്ല. ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.. തുറന്നിട്ട ജനലിലൂടെ തണുത്ത കാറ്റ് അടിക്കുന്നു. ക്ഷമകെട്ട് ഞാന്‍ എഴുന്നേറ്റു. ശബ്ദമുണ്ടാക്കതെ വാതില്‍ തുറന്ന് പുറത്തിറങ്ങി. ധൈര്യം തരാന്‍ പെരുംതൃക്കോവിലപ്പനെ കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. ഇല്ലത്തിനു തെക്കോറത്തുള്ള കുളത്തില്‍ മുങ്ങിക്കുളിച്ചു. പലപ്പൂവും കത്തിയും ചുണ്ണാമ്പും നേരത്തെ തയ്യറാക്കി വച്ചിരുന്നത് കയ്യിലെടുത്തു. ഈറന്‍ തോര്‍ത്തുമായിഞാന്‍ നടന്നു. അമ്പലം കുന്നു കയറിയിറങ്ങണം, അതിനപ്പുറം ഒരു ഇടവഴി, അതു കഴിഞ്ഞാല്‍ ശ്മശാനമായി. അതാണു ലക്ഷ്യം. പിന്നില്‍ നിന്ന് എന്തു ശബ്ദം കേട്ടാലും തിരിഞ്ഞ് നോക്കരുതെന്നാ കോമരം പറഞ്ഞത് അതോണ്ട് വല്ല ശബ്ദവും കേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ത്തായിരുന്നു എന്റെ നടപ്പ്. തിരിഞ്ഞ് നോക്കാന്‍ വല്ലത്ത പ്രേരണ. പല പരീക്ഷണങ്ങളും യക്ഷി നടത്തും. എല്ലാം അതിജീവിക്കണം. തണുത്ത കാറ്റ്, മനസ് വല്ലതെ അസ്വസ്ഥമായി. “പെരുംതൃക്കോവിലപ്പാ കാത്തോളണേ...നമ:ശിവായ,നമ:ശിവായ..” ഞാന്‍ മനസില്‍ പ്രാര്‍ത്ഥിച്ചു. പേടിമൂലം നടത്തത്തിന് വേഗത കൂടി. കാല് എവിടെയോതട്ടി പൊട്ടി. നല്ല നീറ്റല്‍. പേടികൊണ്ട് ഹൃദയം ഡിസ്കോ കളിച്ചു. പെട്ടെന്ന് ഒരു കുറുക്കന്‍ എന്റെ മുന്നിലൂടെ പാഞ്ഞു. ഞാന്‍ 2 അടി പിറകോട്ട്.. അതോടെ സംഭരിച്ചു വച്ചിരുന്ന സകല ധൈര്യവും ചോര്‍ന്നു പോയി. അമ്മേക്കാണമെന്ന് തോന്നി എനിക്ക്. വേണ്ട യ്ക്ഷീം ഒരു മണ്ണാങ്കട്ടയും വേണ്ട. എനിക്ക് തിരിച്ച് പോയാല്‍ മതി. ഇനി ഒരടി മുന്നോട്ട് വയ്ക്കാനാകില്ലെന്നായപ്പോള്‍ ഞാന്‍ തിരിഞ്ഞു നടക്കാന്‍ തീരുമാനിച്ചു. പക്ഷേ തിരിഞ്ഞ് നിന്ന ഞാന്‍ ഞെട്ടിത്തരിച്ചു പോയി. തൊട്ടുമുന്നില്‍ ഇടതു വശത്ത് ഒരു വാഴയും ചാരി നില്‍ക്കുന്നു യക്ഷി. അമ്മേ....... എന്നുറക്കെ വിളിച്ചോണ്ട് ഞാന്‍ ഓടി. ഓട്ടത്തിനിടേല്‍ കയ്യിലുണ്ടായിരുന്ന കത്തിയും ചുണ്ണാമ്പും, എന്തിന് ഉടുത്തിരുന്ന ഈറന്‍ തോര്‍ത്ത് അടക്കം പോയി. എങ്ങിനെയൊ ഞാന്‍ ഇല്ലത്ത് തിരിച്ചെത്തി. കട്ടിലീക്കേറി മൂടിപ്പുതച്ചു കിടന്നു. പിറ്റേന്ന് കാലത്ത് അമ്മ എന്നെ വിളിക്കാന്‍ വന്നപ്പോളേക്കും ചുട്ടുപൊള്ളുന്ന് പനിയുമായി ഞാന്‍ കിടന്നു വിറയ്ക്കുന്നു. എന്തായാലും യക്ഷി കാരണം 2 ദിവസം സ്കൂളില്‍പ്പോക്ക് ഒഴിവായിക്കിട്ടി.&lt;br /&gt;&lt;br /&gt;&lt;br /&gt;പിന്നെ കുറച്ചു ദിവസം കഴിഞ്ഞ് പണിക്കാരോടൊപ്പം അമ്പലം കുന്നില്‍ പോയപ്പോളാണ് എന്നെ പേടിപ്പിച്ച യക്ഷിയെ ഞാന്‍ പകല്‍ വെളിച്ചത്തില്‍ കാണുന്നത്. വാഴത്തോട്ടത്തില്‍ കണ്ണേറ് കൊള്ളാതിരിക്കാന്‍ വച്ച കൊലമായിരുന്നു ഞാന്‍ കണ്ട കള്ളിയങ്കാട്ട് നീലി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7619294636989634967-4878987385818713498?l=pudayoors.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pudayoors.blogspot.com/feeds/4878987385818713498/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7619294636989634967&amp;postID=4878987385818713498' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/4878987385818713498'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/4878987385818713498'/><link rel='alternate' type='text/html' href='http://pudayoors.blogspot.com/2007/12/blog-post_7886.html' title='യക്ഷി വേട്ട'/><author><name>പുടയൂര്‍</name><uri>http://www.blogger.com/profile/02211997591130556725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://bp3.blogger.com/_w28Ou7befNc/R_nri5pRRSI/AAAAAAAAADk/e2MZuVMOn6I/S220/DSC_0148.JPG'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-7619294636989634967.post-7594703829461673437</id><published>2007-12-16T21:41:00.000-08:00</published><updated>2007-12-18T06:14:22.473-08:00</updated><title