Sunday, December 16, 2007

ഗുണ്ടാ ആക്ട്

തല്ലുകൊള്ളിത്തരത്തിന്റെ പുതിയ മേഖലകള്‍ ഞാന്‍ തിരഞ്ഞുകൊണ്ടിരുന്നു. ഏതൊരു തല്ലുകൊള്ളിക്കും മാതൃകയാക്കാവുന്നതരത്തിലായിരുന്നു ഈയുള്ളവന്റെ വളര്‍ച്ച. പഴയ തല്ലുകൊള്ളി വളര്‍ന്ന് തെമ്മാടിയും, തെമ്മാടി വളര്‍ന്ന് പേരുകെട്ട ഗുണ്ടയുമായി. സംസ്ഥാന സര്‍ക്കാര്‍ ഗുണ്ടകളെ ഒതുക്കാന്‍ ഗുണ്ടാആക്ട് രൂപീകരിക്കുവാന്‍ ആലോചിക്കുന്നതിനും എത്രയോ മുന്‍പ് ഈ തല്ലുകൊള്ളിയെ ഒതുക്കാന്‍ ഒരു ഗുണ്ടാ‍ആക്റ്റിന് രൂപം നല്‍കിയ ഒരു സ്ഥാപനമുണ്ട്; തൃച്ചമ്പരം യു.പി.സ്കൂള്‍. ഈയുള്ളവന്റെ തല്ലുകൊള്ളിത്തരത്തിന്റെ വീരഗാഥകള്‍ ഇന്നും ആ സ്കൂളില്‍ പിന്ഗാമികള്‍ പാടിനടക്കുന്നു. ഒരു വീരപുരുഷനെയെന്നവണ്ണം അവര്‍ ജയനാരായണനെ സ്മരിക്കുന്നു. പുതിയ കുട്ടികളുടെ അഡ്മിഷന്‍ സമയത്ത് ടീച്ചര്‍മാര്‍ ദൈവങ്ങളോട് കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നു; ഒരുകാലത്ത് ഈ സ്കൂളിനെ കുട്ടിച്ചോറാക്കിയ ജയനാരായണന്‍ തിരുമനസിനെപ്പോലെ ഒരെണ്ണം ഇക്കൂട്ടത്തില്‍ ഉണ്ടാകാനിടയാവരുതേ എന്ന്.

1988 ജൂണ്‍ 1

ആ വര്‍ഷത്തെ ഇടവപ്പാതിമഴ തുടങ്ങിയതന്നായിരുന്നു. എന്റെ വിദ്യാലയപര്‍വ്വം തുടങ്ങിയതും അന്നാണ്. പുതിയ നീലയും വെള്ളയും നിറമുള്ള യൂനിഫോമിട്ട്, കോരിച്ചൊരിയുന്ന മഴയത്ത് അമ്മേടെ കയ്യും പിടിച്ച് ഞാന്‍ സ്കൂളിലോട്ട് ചെന്നു. നേരെ സ്റ്റാഫ് റൂമിലെത്തി. ഞങ്ങളെ അവിടെ ഉണ്ടായിരുന്ന ആധ്യാപരെല്ലാം ആവേശത്തോടെ സ്വാഗതം ചെയ്തു.
“ആഹാ... ഹൈമവതിടീച്ചറുടെ മകന്‍; ജയനാരായണന്‍ ല്ലേ.. മിടുക്കനാകണംട്ടോ..”
രേണുകടീച്ചറാ‍ണ് ആദ്യം എന്നോട് സംസാരിച്ചത്. അമ്മേടെ കയ്യില്‍തൂങ്ങി നമ്മളിതെത്ര കേട്ടിരിക്കുണു എന്നമട്ടില്‍ ഞാന്‍ തലയാട്ടി. ടീച്ചര്‍ അമ്മയോട് ചോദിച്ചു;
“ടീച്ചര്‍ക്കിപ്പൊ ക്ലാസില്ലേ? ജയനെ ഞാന്‍ കൊണ്ടുചെന്നാക്കാം, ഞാനല്ലെ ഇവന്റെ ക്ലാസ് ടീച്ചര്‍”. ഞാന്‍ മനസില്‍പ്പറഞ്ഞു “പാവം”. രേണുകട്ടീച്ചറുറ്റെ കയ്യും പിടിച്ച് ചെന്ന എന്നെ ക്ലാസിലെ കുട്ടികള്‍ അത്രതന്നെ ഭയഭക്തിബഹുമനത്തോടെ നോക്കിനിന്നു. ഹൈമവതിടീച്ചറുടെ മകന്‍ എന്ന വിശേഷണത്തോടെ രേണുകട്ടീച്ചര്‍ എന്നെ കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഇത്തിരി അഹങ്കാരത്തോടെ ഒന്നമത്തെ ബഞ്ചില്‍ ഒന്നാമനായി ഞാനിരുന്നു.