type='text'>ഗുണ്ടാ ആക്ട്</title><content type='html'>തല്ലുകൊള്ളിത്തരത്തിന്റെ പുതിയ മേഖലകള്‍ ഞാന്‍ തിരഞ്ഞുകൊണ്ടിരുന്നു. ഏതൊരു തല്ലുകൊള്ളിക്കും മാതൃകയാക്കാവുന്നതരത്തിലായിരുന്നു ഈയുള്ളവന്റെ വളര്‍ച്ച. പഴയ തല്ലുകൊള്ളി വളര്‍ന്ന് തെമ്മാടിയും, തെമ്മാടി വളര്‍ന്ന് പേരുകെട്ട ഗുണ്ടയുമായി. സംസ്ഥാന സര്‍ക്കാര്‍ ഗുണ്ടകളെ ഒതുക്കാന്‍ ഗുണ്ടാആക്ട് രൂപീകരിക്കുവാന്‍ ആലോചിക്കുന്നതിനും എത്രയോ മുന്‍പ് ഈ തല്ലുകൊള്ളിയെ ഒതുക്കാന്‍ ഒരു ഗുണ്ടാ‍ആക്റ്റിന് രൂപം നല്‍കിയ ഒരു സ്ഥാപനമുണ്ട്; തൃച്ചമ്പരം യു.പി.സ്കൂള്‍. ഈയുള്ളവന്റെ തല്ലുകൊള്ളിത്തരത്തിന്റെ വീരഗാഥകള്‍ ഇന്നും ആ സ്കൂളില്‍ പിന്ഗാമികള്‍ പാടിനടക്കുന്നു. ഒരു വീരപുരുഷനെയെന്നവണ്ണം അവര്‍ ജയനാരായണനെ സ്മരിക്കുന്നു. പുതിയ കുട്ടികളുടെ അഡ്മിഷന്‍ സമയത്ത് ടീച്ചര്‍മാര്‍ ദൈവങ്ങളോട് കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നു; ഒരുകാലത്ത് ഈ സ്കൂളിനെ കുട്ടിച്ചോറാക്കിയ ജയനാരായണന്‍ തിരുമനസിനെപ്പോലെ ഒരെണ്ണം ഇക്കൂട്ടത്തില്‍ ഉണ്ടാകാനിടയാവരുതേ എന്ന്.&lt;br /&gt;&lt;br /&gt;1988 ജൂണ്‍ 1&lt;br /&gt;&lt;br /&gt;ആ വര്‍ഷത്തെ ഇടവപ്പാതിമഴ തുടങ്ങിയതന്നായിരുന്നു. എന്റെ വിദ്യാലയപര്‍വ്വം തുടങ്ങിയതും അന്നാണ്. പുതിയ നീലയും വെള്ളയും നിറമുള്ള യൂനിഫോമിട്ട്, കോരിച്ചൊരിയുന്ന മഴയത്ത് അമ്മേടെ കയ്യും പിടിച്ച് ഞാന്‍ സ്കൂളിലോട്ട് ചെന്നു. നേരെ സ്റ്റാഫ് റൂമിലെത്തി. ഞങ്ങളെ അവിടെ ഉണ്ടായിരുന്ന ആധ്യാപരെല്ലാം ആവേശത്തോടെ സ്വാഗതം ചെയ്തു.&lt;br /&gt;“ആഹാ... ഹൈമവതിടീച്ചറുടെ മകന്‍; ജയനാരായണന്‍ ല്ലേ.. മിടുക്കനാകണംട്ടോ..”&lt;br /&gt;രേണുകടീച്ചറാ‍ണ് ആദ്യം എന്നോട് സംസാരിച്ചത്. അമ്മേടെ കയ്യില്‍തൂങ്ങി നമ്മളിതെത്ര കേട്ടിരിക്കുണു എന്നമട്ടില്‍ ഞാന്‍ തലയാട്ടി. ടീച്ചര്‍ അമ്മയോട് ചോദിച്ചു;&lt;br /&gt;“ടീച്ചര്‍ക്കിപ്പൊ ക്ലാസില്ലേ? ജയനെ ഞാന്‍ കൊണ്ടുചെന്നാക്കാം, ഞാനല്ലെ ഇവന്റെ ക്ലാസ് ടീച്ചര്‍”. ഞാന്‍ മനസില്‍പ്പറഞ്ഞു “പാവം”. രേണുകട്ടീച്ചറുറ്റെ കയ്യും പിടിച്ച് ചെന്ന എന്നെ ക്ലാസിലെ കുട്ടികള്‍ അത്രതന്നെ ഭയഭക്തിബഹുമനത്തോടെ നോക്കിനിന്നു. ഹൈമവതിടീച്ചറുടെ മകന്‍ എന്ന വിശേഷണത്തോടെ രേണുകട്ടീച്ചര്‍ എന്നെ കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഇത്തിരി അഹങ്കാരത്തോടെ ഒന്നമത്തെ ബഞ്ചില്‍ ഒന്നാമനായി ഞാനിരുന്നു.&lt;br /&gt;&lt;br /&gt;ആദ്യ കുറ്ച്ചുദിവസങ്ങള്‍ കഴുഞ്ഞു. എന്റെ ഗുണ്ടായിസമൊന്നും പുറത്തെടുക്കാതെ ഞാന്‍ മിടുക്കനായി അടങ്ങിയിരുന്നു. കാക്കൊല്ലപ്പരീക്ഷയ്ക്ക് ഒന്നമനായതോടെ ഞാന്‍ ക്ലാസിലെതാരമായി. ഹൈമവതിട്ടീച്ചര്‍ക്ക് ഞാന്‍ അഭിമാനമായി. ഇവനെ മാതൃകയാക്കാന്‍ ക്ലാസിലെ മറ്റുകുട്ടികളോട് ടീച്ചര്‍മ്മാര്‍ ഉദ്ഘോഷിച്ചു. ഇത്രയുമായപ്പൊള്‍ എനിക്ക് സഹികെട്ടു. ഇനിയും അടങ്ങിയിരിന്നാല്‍ ശരിയാവില്ല എന്ന തോന്നല്‍ എന്നിലെ തല്ലുകൊള്ളിയെ ഉണര്‍ത്തി. ക്ലാസിലെ ചില സമാനമനസ്ക്കരെ കണ്ടുപിടിച്ച് ഞാന്‍ ഒരു ഗുണ്ടാപ്പടയ്ക്ക് രൂപം നല്‍കി. ടീച്ചറുടെ മകന് മറ്റുകുട്ടികള്‍ നല്‍കിയിട്ടുള്ള ഭയഭക്തി ബഹുമാനം ഗുണ്ടാപ്പടയ്ക്ക് കരുത്ത് പകര്‍ന്നു. ക്ലാസില്‍ ഏതു കുട്ടിയും കൊണ്ടുവരുന്ന പുതിയ കളര്‍പെന്‍സിലിനുള്ള അവകാശം എനിക്കായി. എന്റെ അധികാര പരിധിയില്‍ ആരും കൈകടത്താതിരിക്കന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അങ്ങിനെ ചെയ്യുന്നവര്‍ പിന്നീടങ്ങോട്ട് എന്നെ ബഹുമാനിക്കാന്‍ വേണ്ടുന്നതെന്തെന്ന് എനിക്ക് നന്നയി അരിയാമായിരുന്നു. ഞാനാഗ്രഹിച്ചതുപോലെ തന്നെ ക്ലാസിലെ മിടുക്കനെന്ന പരിവേഷം മാറിത്തുടങ്ങി. അമ്മ എന്നെക്കുറിച്ചുള്ള പരാതികള്‍കൊണ്ട് പൊറുതിമുട്ടി.&lt;br /&gt;&lt;br /&gt;&lt;p&gt;ആങ്ങിനെയിരിക്കെയാണ് ക്ലാസിലെ ഏറ്റവും പാവത്താനായ പ്രശാന്ത് ഗള്‍ഫിലുള്ള അമ്മാമന്‍ കൊണ്ടുകൊടുത്ത പുത്തന്‍ പെന്‍സില്‍ ബോക്സുമായി ക്ലാസില്‍ വരണത്. റോസ് നിറത്തില്‍ മിക്കിമൌസിന്റെ ചിത്രമുള്ള നല്ല ഭംഗിയുള്ള ബൊക്സ്. മുനമാറ്റാന്‍ കഴിയുന്ന പെന്‍സില്‍, പ്രത്യേക വാസനയുള്ള റബ്ബര്‍, തൊപ്പിക്കാരന്‍ കട്ടര്‍. ക്ലാസിലെ കുട്ടികള്‍ അദ്ഭുത വസ്തുവിനെ പോലെ അതു നോക്കി നിന്നു. പതിവുപോലെ ഞാനും എന്റെ ഗുണ്ടാപ്പടയും സ്ഥലത്തെത്തി. പ്രശാന്തിനെ അടുത്തേക്ക് വിളിച്ചു. അവന്‍ പുത്തന്‍ ബോക്സ് ഭദ്രമായി ബാഗില്‍ വച്ച് ഞങ്ങളുടെ അടുത്തേക്ക് വന്നു. അവന് എന്നോടുണ്ടായിരുന്ന പതിവു വിനയം ലേശം കുറഞ്ഞിട്ടുണ്ടെന്ന് എനിക്ക് തോന്നി. ബോക്സ് നോക്കന്‍ തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവന്‍ എന്റെ മുഖത്തടിച്ചപോലെ ഇല്ലെന്നു പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി. നഗരത്തെ കിടുകിടാ വിറപ്പിക്കുന്ന ഗുണ്ടയെ പേനാകത്തികാട്ടി വിരട്ടാന്‍ പുതിയൊരുത്തന്‍. കീരിക്കാടനെ വെട്ടാന്‍ കൊച്ചിന്‍ ഹനീഫയൊ? അവന്റെ അഹങ്കാരം വച്ചോണ്ടിരിക്കരുതെന്ന് എന്റെ അംഗരക്ഷകരുടെ ഉപദേശം. അങ്കക്കലിമൂത്ത് എന്റെ മൂക്ക് ചുവന്നു. ഉച്ച ഭക്ഷണ നേരത്ത് ഏവിടുന്നോ ഒരു ബ്ലെയ്ഡ് കഷണം ഞാന്‍ സംഘടിപ്പിച്ചു. പ്രശാന്തിന്റെ ഷര്‍ട്ടിനു പിന്‍ഭാഗം അതുവച്ച് കീറീ. എന്നോട് കളിക്കറുത് എന്നൊരു താക്കീതും കൊടുത്ത് ഞാന്‍ ക്ലാസില്‍ എനിക്കുണ്ടായിരുന്ന പ്രഭാവം വീണ്ടെടുത്തു. ആന്നു രാത്രി ഞാന്‍ സുഖമായി ഉറങ്ങി.&lt;/p&gt;&lt;p&gt;തൊട്ടടുത്ത ദിവസം ഹെഡ്മിസ്ട്രസ്സിന്റെ മുറിയില്‍ ഒരു ബഹളം. എന്റെ അമ്മയും രേണുകട്ടീച്ചറും അങ്ങോട്ട് വിളിപ്പിക്കപ്പെട്ടു. പ്രശാന്തിന്റെ അമ്മയാണ് ബഹളമുണ്ടാക്കുന്നത്. അരമണിക്കൂര്‍ നേരത്തെ സന്ധിസംഭാഷണങ്ങള്‍. പുതിയ ഒരു ഷര്‍ട്ട് വാങ്ങിക്കൊടുക്കാമെന്ന എന്റെ അമ്മയുടെ ഉറപ്പിന്മേല്‍ സഭ പിരിഞ്ഞു. ഒടുവില്‍ ടീച്ചര്‍ ക്ലാസില്‍ തിരിച്ചെത്തി. എന്നേയും എന്റെ പടയാളികളെയും നിരത്തി നിര്‍ത്തി വിചാരണ തുടങ്ങി. ഒടുവില്‍ ശിക്ഷ വിധിച്ചു. ഉള്ളങ്കയ്യില്‍ വടികൊണ്ട് എനിക്ക് നാലും കൂട്ടാളികള്‍ക്ക് രണ്ടും അടി. പോരാത്തതിന് അന്നു ക്ലാസുതീരുന്നതു വരെ ചുമരരികില്‍ നില്‍ക്കാ‍നും വിധിയായി. കലങ്ങി വീര്‍ത്ത മുഖവുമായി എന്നെ കാത്തു നിന്ന അമ്മയുടെ വക അടുത്തതും കൂടെക്കിട്ടി. ഞാന്‍ മനസില്‍പ്പറഞ്ഞു “ഹൊ എന്നെക്കൊണ്ട് ഞാന്‍ തോറ്റു.”&lt;/p&gt;&lt;p&gt;അതുകൊണ്ടരിശം തീരാഞ്ഞ് അവര്‍ ആ സ്കൂളിനുചുറ്റും മണ്ടിനടന്നു. ആ പാച്ചിലില്‍ ആദ്യ ഗുണ്ടാ ആക്ടിണ്ടെ കരടു തടഞ്ഞു. ഞാനുള്‍പ്പടെ സ്കൂളിലെ വില്ലന്മാരെയൊക്കെ ഉള്‍‍പ്പെടുത്തി സമഗ്രമായ ഒരു ഗു‍ണ്ടാലിസ്റ്റിന് സ്കൂളധികൃതര്‍ രൂപം നല്‍കി. എന്തു പ്രയോജനം! തൃച്ചംബരം യു.പി.സ്കൂളില്‍ എന്റെ ഗുണ്ടായിസം തുടര്‍ന്നുകൊണ്ടേയിരുന്നു...&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7619294636989634967-7594703829461673437?l=pudayoors.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pudayoors.blogspot.com/feeds/7594703829461673437/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7619294636989634967&amp;postID=7594703829461673437' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/7594703829461673437'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/7594703829461673437'/><link rel='alternate' type='text/html' href='http://pudayoors.blogspot.com/2007/12/blog-post_16.html' title='ഗുണ്ടാ ആക്ട്'/><author><name>പുടയൂര്‍</name><uri>http://www.blogger.com/profile/02211997591130556725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://bp3.blogger.com/_w28Ou7befNc/R_nri5pRRSI/AAAAAAAAADk/e2MZuVMOn6I/S220/DSC_0148.JPG'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-7619294636989634967.post-4327994481064604338</id><published>2007-12-16T00:43:00.000-08:00</published><updated>2007-12-16T02:40:51.386-08:00</updated><title type='text'>ആവതാരോദ്ദേശം‌ 3  “ഓപ്പറേഷന്‍ ഗുഡ്നൈറ്റ്”</title><content type='html'>തല്ലുകൊള്ളിത്തരത്തിന്റെ പുതിയ ഇതിഹാസ്ങ്ങള്‍ സൃഷ്ട്ടിച്ചുകൊണ്ട് ജയനാരയണന്‍ വളര്‍ന്നു. പുതിയ വീരഗാഥകള്‍ സൃഷ്ട്ടിച്ചു. തച്ചൊളി ഒതേനന്റെയും, ആരോമലുണ്ണിയുടെയും വീരകഥകള്‍ കേട്ട് വളര്‍ന്ന മലയാളികള്‍ക്ക് അക്കൂട്ടത്തില്‍ ഒന്നായി അടുത്ത തലമുറയ്ക്ക് കൈമാറാന്‍ മ്റ്റൊരു വീരേതിഹാസമായി അതു മാറി.