ആദ്യ കുറ്ച്ചുദിവസങ്ങള്‍ കഴുഞ്ഞു. എന്റെ ഗുണ്ടായിസമൊന്നും പുറത്തെടുക്കാതെ ഞാന്‍ മിടുക്കനായി അടങ്ങിയിരുന്നു. കാക്കൊല്ലപ്പരീക്ഷയ്ക്ക് ഒന്നമനായതോടെ ഞാന്‍ ക്ലാസിലെതാരമായി. ഹൈമവതിട്ടീച്ചര്‍ക്ക് ഞാന്‍ അഭിമാനമായി. ഇവനെ മാതൃകയാക്കാന്‍ ക്ലാസിലെ മറ്റുകുട്ടികളോട് ടീച്ചര്‍മ്മാര്‍ ഉദ്ഘോഷിച്ചു. ഇത്രയുമായപ്പൊള്‍ എനിക്ക് സഹികെട്ടു. ഇനിയും അടങ്ങിയിരിന്നാല്‍ ശരിയാവില്ല എന്ന തോന്നല്‍ എന്നിലെ തല്ലുകൊള്ളിയെ ഉണര്‍ത്തി. ക്ലാസിലെ ചില സമാനമനസ്ക്കരെ കണ്ടുപിടിച്ച് ഞാന്‍ ഒരു ഗുണ്ടാപ്പടയ്ക്ക് രൂപം നല്‍കി. ടീച്ചറുടെ മകന് മറ്റുകുട്ടികള്‍ നല്‍കിയിട്ടുള്ള ഭയഭക്തി ബഹുമാനം ഗുണ്ടാപ്പടയ്ക്ക് കരുത്ത് പകര്‍ന്നു. ക്ലാസില്‍ ഏതു കുട്ടിയും കൊണ്ടുവരുന്ന പുതിയ കളര്‍പെന്‍സിലിനുള്ള അവകാശം എനിക്കായി. എന്റെ അധികാര പരിധിയില്‍ ആരും കൈകടത്താതിരിക്കന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അങ്ങിനെ ചെയ്യുന്നവര്‍ പിന്നീടങ്ങോട്ട് എന്നെ ബഹുമാനിക്കാന്‍ വേണ്ടുന്നതെന്തെന്ന് എനിക്ക് നന്നയി അരിയാമായിരുന്നു. ഞാനാഗ്രഹിച്ചതുപോലെ തന്നെ ക്ലാസിലെ മിടുക്കനെന്ന പരിവേഷം മാറിത്തുടങ്ങി. അമ്മ എന്നെക്കുറിച്ചുള്ള പരാതികള്‍കൊണ്ട് പൊറുതിമുട്ടി.

ആങ്ങിനെയിരിക്കെയാണ് ക്ലാസിലെ ഏറ്റവും പാവത്താനായ പ്രശാന്ത് ഗള്‍ഫിലുള്ള അമ്മാമന്‍ കൊണ്ടുകൊടുത്ത പുത്തന്‍ പെന്‍സില്‍ ബോക്സുമായി ക്ലാസില്‍ വരണത്. റോസ് നിറത്തില്‍ മിക്കിമൌസിന്റെ ചിത്രമുള്ള നല്ല ഭംഗിയുള്ള ബൊക്സ്. മുനമാറ്റാന്‍ കഴിയുന്ന പെന്‍സില്‍, പ്രത്യേക വാസനയുള്ള റബ്ബര്‍, തൊപ്പിക്കാരന്‍ കട്ടര്‍. ക്ലാസിലെ കുട്ടികള്‍ അദ്ഭുത വസ്തുവിനെ പോലെ അതു നോക്കി നിന്നു. പതിവുപോലെ ഞാനും എന്റെ ഗുണ്ടാപ്പടയും സ്ഥലത്തെത്തി. പ്രശാന്തിനെ അടുത്തേക്ക് വിളിച്ചു. അവന്‍ പുത്തന്‍ ബോക്സ് ഭദ്രമായി ബാഗില്‍ വച്ച് ഞങ്ങളുടെ അടുത്തേക്ക് വന്നു. അവന് എന്നോടുണ്ടായിരുന്ന പതിവു വിനയം ലേശം കുറഞ്ഞിട്ടുണ്ടെന്ന് എനിക്ക് തോന്നി. ബോക്സ് നോക്കന്‍ തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവന്‍ എന്റെ മുഖത്തടിച്ചപോലെ ഇല്ലെന്നു പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി. നഗരത്തെ കിടുകിടാ വിറപ്പിക്കുന്ന ഗുണ്ടയെ പേനാകത്തികാട്ടി വിരട്ടാന്‍ പുതിയൊരുത്തന്‍. കീരിക്കാടനെ വെട്ടാന്‍ കൊച്ചിന്‍ ഹനീഫയൊ? അവന്റെ അഹങ്കാരം വച്ചോണ്ടിരിക്കരുതെന്ന് എന്റെ അംഗരക്ഷകരുടെ ഉപദേശം. അങ്കക്കലിമൂത്ത് എന്റെ മൂക്ക് ചുവന്നു. ഉച്ച ഭക്ഷണ നേരത്ത് ഏവിടുന്നോ ഒരു ബ്ലെയ്ഡ് കഷണം ഞാന്‍ സംഘടിപ്പിച്ചു. പ്രശാന്തിന്റെ ഷര്‍ട്ടിനു പിന്‍ഭാഗം അതുവച്ച് കീറീ. എന്നോട് കളിക്കറുത് എന്നൊരു താക്കീതും കൊടുത്ത് ഞാന്‍ ക്ലാസില്‍ എനിക്കുണ്ടായിരുന്ന പ്രഭാവം വീണ്ടെടുത്തു. ആന്നു രാത്രി ഞാന്‍ സുഖമായി ഉറങ്ങി.