&lt;br /&gt;&lt;br /&gt;ഒരു വെക്കേഷന്‍ കാലത്ത് അമ്മ പതിവുപോലെ എന്നേം,അനൂനേം കൂട്ടി അമ്മാത്ത്( അമ്മെടെ ഇല്ലം) പോയി. വല്യമ്മാമന്‍ അന്ന് തൃശ്ശൂരില്‍ ഷൊര്‍ണ്ണൂര്‍ റൊഡില്‍ കൌസ്തുഭം ഓഡിറ്റോറിയത്തിനു പിന്നില്‍ ഒരു കൊച്ചു വാടകവീട്ടില്‍ താമസിക്കണ കാലം. കണ്ണൂരില്‍ തളിപ്പറമ്പിനടുത്ത് തലോറയെന്ന കുഗ്രാമത്തിലെ കാഴ്ച്ചകളില്‍നിന്ന് എനിക്ക് നഗര ജീവിതത്തിന്റെ ആദ്യ കാഴ്ച്ചകള്‍ എനിക്ക് സമ്മാനിച്ച സ്ഥലമാണ് തൃശ്ശൂര്‍.&lt;br /&gt;നഗരജീവികള്‍ കൊതുകുകടി കൊള്ളാതിരിക്കാന്‍ “ഗുഡ്നൈറ്റ്” എന്ന ഒരു സംഗതി ഉപയോഗിക്കുമെന്ന് ജീവിതത്തിലാദ്യമായി ഞാന്‍ മനസിലാക്കിയതന്നാണ്. ദിവസവും സന്ധ്യാനേരത്ത് വിളക്കുവയ്ക്കുന്ന അത്രതന്നെ പരിശുദ്ധിയോടെ അമ്മാമന്‍ “ഗുഡ്നൈറ്റ്” കോയില്‍മാറ്റി പ്ലഗില്‍ കുത്തുന്നത് ഒരു ചടങ്ങ് എന്ന മട്ടില്‍ തികഞ്ഞ ഭയഭക്തിയോടെ ഞാന്‍ വീക്ഷിച്ചു. സമയം കിട്ടുമ്പോളൊക്കെ ഒരു അദ്ഭുതവസ്തുവിനെപ്പൊലെ ഗുഡ്നൈറ്റ് മെഷീന്‍ കുത്തി വച്ച പ്ലഗിനു ചുവട്ടില്‍ ക്ത്തിയിരുന്ന് ഞാനത് നിരീക്ഷിച്ചു. ഈ സാധനം എങ്ങിനെ കൊതുകിനെ പിടിക്കുമെന്ന സംശയമായിരുന്നു എന്നെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തിയത്. തിരിച്ച് നാട്ടീപ്പോണെന്റെ മുന്നേ ഇതൊന്നു കണ്ടുപിടിച്ചില്ലെങ്കില്‍ പിന്നെ അടുത്തവെക്കേഷന് അമ്മാത്ത് വരുമ്പോള്‍ മാത്രമേ ഗുഡ്നൈറ്റ് കാണാന്‍ പ്റ്റൂ എന്നത് എന്നിലെ തല്ലുകൊള്ളിയെ ഉണര്‍ത്തി. പരീക്ഷണം; ഞാന്‍ തീരുമാനമെടുത്തു. ഒരു അടിക്കുള്ള സാധ്യത കണക്കിലെടുത്ത് ആരും അവിടെയില്ലാത്ത ഒരു ദിവസത്തിനായി ഞാന്‍ കാത്തിരുന്നു. ഒടുവില്‍ ഞാന്‍ കാത്തിരുന്ന സുദിനം വന്നെത്തി.&lt;br /&gt;&lt;br /&gt;സ്ത്രീപ്രജകള്‍ അടുക്കള ഭരണത്തില്‍ ഏര്‍പ്പെട്ട നേരം. ഒപ്പറേഷന്‍ ഗുഡ്നൈറ്റിനായി ഞാന്‍ ഗുഡ്നൈറ്റ് മെഷീന്‍ ഉറപ്പിച്ചിട്ടുള്ള മുറിയിലേക്ക് മാര്‍ച്ച് ചെയ്തു. ഒരു കസേരയിട്ട് കയറി. ഗുഡ്നൈറ്റും എന്റെ മുഖവും ഇപ്പൊ ഓരേ ഉയരത്തില്‍. ചുവന്ന ഒരു പാത്രത്തില്‍ നീല നിറത്തില്‍ സോപ്പുകട്ട മാതിരി ഒരു സാ‍ധനം. ഛെ... ഇതാണോ ഇത്രയും വലിയ സാധനം? പുഛത്തോടെ ഞാനതു നോക്കി. പക്ഷേ ഇവനെങ്ങിയെനാണപ്പാ കൊതുകിനെപ്പിടിക്കണത്? ഞാന്‍ തലപുകഞ്ഞാലോചിച്ചു. ആകാംക്ഷ മൂത്തപ്പോള്‍ രണ്ടും കല്‍പ്പിച്ച് അതു തൊട്ടുനോക്കി. എന്തൊ ഒരു സാധനം എന്റെ കയ്യിലൂടെ ശരീരമാസകലം പ്രവഹിച്ചു. ആരോ അടിച്ചു തെറിപ്പിച്ചതു പോലെ ഞാന്‍ ചുമരരികിലേക്ക് തെറിച്ചുവീണു. ശബ്ദം കേട്ട് അടുക്കളയില്‍ നിന്ന് അമ്മയും അമ്മായിയുമൊക്കെ ഓടിയെത്തി. കസേര മറിഞ്ഞുവീണതാണെന്ന ഒരു കൊച്ചു കള്ളത്തില്‍ എന്നും ബോണസ്സായി കിട്ടാറുള്ള അടി ഒഴിവാക്കി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7619294636989634967-4327994481064604338?l=pudayoors.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pudayoors.blogspot.com/feeds/4327994481064604338/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7619294636989634967&amp;postID=4327994481064604338' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/4327994481064604338'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/4327994481064604338'/><link rel='alternate' type='text/html' href='http://pudayoors.blogspot.com/2007/12/3.html' title='ആവതാരോദ്ദേശം‌ 3  “ഓപ്പറേഷന്‍ ഗുഡ്നൈറ്റ്”'/><author><name>പുടയൂര്‍</name><uri>http://www.blogger.com/profile/02211997591130556725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://bp3.blogger.com/_w28Ou7befNc/R_nri5pRRSI/AAAAAAAAADk/e2MZuVMOn6I/S220/DSC_0148.JPG'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-7619294636989634967.post-3737115254962108982</id><published>2007-12-13T21:34:00.000-08:00</published><updated>2007-12-13T23:51:34.639-08:00</updated><title type='text'>അവതാരോദ്ദേശം - രണ്ടാംഭാഗം</title><content type='html'>&lt;div align="left"&gt;അവതാരോദ്ദേശ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി വാങ്ങിക്കൂട്ടിയ തല്ലുകളൊന്നുകൊണ്ടും തൃപ്ത്തനാകാതെ നമ്മടെ കഥാ നായകന്‍ വളര്‍ന്നു. തല്ലുകൊള്ളിത്തരത്തിന്റെ പുതിയ അധ്യായങ്ങള്‍ വീണ്ടും വീണ്ടും സൃഷ്ടിച്ചുകൊണ്ട്. ജയനാരായണന്‍ എന്ന തല്ലുകൊള്ളിയുടെ കിരീടത്തിലെ രണ്ടാമത്തെ പൊന്‍തൂവല്‍.&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;22ആം വയസില്‍ മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുമായി നാട്ടുകാരെ “പറ്റിക്കാന്‍” ഇറങ്ങിയ ഞാന്‍( എന്റെ കാര്യം മാത്രമാണ് ഇവിടെ ഉദ്ദേശിച്ചത്, മറ്റ് മാധ്യമപ്രവര്‍ത്തകരെയല്ല) സത്യത്തില്‍ ഇവിടെയൊന്നും എത്തേണ്ടവനായിരുന്നില്ല. കുട്ടിക്കാലത്ത് പരീക്ഷ്ണങ്ങളോടായിരുന്നു എനിക്ക് താല്പര്യം. എന്റെ പരീക്ഷണ നിരീക്ഷണ സ്വഭാവം കണ്ട് പലരും മനസില്‍പറഞ്ഞു ഭാവിയില്‍ ഇവന്‍ പിടുത്തംവിട്ട ഒരു ശാസ്ത്ര“അജ്ഞ”നാകുമെന്ന്. മനുഷ്യന്റെ സംശയങ്ങളാണ് ലോകത്തെ കണ്ടുപിടുത്തങ്ങള്‍ക്കെല്ലാം കാരണം. സംശയങ്ങള്‍ ചിന്തകള്‍ക്കും, ചിന്തകള്‍ പരീക്ഷണങ്ങള്‍ക്കും വഴിമാറും. എന്റെ കാര്യവും മറിച്ചായിരുന്നില്ല. സംശയങ്ങള്‍തന്നെയായിരുന്നു എന്റെ മുഖമുദ്ര. എന്തെങ്കിലും ഒരു സംശയം മനസില്‍ക്കേറിയാല്‍പ്പിന്നെ അതു തീരണ വരെ മനസമാധാന്മില്ലാ‍യ്മ.&lt;/div&gt;&lt;br /&gt;&lt;div align="left"&gt;ദിവസ്ങ്ങളോളം നീളുന്ന അന്വേഷണങ്ങള്‍, പരീക്ഷണങ്ങള്‍. ഒടുവില്‍ അന്വേഷിച്ചത് കണ്ടെത്തിയാല്‍ സമാധാനത്തോടെ അടുത്തതിനായുള്ള അലച്ചില്‍. പിറന്നു വീണ ഉടനെ തുടങ്ങിയതാണ് എന്റെ ഈ സംശയങ്ങളുടെ പട്ടിക. അവതാരമെടുത്ത് ആദ്യ 2 ദിവസം നല്ലകുട്ടിയായി അഭിനയിച്ച് ഞാന്‍ കിടന്നെങ്കിലും മൂന്നാം ദിവസം ആശുപത്രിക്കിടക്കയില്‍ വച്ച് ഞാന്‍ എന്റെ കുഞ്ഞിക്കണ്ണോണ്ട് ഒരു സംഭവം കണ്ടു പിടിച്ചു. അമ്മ ഊണുകഴിക്കുന്നു, അച്ഛന്‍ ഊണുകഴിക്കുന്നു. എന്നെ കാണാന്‍ വരുന്നവരൊക്കെ എന്തൊക്കെയോ മധുര പലഹാരങ്ങള്‍ കഴിക്കുന്നു. എനിക്കു മത്രം അമ്മിഞ്ഞപ്പാല്. ഇതെന്ത് അനീതി...?&lt;/div&gt;&lt;br /&gt;&lt;div align="left"&gt;ഞാന്‍ അമ്മേതോണ്ടി വിളിച്ച് ചെവിയില്‍ ചോദിച്ചു ഇതെന്താ അമ്മെ ഇങ്ങിനെ എന്ന്?&lt;/div&gt;&lt;br /&gt;&lt;div align="left"&gt;ഏന്തായാലും ജനിച്ചു വീണപ്പൊത്തന്നെ ഇത്രയും വലിയ സംശയം ചോദിച്ച എന്റെ പിന്നീടുള്ള എല്ലാ നീക്കങ്ങളും സംശയങ്ങളിലൂടെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെയുമായിരുന്നു. രാത്രിയാകുമ്പോ ഇരുട്ടാകുന്നതെന്താ? പാലിനെന്താ വെളുപ്പു നിറം? ആച്ഛനെന്താ താടി,അമ്മയ്ക്കെന്താ അതില്ലാത്തെ? അമ്മമ്മേടെ മുടിയെന്താ വെളുത്തിട്ട്? അച്ഛനുമമ്മയും എന്റെ കുഞ്ഞു വായയിലെ എറ്റുത്താപ്പൊങ്ങാത്ത സംശയങ്ങള്‍ക്ക് ഉത്തരം തേടി ഈ ലോകത്തുള്ള എന്‍സൈക്ലൊപീഡിയകള്‍ മുഴുവന്‍ തപ്പി നടന്ന് മടുത്തു. ആങ്ങിനെ ഇരിക്കെയാണ് എന്റെ അവതാരോദ്ദേശത്തിന്റെ രണ്ടാം ഭാഗത്തിന് കളമൊരുങ്ങുന്നത്.