തൊട്ടടുത്ത ദിവസം ഹെഡ്മിസ്ട്രസ്സിന്റെ മുറിയില്‍ ഒരു ബഹളം. എന്റെ അമ്മയും രേണുകട്ടീച്ചറും അങ്ങോട്ട് വിളിപ്പിക്കപ്പെട്ടു. പ്രശാന്തിന്റെ അമ്മയാണ് ബഹളമുണ്ടാക്കുന്നത്. അരമണിക്കൂര്‍ നേരത്തെ സന്ധിസംഭാഷണങ്ങള്‍. പുതിയ ഒരു ഷര്‍ട്ട് വാങ്ങിക്കൊടുക്കാമെന്ന എന്റെ അമ്മയുടെ ഉറപ്പിന്മേല്‍ സഭ പിരിഞ്ഞു. ഒടുവില്‍ ടീച്ചര്‍ ക്ലാസില്‍ തിരിച്ചെത്തി. എന്നേയും എന്റെ പടയാളികളെയും നിരത്തി നിര്‍ത്തി വിചാരണ തുടങ്ങി. ഒടുവില്‍ ശിക്ഷ വിധിച്ചു. ഉള്ളങ്കയ്യില്‍ വടികൊണ്ട് എനിക്ക് നാലും കൂട്ടാളികള്‍ക്ക് രണ്ടും അടി. പോരാത്തതിന് അന്നു ക്ലാസുതീരുന്നതു വരെ ചുമരരികില്‍ നില്‍ക്കാ‍നും വിധിയായി. കലങ്ങി വീര്‍ത്ത മുഖവുമായി എന്നെ കാത്തു നിന്ന അമ്മയുടെ വക അടുത്തതും കൂടെക്കിട്ടി. ഞാന്‍ മനസില്‍പ്പറഞ്ഞു “ഹൊ എന്നെക്കൊണ്ട് ഞാന്‍ തോറ്റു.”

അതുകൊണ്ടരിശം തീരാഞ്ഞ് അവര്‍ ആ സ്കൂളിനുചുറ്റും മണ്ടിനടന്നു. ആ പാച്ചിലില്‍ ആദ്യ ഗുണ്ടാ ആക്ടിണ്ടെ കരടു തടഞ്ഞു. ഞാനുള്‍പ്പടെ സ്കൂളിലെ വില്ലന്മാരെയൊക്കെ ഉള്‍‍പ്പെടുത്തി സമഗ്രമായ ഒരു ഗു‍ണ്ടാലിസ്റ്റിന് സ്കൂളധികൃതര്‍ രൂപം നല്‍കി. എന്തു പ്രയോജനം! തൃച്ചംബരം യു.പി.സ്കൂളില്‍ എന്റെ ഗുണ്ടായിസം തുടര്‍ന്നുകൊണ്ടേയിരുന്നു...


6 comments:

Surya said...

cud u upload ur (gunta) photo too? i think it wud give a better imagination. those days, when the school closed, i wud b overjoyed but at the same time alarmed too since the visit of u had been assured for every vecation. just because i loved ur mother too much (for whose visit i had been eagerly waiting for the whole year!!), i suffered everything else. ur aniyan also was not tooo bad...

rasmi said...

alla, aaranna vicharam?

fejina said...

alla prema nayrashyam
adutha story akanda
any help!!!!!!
venamengil chodikam
maranath okke ormipichu taram
ayyo..............chummatto kolam engane poyal vijayan mash marichidilla
ennu alukal parayum

നിരക്ഷരൻ said...

ഇപ്പറഞ്ഞതൊക്കെ മിക്ക ചെക്കന്മാരുടെയും പണിയാ സ്കൂളില്‍. :)

ragesh said...

aliaya......nee oru vyathastanayoru writer ayath sathyathil njangal thirichariyunnu.....jayan, pudayoor jayan....avanoru veeran, jana thozhan...nammude jayan, jayan....

bdileepkumar said...

dey.......you can make it as a mirchi type..dal thoda mirchi aur masala..then balyakala smaranakal will be a hit blog