&lt;/div&gt;&lt;br /&gt;&lt;div align="left"&gt;കഴിഞ്ഞ തവണ പറഞ്ഞ ഗ്രേന്റര്‍ സംഭവം കഴിഞ്ഞ് ഇനി അടുത്തതേത് എന്നാലോചിച്ച് നടക്കണ കാലം. മൂന്നു വയസ് പ്രായം. എന്തോ ഒരു സാധനം നേരെയാക്കുന്നതിനായി അച്ഛന്‍ അടുത്തു തന്നെയുള്ള ഒരു ഇരുമ്പു പണിക്കാരന്റെ ആലയില്‍ പോയി. ഞാന്‍ വാശി പിടിച്ചപ്പൊ എന്നെയും കൂടെക്കൂട്ടി. അവിടെ വച്ചാണ് ചുട്ടു പഴുത്തിരിക്കുന്ന ഇരുമ്പിന്റെ ഭംഗി ഞാനാദ്യമായി കാണുന്നത്. ചുവന്ന് മാമ്പഴം പോലിരിക്കുന്ന ഇരുമ്പ് വലിയ ചുറ്റികകൊണ്ട് അടിച്ചു പരത്തുന്നു. പുതിയൊരു അറിവായിരുന്നു എനിക്കത്. ഞൊടിയിട കൊണ്ട് എന്റെ മനസില്‍ ഒരായിരം സംശയങ്ങള്‍ ഉടലെടുത്തു. ആച്ഛന്റെ വിശദീകരനങ്ങളൊന്നും എന്നിലെ വിജ്ഞാനദാഹിയെ അടക്കിയില്ല. ദിവസങ്ങളോളം ഞാന്‍ അതുതന്നെ ആലോച്ചിച്ച് നടന്നു. ഒടുവില്‍ ഞാന്‍ തീരുമാനിച്ചു. പരീക്ഷണത്തിനു മാത്രമെ എന്നിലെ ശാസ്ത്രജ്ഞനെ തൃപ്ത്തിപ്പെടുത്തു. അടി കിട്ടാനുള്ള സാധ്യത കണക്കിലെടുത്ത് ഒരു അവസരം കിട്ടാനായി ഞാന്‍ കാത്തിരുന്നു. ഒടുവില്‍ ഞാന്‍ കാത്തിരുന്ന സുദിനം വന്നെത്തി. പതിവുപോലെ അമ്മ സ്കൂളില്‍ പൊയ നേരം. ആച്ഛനും എങ്ങോ പോയിരുന്നു. അനു(എന്റെ അനിയന്‍) ഉണ്ടായി അഞ്ചാറു മാസമായിരിക്കുന്നു. അനുവിന്റെ കാര്യങ്ങള്‍ക്കൊപ്പം ഞാനെന്ന തലതെറിച്ചവന്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കൂടി നേരിടാന്‍ അമ്മമ്മ പാടുപെടുന്ന കാലമായിരുന്നു അത്. അമ്മമ്മ അനുവിനെ കുളിപ്പിക്കാനായി മാറിയ നേരം. ഒന്നു കണ്ണുതെറ്റിക്കിട്ടാന്‍ കാത്തിരിക്കുകയായിരുന്ന ഞാന്‍ കിട്ടിയ ‍അവസരം മുതലാക്കുവാന്‍ തന്നെ തീരുമാനമെടുത്തു. “ഒപറേഷന്‍ സ്റ്റാര്‍ട്ട്”. ഞാന്‍ എന്നോട് തന്നെ ആഹ്വാനം ചെയ്തു. അടുക്കളയാണ് പരീക്ഷണശാല. പഴയ വിറകടുപ്പാണ്. അടുപ്പത്ത് പാത്രത്തില്‍ ഉച്ചയ്ക്കേക്കുള്ള അരി കിടന്നു തിളയ്ക്കുന്നു. നല്ലതീയുണ്ട്. ഒരു ഇരുമ്പു കത്തി ഞാന്‍ നേരത്തെ തന്നെ സംഘടിപ്പിച്ചു വച്ചിരുന്നു. കത്തിയുടെ പിടി മാത്രം പുറത്ത് കാണുന്ന തരത്തില്‍ ഞാനതിലിട്ടു. അഞ്ചു മിനുട്ട്. കത്തി പുറത്തെടുത്തു. ചുട്ടു പഴുത്തിരിക്കുന്നു. നല്ല ഭംഗി. അപ്പുറത്ത് ബ്ക്കറ്റില്‍ വെള്ളമിരിപ്പുണ്ട്. ഇത്തിരി വെള്ളമൊഴിച്ചു നോക്കിയാലൊ..? നോക്കി.. ശ്ശ്ശ്ശ്ശ്.... ശബ്ദം കേള്‍ക്കാന്‍ നല്ല രസം. വീണ്ടും ഞാന്‍ കത്തി പഴുപ്പിച്ചു. ചുട്ടു പഴുത്തിരിക്കുന്ന കത്തി കയ്യിലെടുത്തു. പെട്ടെന്ന് പിന്നില്‍ നിന്ന് അമ്മമ്മേടെ ഉറക്കെയുള്ള ശബ്ദം. “അപ്പൂ.... എന്താ കാട്ടണെ അവിടെ?” പിടിക്കപ്പെട്ട കള്ളനെപ്പോലെ ഞാന്‍ ഞട്ടിത്തിരിഞ്ഞു. പെട്ടെന്ന് കയ്യിലിരുന്ന ചുട്ടു പഴുത്തിരിക്കുന്ന കത്തി എന്റെ കവിളത്ത് മുട്ടി....&lt;/div&gt;&lt;br /&gt;&lt;div align="left"&gt;പതിവുപോലെ ഉറക്കെയുള്ള നിലവിളി, ചന്തിക്ക് കിട്ടാറുള്ള ചുട്ട അടി എല്ലാം ഇവിടെയും ആവര്‍ത്തിച്ചു.&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;അന്ന് മുഖത്ത് കിട്ടിയ പൊള്ളലിന്റെ പാട് ഒരു പരീക്ഷണത്തിന്റെ സ്മാരകമായി ഞാന്‍ ഒരുപാടുകാലം കൊണ്ടു നടന്നു. എന്നിട്ടും ഞാന്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിയില്ല. പരീക്ഷണങ്ങളും അതിന്റെ സ്മാരകങ്ങളും നീണ്ടു. ചില സ്മാരകങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു......&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7619294636989634967-3737115254962108982?l=pudayoors.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pudayoors.blogspot.com/feeds/3737115254962108982/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7619294636989634967&amp;postID=3737115254962108982' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/3737115254962108982'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/3737115254962108982'/><link rel='alternate' type='text/html' href='http://pudayoors.blogspot.com/2007/12/blog-post_13.html' title='അവതാരോദ്ദേശം - രണ്ടാംഭാഗം'/><author><name>പുടയൂര്‍</name><uri>http://www.blogger.com/profile/02211997591130556725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://bp3.blogger.com/_w28Ou7befNc/R_nri5pRRSI/AAAAAAAAADk/e2MZuVMOn6I/S220/DSC_0148.JPG'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-7619294636989634967.post-5128117493848110311</id><published>2007-12-10T21:45:00.000-08:00</published><updated>2007-12-11T00:24:36.411-08:00</updated><title type='text'>അവതാരോദ്ദേശം</title><content type='html'>&lt;div align="left"&gt;എന്റെ അവതാരൊദ്ദേശം എന്താണ് എന്ന കാര്യത്തില്‍ എനിക്ക് ജനിച്ചപ്പൊത്തന്നെ വ്യക്തമായ ധാരണയുണ്ടായിരുന്നെങ്കിലും ഭൂലോക വാസികള്‍ക്ക് അതു മനസിലാകാന്‍ കുറച്ചു കാലം കാത്തു നില്‍ക്കേണ്ടി വന്നു. കൃത്യമായിപ്പറഞ്ഞാല്‍ 2 വര്‍ഷവും 8 മാസവും... ഒരു പക്ഷേ നിങ്ങള്‍ക്ക് അതു മനസിലാകാന്‍ ഇതു മുഴുവന്‍ വായിച്ചു തീരുന്ന വരെയെങ്കിലും കാത്തിരിക്കേണ്ടി വരും.&lt;/div&gt;&lt;br /&gt;&lt;div align="left"&gt;1985 &lt;/div&gt;&lt;div align="left"&gt;നമ്മടെ കഥാനായകനന്ന് രണ്ട് രണ്ടര രണ്ടേമുക്കാല്‍ വയസ് പ്രയം വരും. കക്ഷിയുടെ അവതാരോദ്ദേശം നെരത്തേ തന്നെ മനസിലാക്കിയിരുന്ന വീട്ടുകാര്‍ പുള്ളിയെ തലയിലും തറയിലും വയ്ക്കാതെ ഷിഫ്റ്റ് നോക്കി എടുത്തു വളര്‍ത്തിയിരുന്നകാലം. കക്ഷിയാണെങ്കിലോ തന്റെ അവതാരോദ്ദേശം നാലാളെ ആറിയിക്കാന്‍ എന്തു വഴിയെന്നും ആലോചിച്ച് ഒരവസരം കിട്ടാന്‍ തരം നോക്കിയിരിക്കണ കാലം. അങ്ങിനെയിരിക്കെയാണ് ആ സുദിനം വന്നെത്തിയത്. ആ മഹത്തായദിനം.....&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;സമയം ഉച്ച, ഉച്ചര ഉച്ചേമുക്കല്. വീട്ടില്‍ ആ‍ണ്‍പ്രജകളാരും ഇല്ലാത്ത നേരം. പുള്ളിയുടെ മതാശ്രീ സ്കൂള്‍ വിട്ട് എത്തിയിട്ടില്ല. കഥാനായകനൊപ്പം അമ്മമ്മ മാത്രം. അന്ന് അമ്മമ്മ ഓടിനടന്ന് തറവാട്ട് ഭരണം നടത്തണകാലമായിരുന്നു. ഒപ്പം നമ്മടെ നായകന്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സധൈര്യം നേരിടുകയും ചെയ്യും. വൈകീട്ടത്തെ ചായ കാപ്പി കലാപരിപാടികള്‍ ഗംഭീരമാക്കാന്‍ അമ്മമ്മ അടുക്കള ലക്ഷ്യം വച്ച് മാര്‍ച്ച് ചെയ്തു. അതുവരെ മിടുക്കനായി അകത്ത് നാലുകെട്ടില്‍ കളിച്ചോണ്ടിരിക്കുകയായിരുന്ന നമ്മടെ കഥാനായകന്‍ ഒരു തരം കിട്ടിയ സന്തോഷത്തില്‍ അമ്മമ്മയെ പിന്തുടര്‍ന്ന് അടുക്കളയിലേക്ക് നീങ്ങി. രണ്ട്മൂന്ന് നിമിഷങ്ങള്‍ക്കകം കക്ഷി ഒരു സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. ചുമരരികിലെ പഴയ കൂറ്റന്‍ ഗ്രേന്ററാണ് പുള്ളിയുടെ ലക്ഷ്യം. 2 സെക്കന്റ് ആദ്യം അതിനടുത്തേക്ക്, പിന്നെ അരികില്‍പ്പിടിച്ച് ഏന്തി വലിഞ്ഞ് ആതിനകത്തേക്ക്. ആദ്യ ഉദ്യമം വിജയിച്ച അഹങ്കാരത്തില്‍ ഇതൊന്നും അറിയാതെ അടുക്കള ഭരണത്തിലേര്‍പ്പെട്ടിരിക്കുന്ന അമ്മമ്മയെ കക്ഷി ഒന്നു നോക്കി. പിന്നെ ദൌത്യ പൂര്‍ത്തീകരണത്തിനുള്ള തയ്യറെടുപ്പ്. പതുക്കെ ചുമരില്‍ ഗ്രേന്റരിന്റെ പ്ലഗ്ഗ് ഫിറ്റ് ചെയ്തിട്ടുള്ള സ്വിച്ച് ഓണ്‍ ചെയ്തു. ആദ്യം ഗ്രേന്റരിന്റെ മുരള്‍ച്ചപിന്നെ വേഗത്തിലുള്ള കറക്കം. മഹാനയ ഇ.പി ജയനാരായണന്റെ ആഹങ്കാരത്തിനേറ്റ ആദ്യ തിരിച്ചടി. പിന്നെ ഒന്നും ആലൊചിച്ചില്ല ഉറക്കെ നിലവിളിച്ചു. ഇതു കണ്ട് ഇനിയെന്തു വേണ്ടൂ എന്നറിയാതെ അമ്മമ്മയുടെ നിലവിളി. ആകെ ബഹളം. എല്ലാം 2 മൂന്ന് മിനുട്ട് നേരത്തേക്ക് നീണ്ടു നിന്നു. ആരോ നിലവിളി കേട്ട് ഓടിയെത്തി. ഗ്രേന്റര്‍ ഓഫ് ചെയ്ത് കക്ഷിയെ എടുത്തു പുറത്തു വച്ചു, പിന്നെ രണ്ടുകയ്യും കൂട്ടിപ്പിടിച്ച് ചന്തിക്കിട്ട് 2 ചുട്ട അടി.&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;സീന്‍ 2&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;ഒരു പോറല്‍ പോലും ഏല്‍ക്കാതെ എന്നെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ പെരുംതൃക്കോവിലപ്പന് വഴിപാട് നേരുന്ന ആമ്മമ്മ. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നമട്ടില്‍ അടുത്ത കര്‍ത്തവ്യത്തിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്ന നമ്മടെ പാ‍വം കഥാനായകന്‍.&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;വായനക്കാര്‍ക്ക് ഇപ്പൊള്‍ മനസിലായിക്കാണുമെന്ന് കരുതുന്നു ഈയുള്ളവന്റെ അവതാരോദ്ദേശം.&lt;/div&gt;&lt;div align="left"&gt;ഇല്ലെങ്കില്‍ ഞാ‍ന്‍ തന്നെ പറഞ്ഞുതരാം... &lt;/div&gt;&lt;div align="left"&gt;“തല്ലുകൊള്ളിത്തരം”....&lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7619294636989634967-5128117493848110311?l=pudayoors.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pudayoors.blogspot.com/feeds/5128117493848110311/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7619294636989634967&amp;postID=5128117493848110311' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/5128117493848110311'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/5128117493848110311'/><link rel='alternate' type='text/html' href='http://pudayoors.blogspot.com/2007/12/blog-post_10.html' title='അവതാരോദ്ദേശം'/><author><name>പുടയൂര്‍</name><uri>http://www.blogger.com/profile/02211997591130556725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://bp3.blogger.com/_w28Ou7befNc/R_nri5pRRSI/AAAAAAAAADk/e2MZuVMOn6I/S220/DSC_0148.JPG'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-7619294636989634967.post-7311496043397842224</id><published>2007-12-10T04:31:00.000-08:00</published><updated>2007-12-10T05:13:49.751-08:00</updated><title type='text'>അവതാരം</title><content type='html'>1983 മാര്‍ച്ച് 22&lt;br /&gt;ഭൂലോകവാസികള്‍ എല്ലാം സമാധാനത്തോടെ കഴിയണ കാലം. വരാനിരിക്കുന്ന വലിയ വിപത്തിന്റെ ലക്ഷണമെന്നോന്ണം പല ശകുനപ്പിഴകളും ഈ ഭൂമി മലയാളത്തിലരങ്ങേറി. സൂര്യനന്ന് പതിവിലും നെരത്തെ അസ്തമിച്ചു. ഈ ലോകം അതിവേഗം ഇരുട്ടിന്റെ പിടിയിലമര്‍ന്നു. രാ‍ത്രി 10 കഴിഞ്ഞിരിക്കുന്നു. മീനച്ചൂടില്‍ പൊള്ളി നില്‍ക്കുന്ന മലയാള മണ്ണിലേക്ക് ഇടിമിന്നലോടെ അതി ശക്തമായ പേമാരി. ചൂട് തണുപ്പിന് വഴിമാറി. അപ്രതീക്ഷിതമായിപ്പെയ്ത മഴ തോരാന്‍ കടത്തിണ്ണകളിലേക്ക് ഓടിക്കയറിയ വഴിപോക്കര്‍ ഇനിയെന്തു വേണ്ടൂ എന്നറിയാതെ കൂനിപ്പിടിച്ച് നില്‍ക്കുന്നു.&lt;br /&gt;പെട്ടെന്ന് ആകാശത്തിന് അരഞ്ഞാണണിയിച്ച് അതി ശക്തമായ ഒരു ഇടിമിന്നല്‍. പിന്നാലെ ധൂമകേതു പോലെ എന്തൊ ഒരു കുന്ത്രാണ്ടം ഭൂമിയില്‍ വന്നു വീണു. കൃത്യമായിപ്പറഞ്ഞാല്‍ തൃശ്ശൂര്‍ മഹാനഗരത്തിന്റെ ഒത്ത നടുക്ക്......&lt;br /&gt;പ്രിയപ്പെട്ടവരെ ആ കുന്ത്രാണ്ടത്തിന്റെ പേരാകുന്നു ഇ.പി. ജയനാരായണന്‍. അതായത് ഈയുള്ളവന്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7619294636989634967-7311496043397842224?l=pudayoors.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pudayoors.blogspot.com/feeds/7311496043397842224/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7619294636989634967&amp;postID=7311496043397842224' title='19 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/7311496043397842224'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7619294636989634967/posts/default/7311496043397842224'/><link rel='alternate' type='text/html' href='http://pudayoors.blogspot.com/2007/12/blog-post.html' title='അവതാരം'/><author><name>പുടയൂര്‍</name><uri>http://www.blogger.com/profile/02211997591130556725</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://bp3.blogger.com/_w28Ou7befNc/R_nri5pRRSI/AAAAAAAAADk/e2MZuVMOn6I/S220/DSC_0148.JPG'/></author><thr:total>19</thr:total></entry></feed>
